ന്യൂഡെൽഹി: വർക്ക് ഷോപ്പ് ഉടമയെ ഹണി ട്രാപ്പിൽ കുടുക്കി 40 ലക്ഷം തട്ടാൻ ശ്രമിച്ച 24 കാരിയെ പൊലീസ് തന്ത്ര പൂർവം കുടുക്കി. ഡെൽഹിയിലെ ഗുരുഗ്രാമത്തിലാണ് സംഭവം ഉണ്ടായത്. ശിവാനി സിംഗാണ് അറസ്റ്റിലായത്. വർക്ക് ഷോപ്പിനു സമീപം പെയിങ് ഗസ്റ്റ് സ്ഥാപനം നടത്തുന്ന യുവതി രണ്ടു മാസം മുൻപാണ് യുവാവിനെ വലയിലാക്കിയത്. തന്ത്രപൂർവം യുവാവിനെ വലയിലാക്കിയ യുവതി യുവാവിനെ വീട്ടിലേക്ക് വിളിച്ചു വരുത്തി ശാരീരിക ബന്ധത്തിലേർപ്പെടുകയായിരുന്നു.
ഇതിനിടെ യുവാവിനൊപ്പമുള്ള സ്വകാര്യ ചിത്രങ്ങളും വീഡിയോകളും യുവതി ക്യാമറയില്‍ പകര്‍ത്തുകയും ചെയ്തിരുന്നു. തുടര്‍ന്ന് ഈ ദൃശ്യങ്ങള്‍ പുറത്ത് വിടുമെന്ന് ഭീഷണിപ്പെടുത്തി യുവാവില്‍ നിന്നും പണം തട്ടാന്‍ ശ്രമിക്കുകയായിരുന്നു. 40 ലക്ഷമാണ് ശിവാനി യുവാവിനോട് ആവശ്യപ്പെട്ടത്. തന്‍റെ കൈയ്യില്‍ അത്രയും പണമില്ലെന്ന് യുവാവ് പറഞ്ഞപ്പോള്‍ തത്കാലം പത്ത് ലക്ഷം രൂപ നല്‍കാനും പിന്നീട് ബാക്കി മുപ്പത് ലക്ഷം നല്‍കിയാല്‍ മതിയെന്നും യുവതി പറഞ്ഞു.
സംഭവത്തെ തുടര്‍ന്ന് യുവാവ് പൊലീസിനെ വിവരം അറിയിച്ചു. തുടര്‍ന്ന് യുവതിയെ കൈയ്യോടെ പിടികൂടാനായി പൊലീസ് പദ്ധതിയിട്ടു. ഒരു ലക്ഷം രൂപ സംഘടിപ്പിച്ച് യുവാവ് ശിവാനിയെ വിളിച്ചു. തുടര്‍ന്ന് സെക്ടര്‍ 17ല്‍ കൂടിക്കാഴ്ചയും നിശ്ചയിച്ചു. ഇതേ സമയം പൊലീസ് ഉദ്യോഗസ്ഥര്‍ നേരത്തെ തന്നെ സ്ഥലത്ത് എത്തിയിരുന്നു. തുടര്‍ന്ന് യുവാവ് എത്തി ഒരു ലക്ഷം രൂപ ശിവാനിക്ക് കൈമാറി. ഇതോടെ പൊലീസ് യുവതിയെ പിടികൂടി. കോടതിയില്‍ ഹാജരാക്കാനായി ഈ സംഭവങ്ങളുടെ എല്ലാം വീഡിയോ പൊലീസും യുവാവും ചേര്‍ന്ന് എടുക്കുകയും ചെയ്തിരുന്നു.
പിടിയിലായ ശിവാനി ചോദ്യം ചെയ്യലില്‍ കുറ്റം സമ്മതിച്ചു. രണ്ട് മാസം മുമ്പ് താന്‍ യുവാവുമായി അടുക്കുകയും ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെടുകയും ചെയ്തു. മാത്രമല്ല യുവാവിനെ ഭീഷണിപ്പെടുത്തി 40 ലക്ഷം രൂപ ആവശ്യപ്പെട്ടുവെന്നും ശിവാനി സമ്മതിച്ചു. ഉത്തര്‍പ്രദേശ് സ്വദേശിയായ ശിവാനി കഴിഞ്ഞ അഞ്ച് വര്‍ഷമായി ഗുരുഗ്രാമിലാണ് താമസിക്കുന്നത്.
ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..
https://chat.whatsapp.com/L2USinQQ81H1Nq4VBIiX94
ഫെയ്സ് ബുക്ക് പേജ് ലൈക്ക് ചെയ്യുവാൻ
https://www.facebook.com/superprimetime/?modal=admin_todo_tour
Post A Comment: