കൊച്ചി: ഗർഭ നിരോധനത്തിനായി ഉപയോഗിക്കുന്ന ഐ.പിൽ (i pill) ഗുളികളുടെ ഉപയോഗം കേരളത്തിൽ അടക്കം വ്യാപകമായിക്കൊണ്ടിരിക്കുകയാണ്. ബന്ധപ്പെട്ടതിനു ശേഷം ഗർഭ ധാരണം ഒഴിവാക്കാനാകുമെന്നതാണ് ഐ പിൽ ഗുളികളുടെ പ്രത്യേകത. വിദേശ രാജ്യങ്ങളിൽ നേരത്തെ തന്നെ ഗുളിക വ്യാപകമായി ഉപയോഗിക്കുന്നുണ്ടെങ്കിലും കേരളത്തിൽ അടുത്ത കാലത്താണ് ഇവയുടെ ഉപയോഗം വർധിച്ചതെന്ന് വിവിധ പഠനങ്ങൾ ചൂണ്ടിക്കാട്ടുന്നു.
യുവതികൾക്കിടയിലാണ് ഐ പിൽ ഉപയോഗം വർധിച്ചിരിക്കുന്നതെന്നാണ് റിപ്പോർട്ട്. അതേസമയം ഐ പിൽ അമിതമായി ഉപയോഗിക്കുന്നത് ശരീരത്തിന് നല്ലതല്ലെന്ന് ആരോഗ്യ വിദഗ്ദർ മുന്നറിയിപ്പ് നൽകുന്നുണ്ട്. രണ്ട് തരം ഗുളികകളാണ് ഗർഭ നിരോധനത്തിന് ഉപയോഗിക്കാറ്. സ്ഥിരമായി കഴിക്കുന്ന ഗുളികയാണ് ഇതിലൊന്ന്.
ഇതല്ലാതെ അപ്രതീക്ഷിത ഗർഭ ധാരണം തടയാനുള്ള ഗുളികയാണ് ഐ പിൽ പോലുള്ള എമർജൻസി ഗുളികകൾ. പതിവായി കഴിക്കുന്ന ഗുളികളാണ് വിവാഹിതരായവർ സാധാരണയായി ഉപയോഗിച്ചു വരുന്നത്. എന്നാൽ വിവാഹേതര ബന്ധങ്ങളിൽ ഏർപ്പെടുന്നവർ, കമിതാക്കൾ തുടങ്ങിയവരിലാണ് ഐ പിൽ ഉപയോഗം വ്യാപകമായിരിക്കുന്നത്.
ഐ പിൽ (i pill)
അത്യാവശ്യ ഘട്ടത്തിൽ അല്ലാതെ ഈ ഗുളിക അനാവശ്യമായി ഉപയോഗിക്കാതിരിക്കുന്നതാണ് നല്ലതെന്ന് ഡോക്‌ടർമാർ മുന്നറിയിപ്പ് നൽകുന്നു. ഇടക്കിടെ ഇത് ഉപയോഗിക്കുന്നത് പല ആരോഗ്യ പ്രശ്‌നങ്ങൾക്കും കാരണമാകാം. ഡോസ് കൂടിയവയാണ് ഇത് എന്നതാണ് ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണം. ഹോർമോൺ കൂടിയ ഈ ഗുളികകൾ കൂടുതലായി കഴിക്കുന്നത് പല ആരോഗ്യ പ്രശ്‌നങ്ങൾക്കും വഴിവച്ചേക്കും. അടിയന്തിര ഗർഭനിരോധനോപാധിയായി മാത്രം ഇതിനെ കാണുകയാണ് ഉചിതം.
ഐ പിൽ പ്രവർത്തനം
ലിവോനോജസ്ട്രോൽ എന്ന പ്രൊജസ്ട്രോൺ ഹോർമോണാണ് ഐ പിൽ ഗുളികകൾ. ഇത് 150 മില്ലി ഗ്രാം ആണ് ഒരു ഗുളികയിൽ സാധാരണ അടങ്ങിയിട്ടുള്ളത്. ഇത് ഏതാണ്ട് ഒരു പരിധി വരെ ഗർഭ ധാരണം തടയും ബന്ധപ്പെട്ടതിനു ശേഷം 72 മണിക്കൂറിനുള്ളിൽ കഴിച്ചാൽ മാത്രമേ ഗുളികയുടെ ഫലം ലഭിക്കു. 72 മണിക്കൂർ കഴിഞ്ഞാൽ ഫലം ഉണ്ടാകില്ല.
കഴിച്ച ശേഷം ശർദിയോ, മറ്റോ ഉണ്ടായി ഗുളിക പുറത്ത് പോയാലും ഫലമുണ്ടാകില്ല. ഇങ്ങനെ വന്നാൽ ഗുളിക വീണ്ടും കഴിക്കേണ്ടിവരും. പ്രത്യേകിച്ച് കഴിച്ച് രണ്ട് മണിക്കൂറിനുള്ളിൽ ശർദിച്ചാൽ. ഐ പിൽ കഴിച്ച ശേഷം 32 മണിക്കൂറിനു ശേഷം വീണ്ടും സെക്‌സ് ചെയ്‌താൽ ഈ ഗുളിക ഫലം ചെയ്യില്ല.
ഐ പിൽ ഗുളികകൾ ഇംപ്ലാന്‍റേഷനെ തടയുകയോ, അബോർഷനു കാരണമാകുകയോ ചെയ്യില്ല. ഇടക്കിടെ ഗുളിക ഉപയോഗിച്ചാൽ അതുകൊണ്ട് ആർത്തവം വൈകുക, ബ്ലീഡിങ് തുടങ്ങിയ പ്രശ്‌നങ്ങൾ ഉണ്ടാകുന്നതിനു കാരണമാകും.
ഗുളിക കഴിച്ച ശേഷം ഗർഭധാരണം നടന്നാലും കുട്ടിക്ക് വൈകല്യങ്ങൾ ഉണ്ടാകാൻ സാധ്യതയില്ല. എന്നാൽ അബോർഷൻ സാധ്യത തീരെ ഇല്ലെന്നും പറയാനാകില്ല. അപ്രതീക്ഷിത ഗർഭ ധാരണം ഒഴികെയുള്ള സന്ദർഭങ്ങളിൽ ഡോക്‌ടർമാരെ കണ്ട ശേഷം ഇതിനുള്ള മാർഗങ്ങൾ സ്വീകരിക്കുന്നതാണ് ഉചിതം. അപ്രതീക്ഷിതമായി സെക്‌സിൽ ഏർപ്പെട്ടാൽ പോലും ഡോക്‌ടറെ കണ്ടതിനു ശേഷം ഐ പിൽ പോലുള്ള ഗുളികകൾ കഴിക്കുന്നതാണ് ആരോഗ്യത്തിനു നല്ലത്...
- കടപ്പാട്
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/JADaOBrSTxqKfsrW1ZkLRV
തൃക്കാക്കരയിൽ ഇടത് സ്ഥാനാർഥിയെ പിന്തുണക്കുമെന്ന് കെ.വി. തോമസ്
കൊച്ചി: തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫ് സ്ഥാനാർഥിയെ പിന്തുണയ്ക്കുമെന്ന് മുൻ കേന്ദ്രമന്ത്രി കെ.വി. തോമസ്. മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യുന്ന തൃക്കാക്കരയിലെ തെരഞ്ഞെടുപ്പ് കൺവൻഷനിൽ പങ്കെടുക്കുമെന്നും കെ.വി. തോമസ് പറഞ്ഞു. വാർത്താ സമ്മേളനം നടത്തിയാണ് കെ.വി. തോമസ് ഇക്കാര്യം അറിയിച്ചത്. തൃക്കാക്കരയില്‍ ഇടതുപക്ഷത്തിന് ഒപ്പമാണെങ്കിലും താന്‍ കോണ്‍ഗ്രസുകാരനായി തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കുന്നുവെങ്കില്‍ പുറത്താക്കാനും കെ.വി തോമസ് വെല്ലുവിളിച്ചു.
താന്‍ മുഖ്യമന്ത്രിക്കൊപ്പം പരിപാടിയില്‍ പങ്കെടുക്കുന്നതിനെ കുറ്റംപറയുന്നവര്‍ മുന്‍പ് കരുണാകരന്‍ ഇടതുമുന്നണിക്ക് ഒപ്പം പോയതും ഭരണത്തില്‍ പങ്കാളികളായ ചരിത്രവും ഓര്‍മ്മിക്കണം. രമേശ് ചെന്നിത്തല മുഖ്യമന്ത്രിക്കൊപ്പം സമരത്തില്‍ പങ്കെടുത്തപ്പോള്‍ അത് തെറ്റാണെന്ന് അന്ന് കെപിസിസി പ്രസിഡന്‍റായിരുന്ന മുല്ലപ്പള്ളി അറിഞ്ഞില്ലേയെന്നും അദ്ദേഹം ചോദിച്ചു.
കണ്ണൂരിൽ സിപിഎം പാര്‍ട്ടി സമ്മേളനത്തിൽ പങ്കെടുക്കുമെന്ന് പ്രഖ്യാപിച്ചപ്പോഴും കോൺഗ്രസിൽ നിന്നും പുറത്താക്കാനാണെങ്കിൽ പുറത്താക്കട്ടെയെന്ന് ഞാൻ പറഞ്ഞിട്ടുണ്ട്. കണ്ണൂരിൽ പോയാൽ പുറത്താക്കുമെന്നായിരുന്നു അന്ന് പറഞ്ഞത് എന്നിട്ടെന്തായെന്നും അദ്ദേഹം ചോദിച്ചു.
Post A Comment: