കൊച്ചി: സി. അഭയക്കൊലക്കേസിൽ ഫാ. തോമസ് എം. കോട്ടൂരിനെതിരെ നിർണായക സാക്ഷിമൊഴി. സി. സെഫിയുമായുള്ള ബന്ധം ഫാ. കോട്ടൂർ വെളിപ്പെടുത്തിയെന്നും പൊതുപ്രവർത്തകനായ കളർകോട് വേണുഗോപാൽ കോടതിയിൽവെളിപ്പെടുത്തി. കേസിലെ മുഖ്യ പ്രതിയാണ് ഫാ. കോട്ടൂർ. കരഞ്ഞുകൊണ്ടാണ് അദ്ദേഹം തന്നെ സമീപിച്ചത്.
സിസ്റ്റര്‍ സെഫിയുമായുള്ള ബന്ധത്തെ പറ്റി ഫാദര്‍ കോട്ടൂരും പൂതൃക്കയിലുമാണ് പറഞ്ഞത്. സഭയുടെ മാനം കാക്കാന്‍ സഹായിക്കണമെന്ന് ഇരുവരും ആവശ്യപ്പെട്ടതായും പ്രതികള്‍ ഒരു കോടി രൂപ വാ്ഗ്ദാനം ചെയ്തതായും അദ്ദേഹം കോടതിയെ അറിയിച്ചു. ളോഹയയ്ക്കുള്ളില്‍ പച്ചയായ മനുഷ്യനാണ് താനെന്ന് ഫാദര്‍ കോട്ടൂര്‍ പറഞ്ഞെതെന്നും അദ്ദേഹം കോടതിയില്‍ പറഞ്ഞു.
അഭയ കേസ് അട്ടിമറിക്കാന്‍ ക്രൈം ബ്രാഞ്ച് ആദ്യ ഘട്ടത്തില്‍ ശ്രമിച്ചതായി ദൃക്‌സാക്ഷി രാജു ഏലിയാസ് (അടയ്ക്ക രാജു) കഴിഞ്ഞ ദിവസം മൊഴി നല്‍കിയിരുന്നു. അഭയയുടെ കൊലപാതകക്കുറ്റം ഏറ്റെടുത്താല്‍ പണവും പാരിതോഷികവും നല്‍കാമെന്നു ക്രൈം ബ്രാഞ്ച് ഉദ്യോഗസ്ഥര്‍ വാഗ്ദാനം ചെയ്തിരുന്നുവെന്നാണു മൊഴി. രണ്ട് ഘട്ടമായി നടന്ന അന്വേഷണത്തില്‍ സിബിഐ 177 സാക്ഷികളെയാണു കുറ്റപത്രത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..
https://chat.whatsapp.com/L2USinQQ81H1Nq4VBIiX94
ഫെയ്സ് ബുക്ക് പേജ് ലൈക്ക് ചെയ്യുവാൻ
https://www.facebook.com/superprimetime/?modal=admin_todo_tour
Post A Comment: