കൊച്ചി: വാട്സാപ്പ് മെസേജിലൂടെ പത്തൊൻപതുകാരിയെ ചതിയിൽപെടുത്തി നിരവധി പേർക്ക് കാഴ്ച്ച വച്ച സെക്സ് റാക്കറ്റ് നടത്തിപ്പുകാരായ ദമ്പതികൾ അറസ്റ്റിൽ. തൃശൂര്‍ അന്നമനട സ്വദേശികളായ വാഴേലിപറമ്പില്‍ അനീഷ് കുമാര്‍ (45), ഭാര്യ നീതു (33) എന്നിവരെയാണ് ജില്ല റൂറല്‍ ക്രൈം റെക്കോഡ്‌സ് ബ്യൂറോ ഡിവൈഎസ്പി പി പ്രദീപ്കുമാര്‍ അറസ്റ്റുചെയ്തത്.
അങ്കമാലി അത്താണിയിലാണ് നടുക്കുന്ന പീഡനം നടന്നത്. സെക്സ് റാക്കറ്റിൽപെട്ട ചന്ദ്രൻ എന്നയാളാണ് പെൺകുട്ടിയെ ആദ്യമായി വാട്സാപ്പിലൂടെ പരിചയപ്പെടുന്നത്. തുടർന്ന് പെൺകുട്ടിയെ ദമ്പതികളുടെ സഹായത്തോടെ അങ്കമാലി അത്താണിയിലെത്തിച്ച് പീഡിപ്പിക്കുകയായിരുന്നു. സംഭവത്തെ തുടര്‍ന്ന് പെണ്‍കുട്ടി കഴിഞ്ഞ 28-ന് ജീവനൊടുക്കാന്‍ ശ്രമം നടത്തി.
ആശുപത്രിയിലെത്തിയ പെണ്‍കുട്ടിയുടെ മൊഴിയില്‍ നിന്നാണ് നിരവധിപ്പേര്‍ ഭീഷണിപ്പെടുത്തി പലതവണ പീഡിപ്പിച്ച വിവരം പൊലീസ് രേഖപ്പെടുത്തുകയും കേസെടുക്കുകയും ചെയ്തത്. ദമ്പതിമാരെ അന്വേഷണസംഘം തന്ത്രപൂര്‍വം ചാലക്കുടി ഡിവൈഎസ്പി ഓഫീസിലെത്തിച്ച് അറസ്റ്റു ചെയ്യുകയായിരുന്നു. പീഡനത്തിനിരയായ പെണ്‍കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ 11 പേരുള്‍പ്പെട്ട സെക്‌സ് റാക്കറ്റിനെ കേന്ദ്രീകരിച്ചാണ് പൊലീസ് അന്വേഷണം നടക്കുന്നത്. സംഭവത്തില്‍ ഇനിയും പ്രതികളെ പിടികൂടാനുണ്ടെന്ന് പൊലീസ് പറഞ്ഞു.
ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..
https://chat.whatsapp.com/IeYcvZizDl2Bmro5SsP1DB
ഫെയ്സ് ബുക്ക് പേജ് ലൈക്ക് ചെയ്യുവാൻ
https://www.facebook.com/superprimetime/?modal=admin_todo_tour
Post A Comment: