മലപ്പുറം: അധ്യാപകനായിരിക്കെ 60 ഓളം വിദ്യാർഥിനികളെ പീഡിപ്പിച്ചതായി പരാതി. മലപ്പുറം നഗരസഭയിലെ കൗൺസിലർക്കെതിരെയാണ് ഗുരുതരമായ പരാതി ഉയർന്നിരിക്കുന്നത്. സംഭവത്തിൽ പരാതി ഉയർന്നതിനു പിന്നാലെ ഇയാൾ നഗരസഭാ അംഗത്വം രാജിവച്ചിട്ടുണ്ട്. ജില്ലയിലെ എയ്‌ഡഡ് സ്‌കൂളിലെ പൂർവ വിദ്യാർഥിനികളാണ് പരാതി നൽകിയിരിക്കുന്നത്.
അധ്യാപകനായി ജോലി ചെയ്യുന്ന സമയത്ത് ഇയാൾ പെൺകുട്ടികളെ ലൈംഗികമായി ഉപദ്രവിക്കുകയും ലൈംഗിക ചുവയോടെ സംസാരിക്കുകയും ചെയ്തെന്നാണ് പരാതിയിൽ പറയുന്നത്. സ്‌കൂളിൽ നിന്നും വിരമിച്ചതിനു പിന്നാലെ ഇയാൾ അധ്യാപക ജീവിതവുമായി ബന്ധപ്പെട്ട് ഫെയ്‌സ് ബുക്കിൽ ഒരു കുറിപ്പ് എഴുതിയിരുന്നു.
ഈ കുറിപ്പിനു താഴെയാണ് ആദ്യ ആരോപണം ഉയർന്നത്. സോഷ്യൽ മീഡിയയിൽ അടക്കം വിഷയം ചർച്ചയായതോടെ ഇയാൾ ആത്മഹത്യക്ക് ശ്രമിച്ചിരുന്നതായും വിവരമുണ്ട്. കഴിഞ്ഞ മാർച്ചിലാണ് ഇയാൾ സ്‌കൂളിൽ നിന്നും വിരമിച്ചത്.
60 ഓളം വിദ്യാർഥിനികളെ പല കാലങ്ങളിലായി ഇയാൾ ലൈംഗികമായി പീഡിപ്പിച്ചിട്ടുണ്ടെന്നാണ് പരാതിയിൽ പറയുന്നത്. 2019ൽ സ്‌കൂൾ അധികൃതരോട് വിദ്യാർഥിനികൾ പരാതിപ്പെട്ടെങ്കിലും വേണ്ട നടപടികൾ അധ്യാപകരുടെ ഭാഗത്തു നിന്നും ഉണ്ടായിട്ടില്ലെന്നും ഇവർ പറയുന്നു.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/IeYcvZizDl2Bmro5SsP1DB
തൃക്കാക്കരയിൽ ഇടത് സ്ഥാനാർഥിയെ പിന്തുണക്കുമെന്ന് കെ.വി. തോമസ്
കൊച്ചി: തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫ് സ്ഥാനാർഥിയെ പിന്തുണയ്ക്കുമെന്ന് മുൻ കേന്ദ്രമന്ത്രി കെ.വി. തോമസ്. മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യുന്ന തൃക്കാക്കരയിലെ തെരഞ്ഞെടുപ്പ് കൺവൻഷനിൽ പങ്കെടുക്കുമെന്നും കെ.വി. തോമസ് പറഞ്ഞു. വാർത്താ സമ്മേളനം നടത്തിയാണ് കെ.വി. തോമസ് ഇക്കാര്യം അറിയിച്ചത്. തൃക്കാക്കരയില്‍ ഇടതുപക്ഷത്തിന് ഒപ്പമാണെങ്കിലും താന്‍ കോണ്‍ഗ്രസുകാരനായി തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കുന്നുവെങ്കില്‍ പുറത്താക്കാനും കെ.വി തോമസ് വെല്ലുവിളിച്ചു.
താന്‍ മുഖ്യമന്ത്രിക്കൊപ്പം പരിപാടിയില്‍ പങ്കെടുക്കുന്നതിനെ കുറ്റംപറയുന്നവര്‍ മുന്‍പ് കരുണാകരന്‍ ഇടതുമുന്നണിക്ക് ഒപ്പം പോയതും ഭരണത്തില്‍ പങ്കാളികളായ ചരിത്രവും ഓര്‍മ്മിക്കണം. രമേശ് ചെന്നിത്തല മുഖ്യമന്ത്രിക്കൊപ്പം സമരത്തില്‍ പങ്കെടുത്തപ്പോള്‍ അത് തെറ്റാണെന്ന് അന്ന് കെപിസിസി പ്രസിഡന്‍റായിരുന്ന മുല്ലപ്പള്ളി അറിഞ്ഞില്ലേയെന്നും അദ്ദേഹം ചോദിച്ചു.
കണ്ണൂരിൽ സിപിഎം പാര്‍ട്ടി സമ്മേളനത്തിൽ പങ്കെടുക്കുമെന്ന് പ്രഖ്യാപിച്ചപ്പോഴും കോൺഗ്രസിൽ നിന്നും പുറത്താക്കാനാണെങ്കിൽ പുറത്താക്കട്ടെയെന്ന് ഞാൻ പറഞ്ഞിട്ടുണ്ട്. കണ്ണൂരിൽ പോയാൽ പുറത്താക്കുമെന്നായിരുന്നു അന്ന് പറഞ്ഞത് എന്നിട്ടെന്തായെന്നും അദ്ദേഹം ചോദിച്ചു.
Post A Comment: