തിരുവനന്തപുരം: രാത്രിയിൽ വിദ്യാർഥിനികളെ വീഡിയോ കോൾ ചെയ്യുകയും ചുംബന സ്‌മൈലി അയക്കുകയും ചെയ്‌ത സംഭവത്തിൽ കോളെജ് അധ്യാപകനെതിരെ കോളെജിയേറ്റ് ഡെപ്യൂട്ടി ഡയറക്റ്ററുടെ റിപ്പോർട്ട്.
തിരുവനന്തപുരം ചെമ്പഴന്തി എസ്.എൻ. കോളെജ് അധ്യാപകൻ അഭിലാഷിനെതിരെയാണ് റിപ്പോർട്ട്. അധ്യാപകനെതിരായ പരാതിയിൽ കോളെജ് ഇന്‍റേണൽ കംപ്ലയിന്‍റ് കമ്മിറ്റി സെല്ലിന്‍റെ റിപ്പോർട്ട് തള്ളിക്കൊണ്ടാണ് കോളെജിയേറ്റ് ഡെപ്യൂട്ടി ഡയറക്റ്റർ അധ്യാപകനെതിരെ റിപ്പോർട്ട് നൽകിയിരിക്കുന്നത്.
അധ്യാപകന്‍റെ പ്രവൃത്തി പദവിക്ക് നിരക്കുന്നതല്ലെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. പൊളിറ്റിക്കല്‍ സയന്‍സ് ഡിപ്പാര്‍ട്ട്മെന്‍റിലെ അധ്യാപകനും എന്‍എസ്എസ് പ്രോഗ്രാം ഓഫീസറുമാണ് ഇയാൾ. ഒൻപത് വിദ്യാർഥിനികളാണ് ഇയാൾക്കെതിരെ പരാതിയുമായി രംഗത്തെത്തിയത്. രാത്രി സമയങ്ങളിൽ ഫോണിലൂടെ അധ്യാപകൻ ശല്യം ചെയ്യുന്നുണ്ടെന്നും അപമര്യാദയായി പെരുമാറിയെന്നും പരാതിയിൽ പറയുന്നു.
നിരന്തരം വാട്‌സാപ്പിലൂടെ വീഡിയോ കോള്‍ ചെയ്യുന്നുവെന്നും ചുംബന സ്മൈലികള്‍ അയക്കുന്നുവെന്നും അനാവശ്യമായി സംസാരിക്കുന്നുവെന്നുമാണ് പരാതി. പരാതിപ്പെട്ടവരെ കോളെജ് മാനേജ്മെന്‍റും ചില അധ്യാപകരും ഭീഷണിപ്പെടുത്തിയെന്നും ആരോപണമുണ്ടായിരുന്നു.
ഗവര്‍ണര്‍ക്കും ഉന്നതവിദ്യാഭ്യാസ മന്ത്രിക്കും പരാതി നല്‍കിയതിന് പിന്നാലെയാണ് കോളെജ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറോട് അന്വേഷണ റിപ്പോര്‍ട്ട് തേടിയത്. ചുംബന സ്മൈലികള്‍ അടക്കം ശല്യമാണെന്ന് വിദ്യാർഥികള്‍ അറിയിച്ചിട്ടും പിന്നീടും കുട്ടികള്‍ക്ക് ഇത്തരം മെസേജ് അയച്ചത് ന്യായീകരിക്കാനാവില്ലെന്നാണ് ഡെപ്യൂട്ടി ഡയറക്ടറുടെ കണ്ടെത്തല്‍.
ഒന്നില്‍ കൂടുതല്‍ വിദ്യാർഥികള്‍ ഇതേ അനുഭവമുണ്ടായത് സംശയാസ്പദമാണ്. അഭിലാഷിനായി വിദ്യാര്‍ത്ഥികളോട് സംസാരിച്ച അധ്യാപകര്‍ക്കെതിരെയും പരമാര്‍ശമുണ്ട്.അതേസമയം തനിക്കെതിരായ പരാതി കെട്ടിച്ചമച്ചതാണെന്ന വാദത്തില്‍ ഉറച്ചുനില്‍ക്കുകയാണ് അഭിലാഷ്. തന്നോട് വിരോധമുള്ള ചില അധ്യപകരാണ് പരാതിക്ക് പിന്നിലെന്നാണ് അഭിലാഷ് പറയുന്നത്.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/GTdWYfjzEq4JYKBtby408a
പാക് ബോട്ടിൽ വന്നവർ എവിടെ ?
ന്യൂഡെൽഹി: ഗുജറാത്ത് തീരത്ത് കണ്ടെത്തിയ 11 പാക് ബോട്ടുകളിൽ എത്തിയവരെ കണ്ടെത്താനായില്ല. ഇവർക്കായി സൈന്യം തിരച്ചിൽ ഊർജിതമാക്കിയിട്ടുണ്ട്. ബി.എസ്.എഫ്, വ്യോമസേന എന്നിവർക്കൊപ്പം തീരദേശ പൊലീസും സംയുക്തമായിട്ടാണ് തിരച്ചിൽ നടത്തുന്നത്. ബുധനാഴ്ച്ച അർധരാത്രിയിലാണ് 11 പാക് ബോട്ടുകൾ ഗുജറാത്ത് തീരത്ത് കണ്ടെത്തിയത്. ബുജ് തീരത്തെ കടലിടുക്കിലാണ് ബോട്ടുകൾ കണ്ടെത്തിയത്.
ബിഎസ്എഫിന്‍റെ പതിവ് നിരീക്ഷണത്തിലാണ് ബോട്ടുകൾ കണ്ടെത്തിയത്. ബോട്ടിലുള്ളവർ കരയിലേക്ക് കടന്നോ തീരമേഖലയിൽ ഒളിച്ചിരിക്കുകയാണോ എന്നാണ് സംശയം. കണ്ടൽ കാടുകൾ നിറഞ്ഞ ചതുപ്പ് മേഖലയായതിനാൽ തെരച്ചിൽ ദുഷ്കരമാണ്. വ്യോമസേനയുടെ മൂന്ന് സംഘങ്ങളെ ഹെലികോപ്റ്ററിലെത്തിച്ച് ഇന്നലെ മൂന്നിടങ്ങളിലായി എയർ ഡ്രോപ് ചെയ്തിരുന്നു.
Post A Comment: