കുമളി: തമിഴ്‌നാട്ടിലെ കമ്പത്തുണ്ടായ വാഹനാപകടത്തിൽ ഇടുക്കി പുളിയൻമലയിൽ താമസിക്കുന്ന യുവാവ് മരിച്ചു. ജയരാജിന്‍റെ മകൻ ശരവണനാണ് മരിച്ചത്. ഇയാൾ സഞ്ചരിച്ച ബൈക്കിലേക്ക് പിക് അപ് ലോറി ഇടിക്കുകയായിരുന്നു. തലക്ക് ഗുരുതര പരുക്കേറ്റ യുവാവ് റോഡിൽ രക്തം വാർന്ന് ഏറെ നേരം കിടന്നതായി ദൃക്സാക്ഷികൾ പറയുന്നു. മരിച്ച യുവാവ് കമ്പം സ്വദേശിയാണ്. പുളിയൻമലയിൽ തോട്ടം എടുത്തിട്ടിരിക്കുന്നതിനാൽ വർഷങ്ങളായി ഇവർ ഇവിടെയായിരുന്നു താമസം.
ഇടക്കിടെ കമ്പത്തെ വീട്ടിൽ പോകാറുണ്ട്. സമാനമായി പോയപ്പോഴായിരുന്നു അപകടം. അപകടത്തിൽപെട്ട് റോഡിൽ കിടന്ന യുവാവ് ആരാണെന്ന് തിരിച്ചറിയാൻ കഴിഞ്ഞിരുന്നില്ല. ബൈക്ക് നമ്പർ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ചതോടെയാണ് മരിച്ചത് ജയരാജ് ആണെന്ന് തിരിച്ചറിഞ്ഞത്.
അതേസമയം അപകടത്തിൽപെട്ടത് കേരളത്തിൽ നിന്നുള്ള വാഹനം ആയതിനാലാണ് രക്ഷാ പ്രവർത്തനം വൈകിയതെന്ന് ആക്ഷേപം ഉയർന്നിട്ടുണ്ട്. തമിഴ്‌നാട്ടിൽ കെ.എൽ. ബോർഡ് വച്ച വാഹനങ്ങൾ അപകടത്തിൽപെട്ടാൽ പൊലീസ് പോലും തിരിഞ്ഞു നോക്കില്ലെന്നും ആക്ഷേപം നിലനിൽക്കുന്നുണ്ട്.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/KXENxMQq8p0GB9zypaK3W5
Post A Comment: