ന്യൂഡെൽഹി: പുൽവാമ ആക്രമണത്തിനു പിന്നാലെ ഇന്ത്യ തകർത്ത പാക്കിസ്ഥാനിലെ ബാലാക്കോട്ടിൽ വീണ്ടും ഭീകരർ സജീവം. കരസേന മേധാവി ജനറൽ ബിപിൻ റാവത്താണ് ഇക്കാര്യം വ്യക്തമാക്കിയത്. ജെയ്ഷെ ക്യാമ്പുകളാണ് ഇവിടെ വീണ്ടും സജീവമായിരിക്കുന്നതെന്നും ഇന്ത്യ കനത്ത തിരിച്ചടിക്ക് സജ്ജമായിട്ടുണ്ടെന്നും ജനറല്‍ ബിപിന്‍ റാവത്ത് മുന്നറിയിപ്പ് നല്‍കി.
ചെന്നൈയിലെ ഓഫീസേഴ്‌സ് ട്രെയിനിങ് അക്കാദമിയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെയാണ് കരസേന സേനാ മേധാവി ഇക്കാര്യം പറഞ്ഞത്. 500 ഓളം നുഴഞ്ഞുകയറ്റക്കാര്‍ ഇന്ത്യയുടെ പല അതിര്‍ത്തികളിലായി തക്കം പാര്‍ത്തിരിക്കുന്നുണ്ടെന്നും, ഈ എണ്ണം കൂടാനാണ് സാധ്യതയെന്നും ബിപിന്‍ റാവത്ത് വ്യക്തമാക്കി. എന്നാല്‍ ഇന്ത്യ സുസജ്ജമാണെന്നും ജയ്‌ഷെ തീവ്രവാദം തുടര്‍ന്നാല്‍ ബാലാക്കോട്ടിലും വലിയ തിരിച്ചടിയാകും നല്‍കുകയെന്നും ബിപിന്‍ റാവത്ത് വ്യക്തമാക്കി.
പാക്കിസ്ഥാന്‍ തീവ്രവാദികളെ ഉപയോഗിച്ച് കാഷ്മീരില്‍ ഒളിപ്പോര് നടത്തുകയാണെന്നും നിയന്ത്രണങ്ങള്‍ ഘട്ടം ഘട്ടമായി എടുത്തുമാറ്റുമെന്നും റാവത്ത് വ്യക്തമാക്കി. ജമ്മു കാഷ്മീരിലെ വാര്‍ത്താ വിനിമയമടക്കമുള്ളവയിലെ നിയന്ത്രണങ്ങള്‍ ചൂണ്ടിക്കാട്ടിയപ്പോള്‍ സാധാരണക്കാര്‍ക്ക് യാതൊരു പ്രശ്‌നവുമില്ലെന്നും പ്രശ്‌നങ്ങളെല്ലാം തീവ്രവാദികള്‍ക്കാണെന്നും റാവത്ത് വ്യക്തമാക്കി.
ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..
https://chat.whatsapp.com/L2USinQQ81H1Nq4VBIiX94
ഫെയ്സ് ബുക്ക് പേജ് ലൈക്ക് ചെയ്യുവാൻ
https://www.facebook.com/superprimetime/?modal=admin_todo_tour
Post A Comment: