കുമളി: വിവാഹ വാഗ്‌ദാനം നൽകി യുവതിയെ വർഷങ്ങളോളം പീഡനത്തിനിരയാക്കിയ ശേഷം സ്വത്തും പണവും കൈക്കലാക്കി മുങ്ങിയ ആളെ തമിഴ്‌നാട്ടിൽ നിന്നും അറസ്റ്റ് ചെയ്‌തു. കുമളി പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം നടന്നത്. കാഞ്ഞിരപ്പള്ളി തമ്പലക്കാട് സ്വദേശി രാജീവാണ് (35) അറസ്റ്റിലായത്. യുവതിയെ കബളിപ്പിച്ച ശേഷം തമിഴ്‌നാട്ടിലേക്ക് മുങ്ങിയ ഇയാൾ ചെന്നൈയിൽ ഒളിവിലായിരുന്നു.
2015 മുതലാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. കുമളി മേഖലയിലെ ഒരു റിസോർട്ടിൽ ജീവനക്കാരനായിരുന്നു രാജീവ്. ഈ സമയത്താണ് ഇയാൾ യുവതിയുമായി അടുപ്പത്തിലാകുന്നത്. യുവതിയെ വിവാഹം കഴിക്കാമെന്ന് വിശ്വസിപ്പിച്ച് വർഷങ്ങളോളം പീഡനത്തിനിരയാക്കുകയായിരുന്നു. ഇതിനിടെ യുവതിയുടെ പേരിലുണ്ടായിരുന്ന 11 സെന്‍റ് സ്ഥലവും പണവും ഇയാൾ കൈക്കലാക്കി.
പിന്നീട് വിവാഹത്തിൽ നിന്നും ഒഴിഞ്ഞു മാറിയതോടെയാണ് യുവതി ചതി മനസിലാക്കിയത്. പരാതി നൽകുമെന്ന് പറഞ്ഞതോടെ പ്രതി മുങ്ങി. യുവതി നൽകിയ പരാതിയെ തുടർന്ന് കുമളി സി.ഐ. ജോബിന്‍ ആന്‍റണി, എസ്.ഐ. പ്രശാന്ത് പി. നായര്‍ എന്നിവര്‍ നടത്തിയ അന്വേഷണത്തിലാണ് പ്രതി ചെന്നൈയിൽ ഉണ്ടെന്ന് വിവരം ലഭിച്ചത്. പിന്നീട് ചെന്നൈയിലെത്തി പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/EHHrJBoyVtLCzZWup9UaY6
Post A Comment: