തിരുവനന്തപുരം: ഭർത്താവുമായി ബന്ധം വേർപെടുത്തിയ ശേഷം മകനെ കിടപ്പറയിൽ ലൈംഗിക ആവശ്യത്തിനുപയോഗിച്ച സംഭവത്തിൽ അറസ്റ്റിലായ യുവതിയെ കുറിച്ച് കൂടുതൽ വിവരങ്ങൾ പുറത്ത്. 14 കാരനാണ് അമ്മയുടെ പീഡനത്തിനിരയായത്. അതേസമയം വിദേശത്തുള്ള ആദ്യ ഭർത്താവ് വിവരം അറിഞ്ഞതാണ് സംഭവത്തിൽ വഴിത്തിരിവായത്.
ജിമ്മിൽ ജോലി നോക്കുന്ന യുവതിയുമായി ഭർത്താവ് നേരത്തെ ബന്ധം പിരിഞ്ഞിരുന്നു. ഈ സമയത്ത് യുവതിയും നാല് മക്കളും മാത്രമാണ് നാട്ടിൽ ഉണ്ടായിരുന്നത്. ഇതിനിടെ അമ്മയുടെ ഫോണിൽ അശ്ലീല ദൃശ്യങ്ങൾ കണ്ടെത്തിയ 17 കാരനായ മകൻ വിദേശത്തുള്ള പിതാവിനെ ഇക്കാര്യം അറിയിച്ചു. യുവതിയുടേത് വഴിവിട്ട ജീവിതമാണെന്ന് മനസിലാക്കിയ ഭർത്താവ് വിദേശത്തു നിന്നെത്തി യുവതിയുമായുള്ള ബന്ധം വേർപെടുത്തി. പിന്നീട് രണ്ടാമത് വിവാഹം കഴിച്ച ഭർത്താവ് മക്കളുമായി വിദേശത്തേക്ക് താമസം മാറ്റി.
ഈ സമയത്ത് 14 കാരന്‍റെ സ്വഭാവത്തിൽ മാറ്റം ശ്രദ്ധിക്കുകയായിരുന്നു. തുടർന്ന് കുട്ടിയെ ആശുപത്രിയിൽ എത്തിച്ചു. തുടർന്ന് നടത്തിയ കൗൺസിലിങ്ങിലാണ് കുട്ടി അമ്മ തന്നെ ലൈംഗികമായി പീഡിപ്പിച്ചിരുന്നതായി വെളിപ്പെടുത്തിയത്. 10 വയസുമുതൽ അമ്മ തന്നെ കിടപ്പറയിൽ ഉപയോഗിക്കുകയായിരുന്നുവെന്നും കുട്ടി പറഞ്ഞു.
സംഭവം അറിഞ്ഞ പിതാവ് നാട്ടിലെത്തിയ പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. പൊലീസ് നടത്തിയ അന്വേഷണത്തിൽ സംഭവം സത്യമാണെന്ന് തെളിഞ്ഞു. മജിസ്ട്രേറ്റിനു മുന്നിലും 14കാരൻ അമ്മയുടെ പീഡനത്തെകുറിച്ച് വെളിപ്പെടുത്തി. ഇതോടെയാണ് യുവതിയെ അറസ്റ്റ് ചെയ്യുന്നത്. കുറ്റം സമ്മതിച്ച യുവതിയെ അട്ടക്കുളങ്ങര ജയിലിലേക്ക് റിമാൻഡ് ചെയ്‌തു.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/KG4A6xRjt7RDaMQ8SOxVUJ
Post A Comment: