തിരുവനന്തപുരം: വഴിയിൽ മാലിന്യം ഇട്ടതുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്ന് വൃദ്ധനെ അയൽവാസികൾ കോൺക്രീറ്റ് കട്ടകൊണ്ട് കല്ലെറിഞ്ഞു കൊന്നു. ബാലരാമപുരം പാറക്കോണം സ്വദേശി കരുണാകരനാണ് മരിച്ചത്. ഞായറാഴ്ച വഴിയിൽ മാലിന്യം ഇട്ടതുമായി ബന്ധപ്പെട്ട വാക്കു തര്‍ക്കമാണ് അടിപിടിയിലും കല്ലേറിയും കലാശിച്ചത്. വാക്കുതര്‍ക്കം നടക്കുമ്പോൾ കരുണാകരൻ മദ്യപിച്ചിരുന്നതായി പൊലീസ് പറയുന്നു. അയൽവാസിയായ സന്തോഷും പ്രവീണുമായുള്ള വാക്കുതര്‍ക്കത്തിനിടെ വീടിന്‍റെ വരാന്തയിൽ നിന്ന കരുണാകരനെ കോൺക്രീറ്റ് കട്ട വച്ച് എറിയുകയായിരുന്നു.
വയറിൽ ഏറുകൊണ്ട കരുണാകരനെ ആദ്യം സ്വകാര്യ ആശുത്രിയിലേക്കും പിന്നീട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്കും മാറ്റി. ഇന്ന് രാവിലെയാണ് മെഡിക്കൽ കോളജ് ആശുപത്രിയിൽ വച്ച് മരിച്ചത്. കരുണാകരൻ മദ്യപിച്ച് ബഹളമുണ്ടാക്കുന്ന സ്വഭാവക്കാരനായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. കരുണാകരന് പരിക്കേറ്റപ്പോള്‍ പരാതിയൊന്നും ബന്ധുക്കള്‍ പൊലീസിനെ അറിയിച്ചില്ലെന്നും മരണത്തിന് ശേഷമാണ് പൊലീസിനെ വിവരമറിച്ചതെന്നും ബാലരാമപുരം പൊലീസ് പറഞ്ഞു.
ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..
ഫെയ്സ് ബുക്ക് പേജ് ലൈക്ക് ചെയ്യുവാൻ
Post A Comment: