ഇടുക്കി: വീട്ടമ്മയുടെ വസ്ത്രം വലിച്ചുകീറുകയും പത്ത് വയസുകാരിയെ വലിച്ചെറിയുകയും ചെയ്ത സംഭവത്തിൽ സിപിഎം പ്രവർത്തകൻ അറസ്റ്റിൽ. കുഴിപ്പാലായിൽ മാർട്ടിൻ (21) ആണ് അറസ്റ്റിലായത്. ചേമ്പളത്ത് തിരുവോണ ദിവസമായിരുന്നു സംഭവം. കേസിൽ നേരത്തെ ഡിവൈഎഫ്ഐ പ്രവർത്തകരായ വാതപ്പനാട്ട് അമൽ (21), തെക്കേൽ റോബിന്‍ (23) എന്നിവർ അറസ്റ്റിലായിരുന്നു.
തേവരോലില്‍ അഭിലാഷിനെ മർദിക്കുന്നത് ചോദ്യം ചെയ്യാനെത്തിയ ഭാര്യ ശാരി, 10 വയസുള്ള മകൾ വൈഗ എന്നിവരാണ് ആക്രമിക്കപ്പെട്ടത്. ശാരിയുടെ വസ്ത്രം വലിച്ചുകീറുകയും വൈഗയെ എടുത്ത് എറിയുകയും ചെയ്തെന്നാണ് പരാതി. തിരുവോണ ദിവസം ചേമ്പളത്ത് അഴിഞ്ഞാടിയ സംഘം രണ്ടു കുടുംബങ്ങളെയാണ് മർദിച്ചത്. കേസിൽ ഏഴോളം പേർ ഇപ്പോഴും ഒളിവിലാണ്.
ഉന്നത രാഷ്ട്രീയ ബന്ധമുള്ള പ്രതികൾക്കായി സമ്മർദം ശക്തമാണ്. ഇവരുടെ അറസ്റ്റ് പൊലീസ് ബോധപൂർവം വൈകിപ്പിക്കുകയാണെന്നും ആക്ഷേപമുണ്ട്. പരാതിക്കാരെ ഭീഷണിപ്പെടുത്തിയതായും പരാതിയുണ്ട്. ചേമ്പളത്തെ സിപിഎം ഗുണ്ടായിസത്തിനെതിരെ ഡിസിസി പ്രസിഡന്‍റിന്‍റെ നേതൃത്വത്തിൽ കഴിഞ്ഞ ദിവസം ധർണ നടത്തിയിരുന്നു.
ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..
https://chat.whatsapp.com/L2USinQQ81H1Nq4VBIiX94
ഫെയ്സ് ബുക്ക് പേജ് ലൈക്ക് ചെയ്യുവാൻ
https://www.facebook.com/superprimetime/?modal=admin_todo_tour
Post A Comment: