
സൗത്ത് കരോലിന: കൊലപ്പെടുത്തിയ കാമുകിയുടെ മൃതദേഹം മറവു ചെയ്യുന്നതിനിടെ കാമുകൻ കുഴഞ്ഞുവീണു മരിച്ചു. സൗത്ത് കരോലിനയിലാണ് സംഭവം. ജോസഫ് മക്കിന്നോനയെന്ന 60 കാരനാണ് വീട്ടുമുറ്റത്ത് മരിച്ചു കിടന്നത്. മരണ വിവരം അറിഞ്ഞെത്തിയ പൊലീസ് നടത്തിയ പരിശോധനയിലാണ് സമീപത്ത് കുഴിയിൽ മറ്റൊരു മൃതദേഹം കണ്ടെത്തിയത്. 65 വയസുള്ള പെട്രീഷ്യ ഡെന്‍റിന്‍റേതായിരുന്നു മൃതദേഹം.
പ്രണയത്തിലായിരുന്ന ഇരുവരും ലിവിങ് ടുഗദർ റിലേഷനിലായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഇയാൾ കാമുകിയെ കൊലപ്പെടുത്തിയതാണെന്ന് കണ്ടെത്തിയത്. കൊലപാതകത്തിനു ശേഷം മൃതദേഹം കുഴിച്ചു മൂടാൻ ശ്രമിക്കുന്നതിനിടെ ഹൃദയാഘാതം വന്ന് കുഴഞ്ഞു വീണ ഇയാൾ മരിക്കുകയായിരുന്നു. ഇരുവരും തമ്മിലുണ്ടായ തർക്കത്തിനിടെയായിരുന്നു കൊലപാതകം.
മൃതദേഹം വീട്ടുമുറ്റത്ത് തന്നെ കുഴിച്ചുമൂടുന്നതിനായിരുന്നു പദ്ധതി. മൃതദേഹം പ്ലാസ്റ്റിക് കവറിൽ പൊതിഞ്ഞ ശേഷം മുറ്റത്ത് ഇയാൾ കുഴിയെടുത്തു. തുടർന്ന് കുഴിയിലേക്ക് മൃതദേഹം തള്ളിയിട്ട് കുഴി മൂടുന്നതിനിടെയാണ് ഹൃദയാഘാതം സംഭവിച്ചത്. ഇവിടെ തന്നെ ഇയാൾ വീണു മരിക്കുകയും ചെയ്‌തു. ഇയാളെ മരിച്ച നിലയിൽ കണ്ടെത്തിയ അയൽവാസികളാണ് വിവരം പൊലീസിനെ അറിയിച്ചത്. പെട്രീഷയെ കാണാനില്ലെന്ന് കാട്ടി നേരത്തെ ബന്ധുക്കൾ പൊലീസിൽ പരാതി നൽകിയിരുന്നു.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/LI5CtDALiuGFq6TUngq6K5
ഏലക്കാ മോഷണം; ഈശ്വരൻ അറസ്റ്റിൽ
ഇടുക്കി: ഏലക്കാ വ്യാപാരിയെന്ന വ്യാജേന വ്യാപാര സ്ഥാപനത്തിലെത്തി പണവും ഏലക്കായും മോഷ്‌ടിച്ചു കടത്തിയ കേസിലെ പ്രതിയെ തമിഴ്‌നാട്ടിൽ നിന്നും പിടികൂടി. പൂപ്പാറയിലെ വ്യാപാര സ്ഥാപനത്തിൽ നിന്നും 50,000 രൂപയും 50 കിലോ ഏലക്കായും മോഷ്‌ടിച്ച കേസിലാണ് തമിഴ്നാട് തേവാരം സ്വദേശി ഈശ്വരൻ അറസ്റ്റിലായത്.
ഏലക്കാ വ്യാപാരി എന്ന വ്യാജേന സ്ഥാപനത്തില്‍ എത്തി പരിചയം സ്ഥാപിച്ചാണ് ഇയാള്‍ മോഷണം നടത്തിയത്. കഴിഞ്ഞ മാര്‍ച്ച് 31നാണ് പൂപ്പാറയിലെ മലഞ്ചരക്ക് വ്യാപാര സ്ഥാപനത്തില്‍ നിന്ന് 50 കിലോ ഏലക്കായും 50,000 രൂപയും മോഷണം പോയത്. ഇടുക്കിയില്‍ നിന്ന് ഏലക്കാ വാങ്ങി, തമിഴ്നാട്ടില്‍ എത്തിച്ച് കച്ചവടം നടത്തുന്ന വ്യാപാരി എന്ന നിലയിലാണ് ഇയാള്‍ പൂപ്പാറയില്‍ എത്തിയത്.
സ്ഥാപന ഉടമയുമായി സൗഹൃദം സ്ഥാപിച്ച ശേഷം ഉടമ ഇല്ലാത്ത സമയത്ത് മോഷണം നടത്തുകയായിരുന്നു. ചാക്കില്‍ സൂക്ഷിച്ചിരുന്ന 50 കിലോ ഏലക്കാ ഓട്ടോറിക്ഷയില്‍ കയറ്റി പൂപ്പാറയിലെ മറ്റൊരു സ്ഥാപനത്തില്‍ എത്തിച്ച് വില്‍പന നടത്തി.
പിന്നീട് തമിഴ്നാട്ടില്‍ നിന്ന് സുഹൃത്തിനെ വിളിച്ച് വരുത്തി, സ്ഥാപനത്തില്‍ നിന്ന് അപഹരിച്ച പണവും ഏലക്കാ വില്‍പന നടത്തിയ പണവുമായി തമിഴ്നാട്ടിലേയ്ക്ക കടക്കുകയായിരുന്നു. സംഭവത്തിന് ശേഷം ഒളിവില്‍ കഴിഞ്ഞിരുന്ന പ്രതിയെ മൊബൈല്‍ ലൊക്കേഷന്‍റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിനൊടുവില്‍ തിരുപ്പൂരില്‍ നിന്നുമാണ് ശാന്തന്‍പാറ പൊലിസ് അറസ്റ്റ് ചെയ്തത്.
Post A Comment: