പാലക്കാട്: ഇറച്ചിക്കറി വാഗ്‌ദാനം ചെയ്‌ത് 11 വയസുകാരിയെ വീട്ടിലേക്ക് വിളിച്ചു വരുത്തി പീഡനത്തിനിരയാക്കിയ സംഭവത്തിൽ ഇടുക്കി സ്വദേശിക്ക് 15 വർഷം കഠിന തടവും ഒന്നര ലക്ഷം രൂപ പിഴയും ശിക്ഷ. ശ്രീകൃഷ്‌ണപുരം പൊലീസ് രജിസ്റ്റർ ചെയ്‌ത കേസിലാണ് പട്ടാമ്പി ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി ശിക്ഷ വിധിച്ചത്. ഇടുക്കി ജില്ലയിൽ ചെറുങ്ങോട് വെള്ളപ്പാനിയില് വിന്‍സെന്റിനെയാണ് (57) കോടതി ശിക്ഷിച്ചത്.
2019ലായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. പട്ടികജാതിക്കാരിയായ 11കാരിയെ ഇറച്ചിക്കറി നൽകാമെന്ന് പറഞ്ഞ് വിൻസെന്‍റ് വീട്ടിലേക്ക് വിളിച്ചുവരുത്തുകയായിരുന്നു. വീട്ടിൽ ആരുമില്ലാത്ത തക്കം നോക്കി വിളിച്ചു വരുത്തിയ കുട്ടിയെ തുടർന്ന് ഇയാൾ ലൈംഗികമായി പീഡിപ്പിച്ചു. വിവരം പെൺകുട്ടി തന്നെയാണ് വീട്ടിൽ അറിയിച്ചത്.
ഇതോടെ വീട്ടുകാർ പൊലീസിനെ സമീപിക്കുകയായിരുന്നു. തുടർന്ന് കേസെടുത്ത് അന്വേഷണം ആരംഭിച്ച പൊലീസ് പ്രതിയെ പിടികൂടുകയായിരുന്നു. രണ്ടു വർഷത്തിലേറെ നീണ്ട വിചാരണയ്ക്കൊടുവിലാണ് ഇപ്പോൾ കോടതി വിധി പറഞ്ഞത്.
പിഴയായി ഒടുക്കുന്ന തുക ഇരയായ പെൺകുട്ടിക്ക് നൽകണമെന്നും കോടതി വിധിയിൽ പറയുന്നു. പിഴ ഒടുക്കിയില്ലെങ്കിൽ രണ്ടു വർഷം കഠിനതടവ് കൂടി അനുഭവിക്കണമെന്നും വിധിപ്രസ്താവത്തിലുണ്ട്. സബ് ഇന്‍സ്പെക്ടര്‍ ദാസന്, ഡിവൈ.എസ്.പിമാരായ ടി.എസ്. സിനോജ്, എന്‍. മുരളീധരന് എന്നിവരാണ് കേസ് അന്വേഷണം നടത്തിയത്. പ്രോസിക്യൂഷന് വേണ്ടി അഡ്വ. എസ്. നിഷ വിജയകുമാര്‍ ഹാജരായി.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/FF0xDFkXUCP3KCh6lyqbO4
അഞ്ച് വയസുകാരിയെ പീഡിപ്പിക്കാൻ ശ്രമം; 64 കാരൻ അറസ്റ്റിൽ
ഇടുക്കി: തോട്ടം മേഖലയായ വണ്ടിപ്പെരിയാറിൽ വീണ്ടും പിഞ്ചു കുട്ടിക്ക് നേരെ ലൈംഗികാതിക്രമം. തേങ്ങാക്കൽ എസ്റ്റേറ്റിലാണ് അഞ്ച് വയസുകാരിയെ പീഡിപ്പിക്കാൻ ശ്രമം നടന്നത്. സംഭവത്തിൽ 64 കാരൻ അറസ്റ്റിലായിട്ടുണ്ട്. രണ്ട് ദിവസം മുമ്പാണ് സംഭവം നടന്നത്. തേങ്ങാക്കൽ എസ്റ്റേറ്റ് ഒന്നാം ഡിവിഷനിൽ താമസിക്കുന്ന തമ്പിയാണ് അറസ്റ്റിലായത്.
ആരുമില്ലാതിരുന്ന സമയത്ത് ഇയാൾ പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു. ഭയന്നു പോയ കുട്ടിയാണ് വിവരം പുറത്തു പറഞ്ഞത്. തുടർന്ന് വീട്ടുകാർ ചൈൽഡ് ലൈൻ പ്രവർത്തകരെ വിവരം അറിയിക്കുകയായിരുന്നു. ഇവർ അറിയിച്ചതനുസരിച്ചാണ് വണ്ടിപ്പെരിയാർ പൊലീസ് പ്രതിയെ പിടികൂടിയത്. പോക്‌സോ അടക്കമുള്ള വകുപ്പുകൾ ചുമത്തിയാണ് വണ്ടിപ്പെരിയാർ സർക്കിൾ ഇൻസ്പെക്ടർ റ്റി.ഡി. സുനിൽ കുമാറിന്‍റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്.
ആറ് വയസുകാരിയെ ക്രൂരമായി പീഡിപ്പിച്ച ശേഷം കെട്ടിത്തൂക്കി കൊലപ്പെടുത്തിയ സംഭവവും വണ്ടിപ്പെരിയാറ്റിലെ എസ്റ്റേറ്റ് മേഖലയിലാണ് നടന്നത്. കഴിഞ്ഞ ദിവസം പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ട് പോയി പീഡിപ്പിച്ച കേസിൽ ഒരാൾ അറസ്റ്റിലായിരുന്നു. തോട്ടം മേഖലയിൽ കുട്ടികൾക്കെതിരായ അതിക്രമ കേസുകളുടെ എണ്ണം അനുദിനം വർധിച്ചു കൊണ്ടിരിക്കുകയാണ്.
Post A Comment: