www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1777) Idukki (1739) Mostreaded (1611) Crime (1363) National (1184) Entertainment (827) world (420) Viral (419) Video (351) Health (196) Gallery (160) mollywood (160) sports (136) Gulf (130) Trending (109) business (93) bollywood (86) Science (80) Food (52) Travel (38) kollywood (36) Gossip (31) featured (27) Tech (24) auto (24) Sex (23) Beauty (21) hollywood (19) shortfilm (15) trailer (13) Fashion (12) review (12) editorial (11) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

വണ്ടിപ്പെരിയാർ സത്രത്തിൽ സാമൂഹിക വിരുദ്ധ ആക്രമണം; സി.പി.എം. ബ്രാഞ്ച് സെക്രട്ടറിയടക്കമുള്ളവർക്കെതിരെ കേസ്

Share it:

ഇടുക്കി: വണ്ടിപ്പെരിയാർ സത്രത്തിൽ സ്ത്രീകൾ അടക്കമുള്ള വിനോദ സഞ്ചാരികളഅ്ക്ക് നേരെ സി.പി.എം. ബ്രാഞ്ച് സെക്രട്ടറി അടക്കമുള്ള സാമൂഹിക വിരുദ്ധരുടെ ആക്രമണം. സംഭവത്തിൽ കേസെടുത്ത വണ്ടിപ്പെരിയാർ പൊലീസ് സി.പി.എം. ബ്രാഞ്ച് സെക്രട്ടറി അടക്കമുള്ളവർക്കായി തിരച്ചിൽ ആരംഭിച്ചു. ഇയാൾ അടക്കം നാല് പേരാണ് ആക്രമണം നടത്തിയത്. ഇവർ എല്ലാവരും പാർട്ടി പ്രവർത്തകരാണെന്നാണ് വിവരം.  

സത്രം സന്ദർശിക്കാനായി ഏലപ്പാറയിൽ നിന്നും എത്തിയ സംഘത്തെയാണ് ഇവർ ആക്രമിച്ചത്. ഇവര്‍ എത്തിയ വാഹനം അടിച്ചു തകര്‍ക്കുകയും ചെയ്തു. രാത്രി ഏഴോടെ വണ്ടിപ്പെരിയാറിനു സമീപം അരണക്കല്‍ എന്ന സ്ഥലത്താണ് സംഭവം നടന്നത്. 

ബന്ധുക്കളായ ഒന്‍പതു പേരാണ് സംഘത്തിലുണ്ടായിരുന്നത്. ഇതില്‍ മൂന്ന് സ്ത്രീകളും രണ്ടു കുട്ടികളുമുണ്ടായിരുന്നു. അരണക്കലിനു സമീപം വച്ച് ഇവരുടെ വാഹനം ഒരു ഓട്ടോറിക്ഷയിലും ബൈക്കിലും തട്ടി. ഇരുവര്‍ക്കും നഷ്ടപരിഹാരം നല്‍കാമെന്ന് പറഞ്ഞ് പിരിയാന്‍ തുടങ്ങുന്നതിനിടെ സിപിഎം മഞ്ചുമല ബ്രാഞ്ച് സെക്രട്ടറി അയ്യപ്പനും മറ്റൊരാളും വടിയുമായെത്തി ഇവരുടെ വാഹനം തടഞ്ഞു. ‌

പുറകെ അയ്യപ്പന്‍റെ മകനും സുഹൃത്തുമെത്തി. ബൈക്ക് പണിതു നല്‍കാതെ പോകാന്‍ കഴിയില്ലെന്നു പറഞ്ഞാണ് തടഞ്ഞത്. തര്‍ക്കത്തിനിടെ സ്ത്രീകള്‍ ഉള്‍പ്പെടെയുള്ളവരെ വാഹനത്തില്‍ നിന്നും വലിച്ചിറക്കി മര്‍ദ്ദിക്കുകയായിരുന്നുവെന്നാണ് സഞ്ചാരികള്‍ പറയുന്നത്. 

ഏലപ്പാറ സ്വദേശികളായ സിബി, ആന്‍സി, എഡിന്‍ ലാഡ്രം സ്വദേശികളായ അമിത്, ആഷ്‌ന ഇവരുടെ ബന്ധുക്കളായ ജഗാസ്, ഡെന്നി എന്നിവര്‍ക്കാണ് മര്‍ദ്ദനമേറ്റത്. പരുക്കേറ്റവര്‍ വണ്ടിപ്പെരിയാര്‍ പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ ചികിത്സ തേടി. 

വലിയ കല്ലെടുത്തെറിഞ്ഞാണ് വാഹനത്തിന്‍റെ ചില്ല് തകര്‍ത്തത്. മര്‍ദ്ദനത്തിനിടെ നാലു പവന്‍ തൂക്കം വരുന്ന സ്വര്‍ണമാലയും പതിനയ്യായിരം രൂപയും മോഷ്ടിച്ചതായും ഇവര്‍ പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. സംഭവം സംബന്ധിച്ച് അയ്യപ്പന്‍ ഉള്‍പ്പെടെ നാലു പേരെ പ്രതിയാക്കിയാണ് വണ്ടിപ്പെരിയാര്‍ പൊലീസ് കേസെടുത്തിരിക്കുന്നത്. പ്രതികള്‍ ഒളിവിലാണെന്നും ഉടന്‍ പിടികൂടുമെന്നും പൊലീസ് പറഞ്ഞു. അതേസമയം പ്രതികളെ പാർട്ടി ഒളിവിൽ പാർപ്പിച്ചിരിക്കുകയാണെന്ന ആക്ഷേപവും ഉയർന്നിട്ടുണ്ട്. 

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/FqW7VJGGtZ9IrG38Ai0WK1

പരസ്യ ലൈംഗിക ബന്ധം; ഭാര്യയെയും കാമുകനെയും ഭർത്താവ് കുത്തിക്കൊന്നു 

ഹൈദ്രാബാദ്: തന്‍റെ മുന്നിൽ വച്ച് പരസ്യമായി ലൈംഗിക ബന്ധത്തിലേർപ്പെട്ട ഭാര്യയെയും കാമുകനെയും ഭർത്താവ് സ്ക്രൂഡ്രൈവർ ഉപയോഗിച്ച് കുത്തി കൊലപ്പെടുത്തി. രചകൊണ്ട പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം നടന്നത്. ഇരട്ട കൊലപാതകം നടത്തിയ കേസിൽ കാർ ഡ്രൈവറായ യശ്വന്ത് എന്നയാളാണ് പൊലീസിന്‍റെ പിടിയിലായിരിക്കുന്നത്. 

ഭാര്യയുടെ വഴിവിട്ട ബന്ധത്തെ തുടർന്നാണ് കൊലപാതകം നടത്തിയതെന്നാണ് ഇയാൾ മൊഴി നൽകിയിരിക്കുന്നത്. വിജയവാഡയിൽ താമസിച്ചിരുന്ന യശ്വന്തും ഭാര്യയും നാളുകൾക്ക് മുമ്പാണ് ഹൈദ്രാബാദിലേക്ക് താമസം മാറിയത്. ഇതോടെയാണ് ഭാര്യ മറ്റൊരാളുമായി അടുപ്പത്തിലായത്. ഡ്രൈവറായതിനാൽ യശ്വന്ത് വീട്ടിൽ ഉണ്ടാവാറില്ല. ഈ സമയത്ത് കാമുകൻ വീട്ടിൽ സന്ദർശനം നടത്തുന്നത് പതിവായിരുന്നു. 

ഭാര്യയും കാമുകനുമായ ബന്ധം അറിഞ്ഞ യശ്വന്ത് താക്കീത് നൽകിയെങ്കിലും വീണ്ടും ഇവർ ബന്ധം തുടർന്നു. പലതവണ ഇവരെ അരുതാത്ത സാഹചര്യത്തിൽ പിടികൂടുകയും ചെയ്‌തു. കാമുകനുമായുള്ള ബന്ധം അവസാനിപ്പിക്കാൻ കഴിയില്ലെന്നായിരുന്നു ഭാര്യയുടെ നിലപാട്. വിവാഹ ബന്ധം വേർപെടുത്തണമെന്നും ഇവർ ആവശ്യപ്പെട്ടിരുന്നു. 

ഇതോടെ ഒത്തു തീർപ്പിനെന്നോണം വിജയവാഡയിലേക്ക് താമസം മാറാമെന്ന് യശ്വന്ത് ഭാര്യയോട് പറഞ്ഞു. ഇവർ ഇതിനു സമ്മതിക്കുകയും ചെയ്‌തു. ഇതിനിടെ വിജയവാഡയിലേക്ക് യാത്ര തിരിച്ച ദമ്പതികളെ കാമുകൻ അനുഗമിച്ചു. ഇതോടെ കാമുകനെ കണ്ട് യാത്ര പറഞ്ഞിട്ട് വരാമെന്ന് യുവതി യശ്വന്തിനോട് പറഞ്ഞു. യശ്വന്ത് അനുമതി കൊടുത്തതോടെ അൽപം മാറി നിന്ന് ഇരുവരും സംസാരിച്ചു. സംസാരത്തിനിടെ യശ്വന്ത് നോക്കി നിൽക്കെ ഇരുവരും പരസ്യമായി ലൈംഗിക ബന്ധത്തിലേർപ്പെട്ടു. 

ഇത് കണ്ടതും കലികയറിയ യശ്വന്ത് രണ്ട് പേരെയും സ്ക്രൂഡ്രൈവർ കൊണ്ട് കുത്തി കൊലപ്പെടുത്തുകയായിരുന്നു. തുടർന്ന് മൃതദേഹം ആളൊഴിഞ്ഞ സ്ഥലത്ത് ഉപേക്ഷിച്ചു. എന്നാൽ പൊലീസ് നടത്തിയ അന്വേഷണത്തിൽ യശ്വന്ത് പിടിയിലാകുകയായിരുന്നു. 


Share it:

Idukki

Mostreaded

Post A Comment: