ഇടുക്കി: തിരുവോണ നാളിൽ വീട്ടമ്മയെയും മകളെയും നടു റോഡിൽ അപമാനിച്ച ഡിവൈഎഫ്ഐ പ്രവർത്തകർ റിമാന്‍റിൽ. വാതപ്പനാട്ട് അമൽ (21), തെക്കേൽ റോബിന്‍ (23)എന്നിവരാണ് റിമാന്‍റിലായത്. ഇരുവരെയും കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. കേസിൽ എട്ട് പേർ ഒളിവിലാണ്. ഇവരെ കണ്ടെത്താൻ പൊലീസ് ശ്രമം നടത്തുന്നുണ്ടെങ്കിലും പ്രതികൾക്ക് വേണ്ടി ഉന്നത പാർട്ടി നേതാക്കളിൽ നിന്നും സമ്മർദം രൂക്ഷമായതായി സൂചനയുണ്ട്.
നെടുങ്കണ്ടത്തിനു സമീപം ചേമ്പളത്തായിരുന്നു സംഭവം. വീടിനു സമീപം യുവാവിനെ മർദിക്കുന്നത് കണ്ട് രംഗം മൊബൈലിൽ പകർത്തിയ അഭിലാഷിനെ പത്തംഗ സംഘം മർദിക്കുകയായിരുന്നു. അഭിലാഷിനെ മർദിക്കുന്നതു കണ്ട് ഓടിയെത്തിയ ഭാര്യ ശാരി (36), 10 വയസുള്ള മകൾ എന്നിവരെ സംഘം മർദിക്കുകയും വസ്ത്രം വലിച്ചുകീറുകയും ചെയ്തു.
സ്ത്രീകളെ നടു റോഡിൽ അപമാനിച്ച ശേഷം മണിക്കൂറുകളോളം പ്രദേശത്ത് ഇവർ ഭീകരാന്തരീക്ഷം സൃഷ്ടിച്ച ശേഷമാണ് മടങ്ങിയത്. ചേമ്പളം കേന്ദ്രീകരിച്ച് ഇവരുടെ ഗുണ്ടായിസം പരിധി വിടുന്നതായി ആക്ഷേപം ശക്തമാണ്. ഇടത് നേതാക്കളുടെ കൂലിക്കാരായ സംഘത്തെ തൊടാൻ പൊലീസിനും ഭയമാണ്. ഇതോടെ പരാതിപ്പെടാൻ നാട്ടുകാരും ഭയപ്പെടുന്നു.
ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..
https://chat.whatsapp.com/L2USinQQ81H1Nq4VBIiX94
ഫെയ്സ് ബുക്ക് പേജ് ലൈക്ക് ചെയ്യുവാൻ
https://www.facebook.com/superprimetime/?modal=admin_todo_tour
Post A Comment: