ഇടുക്കി: തെളിവുകളുടെ അഭാവത്തെ തുടർന്ന് അന്വേഷണം വഴിമുട്ടിയ മൂന്നാർ ഗുണ്ടുമലയിലെ മൂന്നു വയസുകാരിയുടെ കൊലപതകത്തിൽ അന്വേഷണം അവസാനഘട്ടത്തിലേക്ക്. കൊലയാളിയെ അന്വേഷണ സംഘം കണ്ടെത്തിയതായിട്ടാണ് ലഭിക്കുന്ന വിവരം. എന്നാൽ അതിസമർദ്ധനായ കൊലയാളി തെളിവുകൾ നശിപ്പിച്ചതിനാൽ സാഹചര്യ തെളിവുകൾ കണ്ടെത്താനുള്ള നീക്കത്തിലാണ് പൊലീസ്.
എസ്റ്റേറ്റിൽ തന്നെയുള്ള പ്രതി ഇപ്പോൾ പൊലീസ് നിരീക്ഷണത്തിലാണ്. ഗുണ്ടുമല എസ്റ്റേറ്റ് അപ്പര്‍ ഡിവിഷനിലുള്ള എസ്റ്റേറ്റ് ലയത്തിലാണ് എട്ടുവയസുകാരിയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. മുറിയ്ക്കുള്ളിലെ കട്ടിലില്‍ കഴുത്തില്‍ കുരുക്ക് മുറുകിയ നിലയിലായിരുന്നു മൃതദേഹം. സംഭവ സമയത്ത് ഒപ്പമുണ്ടായിരുന്നു മുത്തശ്ശി അടുത്ത വീട്ടിലായിരുന്നു. കുട്ടി മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. മടങ്ങിയെത്തിയ മുത്തശ്ശി കട്ടിലില്‍ നിശബ്ദയായി കിടന്ന കുട്ടിയെ വിളിച്ചുണര്‍ത്താന്‍ ശ്രമിച്ചെങ്കിലും കഴിയാതെ വന്നതോടെ സംഭവം അയല്‍വാസികളെ അറിയിക്കുകയായിരുന്നു. ഇവര്‍ നടത്തിയ പരിശോധനയിലാണ് കഴുത്തില്‍ കയര്‍ കുരുക്കിയതായി കണ്ടെത്തിയത്.
ഊഞ്ഞാലാടുന്നതിനിടെ കുട്ടിയുടെ കഴുത്തില്‍ കയര്‍ കുരുങ്ങിയതാണെന്ന് അയല്‍വാസികളും ബന്ധുക്കളും അറിയിച്ചെങ്കിലും മരണത്തില്‍ ദുരൂഹതയുള്ളതായി പൊലീസ് നടത്തിയ പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തി. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ കുട്ടി പീഡനത്തിന് ഇരയായതായി കണ്ടെത്തിയതോടെയാണ് കുട്ടിയുടെ മരണം കൊലപാതകമാണെന്ന് പൊലീസ് ഉറപ്പിച്ചത്. മൂന്നുവര്‍ഷം മുമ്പ് ഇതേ എസ്റ്റേറ്റില്‍ അംഗന്‍വാടി ടീച്ചറെ മകന്‍ വെട്ടിക്കൊലപ്പെടുത്തിയിരുന്നു. ദ്യക്സാക്ഷികളില്ലായിരുന്ന കേസില്‍ സാഹചര്യ തെളിവുകളുടെ അടിസ്ഥാനത്തില്‍ മകന്‍ തന്നെയാണ് പ്രതിയെന്ന് പൊലീസ് കണ്ടെത്തിയെങ്കിലും പ്രായ പൂര്‍ത്തിയാകാത്തതിനാല്‍ രണ്ട് വര്‍ഷം കാത്തിരുന്നാണ് പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്തത്.
ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..
https://chat.whatsapp.com/L2USinQQ81H1Nq4VBIiX94
ഫെയ്സ് ബുക്ക് പേജ് ലൈക്ക് ചെയ്യുവാൻ
https://www.facebook.com/superprimetime/?modal=admin_todo_tour
Post A Comment: