ഓൺലൈനായി പോൺ വീഡിയോ കാണുന്നവർ വ്യക്തി വിവരങ്ങൾ നൽകേണ്ടി വരും. ഇതുമായി ബന്ധപ്പെട്ട് ബ്രിട്ടനിൽ പുതിയ നിയമം വരികയാണ്. പുതിയ ഓൺലൈൻ സുരക്ഷാ നിയമങ്ങൾ പ്രകാരം ബ്രിട്ടൻ കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന പോണോഗ്രഫി വെബ്സൈറ്റുകൾ എല്ലാം അവരുടെ ഉപയോക്താക്കളുടെ പ്രായം നിയമപരമായി പരിശോധിക്കേണ്ടി വരുമെന്ന് സർക്കാർ പ്രഖ്യാപിച്ചു.
സർക്കാരിന്‍റെ വരാനിരിക്കുന്ന ഓൺലൈൻ സുരക്ഷാ ബില്ലിൽ ചേർക്കുന്ന നടപടികൾ പ്രകാരം അശ്ലീല ഉള്ളടക്കം പ്രസിദ്ധീകരിക്കുന്ന എല്ലാ വെബ്സൈറ്റുകളും 18 വയസായോ അതിൽ കൂടുതലോ പ്രായമുള്ളവർ ആണെന്ന് ഉറപ്പാക്കാൻ കർശന പരിശോധനകൾ നടത്തേണ്ടതുണ്ട്. എന്നാൽ എന്തെല്ലാം രേഖകളാണ് വയസ് തെളിയിക്കാൻ നൽകേണ്ടതെന്ന് ഒഎസ്‌ബി വ്യക്തമാക്കിയിട്ടില്ല.
കുട്ടികൾക്ക് ഓൺലൈനിൽ പോണോഗ്രഫി ആക്‌സസ് ചെയ്യുന്നത് വളരെ എളുപ്പമാണെന്നും ഇത് നിയന്ത്രിക്കാൻ ലക്ഷ്യമിട്ടാണ് പുതിയ നീക്കമെന്നും ഡിജിറ്റൽ മന്ത്രി ക്രിസ് ഫിൽപ്പ് പറഞ്ഞു. ഒരു കുട്ടിയും കാണാൻ പാടില്ലാത്ത കാര്യങ്ങൾ കാണരുത്. ഇതിൽ നിന്ന് തങ്ങളുടെ കുട്ടികൾ ഓൺലൈനിൽ സംരക്ഷിക്കപ്പെടണം എന്ന് മാതാപിതാക്കൾ എല്ലാം ആഗ്രഹിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഓൺലൈൻ സുരക്ഷാ ബിൽ ശക്തിപ്പെടുത്തുകയാണ്. ഇതിനാൽ കുട്ടികൾക്കായി ഇന്റർനെറ്റിനെ സുരക്ഷിതമായ സ്ഥലമാക്കി മാറ്റുക എന്ന ഞങ്ങളുടെ ലക്‌ഷ്യം കൈവരിക്കുന്നതിന് എല്ലാ പോൺ സൈറ്റുകൾക്കും ഇത് ബാധകമാണെന്നും മന്ത്രി പറഞ്ഞു. അശ്ലീല സൈറ്റുകൾ പ്രവർത്തിക്കുന്നതിൽ പരാജയപ്പെട്ടാൽ അവരുടെ വിറ്റുവരവിന്റെ 10 ശതമാനം വരെ പിഴ ഈടാക്കാനും അവരുടെ സേവനങ്ങൾ ബ്രിട്ടനിൽ ഓൺലൈൻ ഹാർംസ് റെഗുലേറ്റർ ബ്ലോക്ക് ചെയ്യുമെന്നും മുന്നറിയിപ്പുണ്ട്.
മറ്റ് ടെക് സ്ഥാപനങ്ങളുടെ സീനിയർ മാനേജ്‌മെന്‍റിനെപോലെ ഓഫ്‌കോമിന്റെ വിവരങ്ങൾ നൽകുന്നതിൽ പരാജയപ്പെടാൻ ക്രിമിനൽ ബാധ്യത പോൺ സൈറ്റുകളുടെ മേടവികൾക്കായിരിക്കും. തീവ്രവാദവും കുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്യുന്നതും സാങ്കേതിക സ്ഥാപനങ്ങൾ മുൻ കൂറായി കൈകാര്യം ചെയ്യേണ്ട കുറ്റകൃത്യങ്ങളുടെ മുൻഗണന പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. എന്നാൽ പ്രതികാര അശ്ലീലം, വിദ്വേഷ കുറ്റകൃത്യം, വഞ്ചന, നിയമ വിരുദ്ധമായ മയക്കുമരുന്ന് അല്ലെങ്കിൽ ആയുധങ്ങളുടെ വിൽപന എന്നിവയെ പ്രതിരോധിക്കാനുള്ള ബിൽ സർക്കാർ ഇപ്പോൾ പുനർ രൂപകൽപന ചെയ്‌തിട്ടുണ്ടെന്നും അറിയിച്ചു.
ഡിജിറ്റൽ എക്കണോമി ആക്റ്റ് 2017 വഴി അശ്ലീല സൈറ്റുകളിൽ പ്രായപരിധി തടയാൻ സർക്കാർ മുൻപ് ശ്രമിച്ചിരുന്നു. എന്നാൽ നിരവധി കാരണങ്ങളാൽ പദ്ധതി ഉപേക്ഷിക്കുകയായിരുന്നു. ഈ പദ്ധതികൾ 2019 ഒക്ടോബറിൽ തന്നെ ഉപേക്ഷിച്ചിരുന്നു. എന്തായാലും പുതിയ നിയമ പ്രകാരം പതിനെട്ടു വയസ് പൂർത്തിയാകാത്തവർക്ക് ഇനി മുതൽ ബ്രിട്ടനിൽ അശ്ലീല വെബ്‌സൈറ്റുകൾ സന്ദർശിക്കുന്നതിന് വിലക്ക് വരും. പോൺഹബ്, യൂപോൺ തുടങ്ങിയ അശ്ലീല വെബ്‌സൈറ്റുകൾക്കും ഇത് ബാധകമായിരിക്കും. ഇനി എയ്ജ്‌ഐഡി (AgeID) സിസ്റ്റമായിരിക്കും എല്ലാ വെബ്‌സൈറ്റുകളും ഉപയോഗിക്കുക എന്നും സൂചനയുണ്ട്. പുതിയ നിയമം പ്രാബല്യത്തിൽ വന്നു കഴിയുമ്പോൾ ബ്രിട്ടനിൽ ഇത്തരം വെബ്‌സൈറ്റുകൾ തുറക്കുന്നവർ പോണുമായി ബന്ധപ്പെടാത്ത ഒരു ലാൻഡിങ് പേജിലായിരിക്കും എത്തുക.
ആദ്യം സന്ദർശിക്കുമ്പോൾ ഉപയോക്താവിനോട് പ്രായം തെളിയിക്കുന്ന രേഖകൾ നൽകാൻ ആവശ്യപ്പെടും. ഇത് നൽകാത്തവർക്ക് പോൺ കാണാനാകില്ല. എല്ലാ അശ്ലീല വെബ്‌സൈറ്റുകളും പോണോഗ്രാഫിക് അല്ലാത്ത ഹോം പേജുകൾ സൃഷ്ടിക്കണം എന്നും നിർദ്ദേശമുണ്ട്. ആദ്യം സന്ദർശിക്കുമ്പോൾ ഉപയോക്താവ് ഒരു എയ്ജ്‌ഐഡി അക്കൗണ്ട് സൃഷ്ടിക്കേണ്ടതായി വരും. ഇമെയിൽ അഡ്രസും പാസ്‌വേഡും നൽകണം. തുടർന്ന് ഇമെയിൽ വെരിഫൈ ചെയ്യും. അപ്പോൾ പ്രായം തെളിയിക്കുന്ന ഡോക്യൂമെൻറ്റുകൾ നൽകണം. ഉദാഹരണം മൊബൈൽ എസ്എംഎസ്, ക്രെഡിറ്റ് കാർഡ്, പാസ്പോർട്ട്, ഡ്രൈവിംഗ് ലൈസൻസ് തുടങ്ങിയവ.
ഇതിന് താല്പര്യമില്ലാത്തവർക്ക് മറ്റൊരു മാർഗമുണ്ട്. അടുത്തുള്ള കടയിൽ നിന്ന് ഒരു പോർട്ടസ്‌കാർഡ് അല്ലെങ്കിൽ വൗച്ചർ സ്വന്തമാക്കുക എന്നതാണ് അത്. ഇങ്ങനെ ചെയ്യുന്നവർക്ക് ഇമെയിൽ അഡ്രസിലൂടെ രജിസ്റ്റർ ചെയ്യുന്ന നടപടി ക്രമങ്ങൾ ഒഴിവാക്കാം. പോർട്ടസ് ആപ്പിലൂടെയാകും ഈ മാർഗം സ്വീകരിക്കുന്നവർ പോൺ കാണുക.
ആയിരക്കണക്കിന് കടകൾ ഈ പ്രത്യേക ഐഡി കാർഡ് വിൽക്കും എന്ന് പറയുന്നു. പോണോഗ്രഫിയിൽ നിന്ന് കുട്ടികളെ എങ്ങനെ മാറ്റി നിർത്താനാകുമെന്നതിനെ കുറിച്ച് എല്ലാ രാജ്യങ്ങളും ചിന്തിക്കുന്നുണ്ട്. പക്ഷെ പോൺ എന്ന് പറയാതെ തന്നെ അശ്ലീല കണ്ടന്‍റ് പങ്കുവയ്ക്കാവുന്ന ആപ്പുകൾ ധാരാളമുള്ളത് പ്രശ്‌നം സൃഷ്ടിക്കുന്നു എന്ന് കാണാം. ഇന്ത്യയിലെ കാര്യം എടുത്താൽ ഇന്റർനെറ്റ് സേവന ദാതാക്കൾ 2018 ഒക്ടോബർ മുതൽ പോൺഹബ് അടക്കം 800 വെബ്‌സൈറ്റുകൾ ബാൻ ചെയ്‌തിരിക്കുന്നത് കാണാം. ബ്രിട്ടനിലെ രീതി ഫലവത്തായാൽ മറ്റു രാജ്യങ്ങളും അവരെ അനുകരിച്ചേക്കാം.
വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ....
https://chat.whatsapp.com/HfCPN0mpUMtDgPqHTEw7Yb
Post A Comment: