കണ്ണൂർ: തിരുവസ്ത്രം ധരിച്ച കൊച്ചച്ചൻ വിവാഹിതയായ വീട്ടമ്മയുമായി ഒളിച്ചോടിയ വാർത്ത കഴിഞ്ഞ ദിവസമാണ് പുറത്തു വന്നത്. തലശേരി രൂപതയിൽപെട്ട ചീക്കാട് ഉണ്ണിമിശിഹ പള്ളിയിലെ കൊച്ചച്ചനായി മുമ്പ് സേവനം ചെയ്‌തിരുന്ന ഫാ. അനീഷാണ് സഭയെയും വിശ്വാസികളെയും ഞെട്ടിച്ച് ഒളിച്ചോടിയത്.
സംഭവം പുറത്തറിഞ്ഞതോടെ സോഷ്യൽ മീഡിയയിൽ അടക്കം വിഷയം വലിയ ചർച്ചകൾക്ക് കാരണമാകുകയും ചെയ്‌തു. വിവാഹിതയായ യുവതി കുഞ്ഞിനെ മാതാപിതാക്കളെ ഏൽപ്പിച്ച ശേഷമാണ് കൊച്ചച്ചനൊപ്പം നാടുവിട്ടത്. അതേസമയം യുവതിയും കൊച്ചച്ചനും തമ്മിലുള്ള അടുപ്പം പഠന കാലം മുതൽ തുടങ്ങിയതാണെന്ന വിവരമാണ് പുറത്തു വരുന്നത്. ഇരുവരും പഠിച്ചത് ഒരുമിച്ചായിരുന്നു. അക്കാലം മുതൽ കൊച്ചച്ചനും യുവതിയും തമ്മിൽ അടുപ്പം നിലനിന്നിരുന്നതായും ഇവരുമായി ബന്ധപ്പെട്ട ചിലരിൽ നിന്നും വിവരം ലഭിച്ചു.
പഠന സമയത്ത് സഹപാഠികൾക്കിടയിലെ റൊമാന്‍റിക് ഹീറോയായിരുന്നു ഇന്നത്തെ കൊച്ചച്ചൻ. എല്ലാ പരിപാടികളിലും സജീവ സാനിധ്യമായിരുന്ന കക്ഷി അക്കാലത്ത് പെൺകുട്ടികളുടെ ഹരമായിരുന്നുവത്രേ. എന്നാൽ പിന്നീട് കക്ഷിയും യുവതിയുമായുള്ള ബന്ധം വേർപെട്ടു. അനീഷ് വൈദിക പഠനത്തിലേക്ക് തിരിഞ്ഞതോടെ യുവതി മറ്റൊരു വിവാഹം കഴിച്ചു.
സെമിനാരിയിൽ ഫോൺ ഉപയോഗിക്കാൻ പാടില്ലാത്തതിനാലും ഏകാന്തവാസമായിരുന്നതിനാലും നാട്ടിലെ വിവരങ്ങൾ കൊച്ചച്ചൻ അറിഞ്ഞിരുന്നില്ല. എന്നാൽ പ്രതീക്ഷിച്ചത്ര സന്തോഷമായിരുന്നില്ല യുവതിയുടെ വിവാഹ ജീവിതം. ഇതിനിടെ സെമിനാരി ജീവിതം കഴിഞ്ഞ് യുവാവ് കൊച്ചച്ചനായി ചുമതലയേറ്റു.
ഇതോടെ യുവതുമായി വീണ്ടും കാണുന്നതിനും സംസാരിക്കുന്നതിനും അവസരം ഒരുങ്ങി. വർഷങ്ങൾക്ക് ശേഷം പരസ്‌പരം കണ്ടു മുട്ടിയ ഇരുവരും വളരെ വേഗം അടുപ്പത്തിലാകുകയായിരുന്നു. ഭർത്താവുമായി മാനസികമായി അകലം സൂക്ഷിച്ചിരുന്ന യുവതി പഴയ ഇഷ്ടക്കാരനെ കണ്ടതോടെ കുടുംബ പ്രശ്‌നങ്ങൾ അടക്കം വിശദീകരിച്ചു.
പിന്നാലെ ഇരുവരും പഴയ സ്‌നേഹ ബന്ധത്തിലേക്ക് നീങ്ങുകയായിരുന്നു. ഒരുമിച്ച് ജീവിക്കാൻ ആഗ്രഹിച്ചെങ്കിലും തിരുവസ്ത്രവും കുഞ്ഞും തടസമായി. കുഞ്ഞിനെ രക്ഷിതാക്കളെ ഏൽപ്പിക്കാമെന്ന് യുവതി തന്നെയാണ് നിർദേശം വച്ചത്.
തുടർന്നായിരുന്നു ഒളിച്ചോട്ടത്തിനായി ഇരുവരും കരുക്കൾ നീക്കിയത്. അതേസമയം ഏറെ മാനക്കേടുണ്ടാക്കുന്ന വിഷയത്തിൽ സഭാ നേതൃത്വം ഇതുവരെ പ്രതികരിക്കാൻ തയാറായിട്ടില്ലെന്നത് ശ്രദ്ധേയമാണ്.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/IEDeVZV35TG9r0BcZgGIR2
Post A Comment: