പുനെ: ശക്തമായ മഴയിൽ പൂനെയിൽ പന്ത്രണ്ട് പേർ മരിച്ചു. അപ്രതീക്ഷിതമായി ഹിമപാതം കണക്കെ കനത്ത മഴ പെയ്തിറങ്ങുകയാണ്. നിലവിൽ മഴ ശമിച്ചെങ്കിലും വെള്ളക്കെട്ടിനെ തുടർന്ന് പലയിടത്തും ജനജീവിതം ദുസഹമാണ്. മഴ നാശം വിതച്ച ബാരാമതി മേഖലയിൽ നിന്ന് പതിനയ്യായിരത്തി അഞ്ഞൂറ് പേരെ ദുരന്ത നിവാരണ സേന രക്ഷപ്പെടുത്തി.
നൂറ്റിയമ്പതോളം വീടുകൾക്കാണ് കേടുപാട് പറ്റിയിരിക്കുന്നത്. നസാറെ ഡാമിൽ നിന്നും കൂടുതൽ വെള്ളം തുറന്നുവിടുന്നതിനാൽ ജനങ്ങളോട് ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ ആവശ്യപ്പെട്ടു. പൂനെയിലും ബാരാമതിയിലുമായി ദുരന്ത നിവാരണ സേനയുടെ ഏഴു യൂണിറ്റുകളെ വിന്യസിച്ചു എന്നു മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് അറിയിച്ചു.
https://chat.whatsapp.com/L2USinQQ81H1Nq4VBIiX94
ഫെയ്സ് ബുക്ക് പേജ് ലൈക്ക് ചെയ്യുവാൻ
https://www.facebook.com/superprimetime/?modal=admin_todo_tour
Post A Comment: