ബംഗളൂരു: നടി രഞ്ജിതയുമായി ലൈംഗിക ബന്ധത്തിലേർപ്പെടുന്ന വീഡിയോ പ്രചരിച്ചതിനെ തുടർന്ന് അഴിക്കുള്ളിലായ ആൾ ദൈവം നിത്യാനന്ദയ്ക്കെതിരെ വീണ്ടും ആരോപണം. കനേഡിയൻ സ്വദേശിനിയും മുൻ ശിഷ്യയുമായ സാറാ സ്റ്റെഫാനി ലാൻഡറിയാണ് ആൾ ദൈവത്തിനെതിരെ രംഗത്തെത്തിയിരിക്കുന്നത്. ആശ്രമത്തിൽ കൊച്ചു കുട്ടികൾ പീഡനത്തിനിരയാകുന്നുണ്ടെന്നും നടി രഞ്ജിതയാണ് ഇതിനു കൂട്ടു നിൽക്കുന്നതെന്നും സാറ യുടൂബ് വീഡിയോയിലൂടെ വെളിപ്പെടുത്തി.
ഏഴ് വർഷത്തോളം ആശ്രമത്തിലെ അന്തേവാസിയായിരുന്നു സാറാ സ്റ്റെഫാനി. ശ്രീ നിത്യാനന്ദ സ്വരൂപ പ്രിയാനന്ദ എന്നായിരുന്നു ആശ്രമത്തിലെ പേര്. പതിമൂന്ന് വയസുള്ള രണ്ട് ആണ്‍കുട്ടിയും ഒരു പെണ്‍കുട്ടിയുമാണ് പീഡനത്തെക്കുറിച്ച് വെളിപ്പെടുത്തിയതെന്ന് സ്റ്റെഫാനി പറയുന്നു. രഹസ്യ പരിശീലനങ്ങൾ എന്ന പേരിലാണ് കുട്ടികളെ ക്രൂരമായി പീഡിപ്പിക്കുന്നത്.
കുടിവെള്ളം പോലും കൊടുക്കാതെ പട്ടിണിക്കിട്ടും പണിയെടുപ്പിച്ചുമാണ് കുട്ടികളെ പീഡനത്തിന് സമ്മതിപ്പിക്കുന്നതെന്നും സാറാ പറഞ്ഞു. ഇക്കാര്യങ്ങളൊക്കെ രഞ്ജിതയോട് പറഞ്ഞെങ്കിലും അവർ ഒരു നടപടിയും എടുത്തില്ല. കുട്ടികളെ പൂട്ടിയിട്ട് അടിമകളാക്കി അനുസരിപ്പിക്കുകയാണ് അവിടെ ചെയ്യുന്നത്. ഇതിന് രഞ്ജിതയാണ് നിത്യാനന്ദയ്ക്ക് എല്ലാ സഹായവും ചെയതുകൊടുക്കുന്നത്.
എല്ലാം തിരിച്ചറിഞ്ഞതിനുശേഷം ഞാൻ അവിടെ നിന്ന് രക്ഷപ്പെടുകയായിരുന്നു- സാറാ സ്റ്റെഫാനി പറയുന്നു. നടി രഞ്ജിതയുമൊത്തുള്ള ലൈംഗിക ദൃശ്യങ്ങൾ വന്നതോടെയാണ് 2010 ൽ സ്വാമി നിത്യാനന്ദ വാർത്തകളിൽ നിറഞ്ഞത്. ഇതിനുപിന്നാലെ നിരവധി സ്ത്രീകൾ പരാതിയുമായെത്തി.
ദക്ഷിണേന്ത്യയിൽ വൻസ്വാധീനമുണ്ടായിരുന്ന സ്വാമി അങ്ങിനെ അഴിക്കുള്ളിലായി. തന്നെ ലൈംഗികശേഷി പരിശോധനയ്ക്ക് വിധേയനാക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതിയെ സമീപിച്ചാണ് നിത്യാനന്ദ അന്ന് രക്ഷപ്പെട്ടത്.
ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..
https://chat.whatsapp.com/L2USinQQ81H1Nq4VBIiX94
ഫെയ്സ് ബുക്ക് പേജ് ലൈക്ക് ചെയ്യുവാൻ
https://www.facebook.com/superprimetime/?modal=admin_todo_tour
Post A Comment: