മദ്യം വാങ്ങുന്നതിനും ആധാർ നിർബന്ധമാകുന്ന പദ്ധതി അണിയറയിൽ. കർണാടകത്തിലെ എക്സൈസ് വകുപ്പാണ് ഇത്തരം ഒരു നീക്കം നടത്തുന്നത്. ഒഴിഞ്ഞ മദ്യക്കുപ്പികൾ വ്യാപകമായി പരിസര മലിനീകരമം സൃഷ്ടിക്കുന്നുവെന്ന പരാതി ശക്തമായതിനെ തുടർന്നാണ് നടപടിക്ക് നീങ്ങുന്നതെന്ന് ഡെക്കാൻ ഹെറാൾഡ് റിപ്പോർട്ട് ചെയ്യുന്നു.
ഒരു സന്നദ്ധ സംഘടനയാണ് ഈ നിർദേശം എക്സൈസ് വകുപ്പിന് നൽകിയത്. ഇക്കാര്യം ഗൗരവമായി ആലോചിക്കുകയാണെന്നാണ് എക്സൈസ് വകുപ്പ് അറിയിക്കുന്നത്. മദ്യം വാങ്ങുന്നവരുടെ ആധാര്‍ നമ്പറും കുപ്പിക്ക് പുറത്തെ ബാര്‍കോഡും യോജിപ്പിച്ചുള്ള പദ്ധതിയാണ് മംഗലാപുരം ആസ്ഥാനമാക്കിയുള്ള രാഷ്ട്രീയ പരിസ്ഥിതി സംരക്ഷണ ഓക്താ എക്സൈസ് വകുപ്പിന് നല്‍കിയത്.
ഇത് സംബന്ധിച്ച് വകുപ്പ് തലത്തില്‍ വിശദമായ ചര്‍ച്ച നടത്തും എന്നാണ് കര്‍ണ്ണാടക എക്സൈസ് വകുപ്പ് പറയുന്നത്. കര്‍ണാടകയിലെ എക്സൈസ് വകുപ്പ് സെക്രട്ടറി എക്സൈസ് കമ്മീഷ്ണറില്‍ നിന്നും ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്. മദ്യകുപ്പിയിലെ ബാര്‍കോഡും വാങ്ങാന്‍ വരുന്നയാളുടെ ആധാര്‍ നമ്പറും ബന്ധിപ്പിക്കുന്ന ഒരു സംവിധാനം മദ്യശാലകളില്‍ സ്ഥാപിക്കാനാണ് പദ്ധതി. ഇത് പ്രകാരം പൊതുസ്ഥലത്ത് മദ്യകുപ്പികള്‍ ഉപേക്ഷിക്കുന്നവരുടെ വിവരങ്ങള്‍ മദ്യകുപ്പിയിലെ ബാര്‍കോഡ് സ്കാന്‍ ചെയ്ത് മനസിലാക്കാം.
ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..
https://chat.whatsapp.com/L2USinQQ81H1Nq4VBIiX94
ഫെയ്സ് ബുക്ക് പേജ് ലൈക്ക് ചെയ്യുവാൻ
https://www.facebook.com/superprimetime/?modal=admin_todo_tour
Post A Comment: