ഇടുക്കി: കുഴല്‍ക്കിണര്‍ നിര്‍മാണത്തിന്‍റെ മറവില്‍ അഴിമതി നടത്തിയെന്ന പരാതിയില്‍ ഏലപ്പാറ മുന്‍ പഞ്ചായത്ത് പ്രസിഡന്‍റും സെക്രട്ടറിയും അടക്കമുള്ളവരെ വിചാരണ ചെയ്യാന്‍ അനുമതി. വിജിലന്‍സ് നടത്തിയ പ്രാഥമിക അന്വേഷണത്തില്‍ പരാതിയിന്‍മേലുള്ള റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തിലാണ് ഇവരെ വിചാരണ ചെയ്യാന്‍ തദ്ദേശ ഭരണ വകുപ്പ് അനുമതി നല്‍കിയത്. മുന്‍ പ്രസിഡന്‍റും സെക്രട്ടറിയും കരാറുകാരും അടക്കം പത്ത് പേരാണ് കേസില്‍ പ്രതി ചേര്‍ക്കപ്പെട്ടിരിക്കുന്നത്.
2007-08 കാലഘട്ടത്തില്‍ ഇടതുപക്ഷം ഭരിക്കുമ്പോള്‍ ഏലപ്പാറ പഞ്ചായത്തിലെ വിവിധ വാര്‍ഡുകളില്‍ നടന്ന കുഴല്‍കിണര്‍ അനുബന്ധ പ്രവര്‍ത്തനങ്ങളുടെ മറവില്‍ അഴിമതി നടന്നെന്നാണ് പരാതി. കരാറുകാരനും ഭരണസമിതിയുമായി ചേര്‍ന്ന് നിര്‍മാണ അനുബന്ധ പ്രവര്‍ത്തനങ്ങള്‍ നടത്താതെ വന്‍ തുക കൈപ്പറ്റിയതായിട്ടാണ് ആരോപണം.
മുന്‍ പഞ്ചായത്ത് പ്രസിഡന്‍റും സി.പി.എം നേതാവുമായ സദാശിവന്‍, സെക്രട്ടറി അലി, കരാറുകാരന്‍ മോഹന്‍ദാസ്, ഓവര്‍സിയര്‍ ജോവന്‍മേരി തോമസ്, ഹെഡ് ക്ലാര്‍ക്ക് ടോം കെ. ജോസഫ്, മെമ്പര്‍മാരായ മോനികുട്ടി ജയിംസ്, മനോജ് അഗസ്റ്റിന്‍, തങ്കമ്മ, കെ. രാജീവ്, അരുള്‍ദാസ് എന്നിവരാണ് കേസിലെ പ്രതി സ്ഥാനത്തുള്ളത്.
കുഴല്‍ കിണര്‍ അറ്റകുറ്റപ്പണികള്‍ക്കായി വിവിധ വാര്‍ഡുകളില്‍ നിന്നും തുക വകയിരുത്തിയാണ് തട്ടിപ്പ് നടന്നത്. ഒന്നാം വാര്‍ഡില്‍- 5910, നാലാം വാര്‍ഡില്‍- 11546, 12-ാം വാര്‍ഡില്‍ 8468, 14-ാം വാര്‍ഡില്‍- 42028, 15-ാം വാര്‍ഡില്‍- 13100, അഞ്ച്, 11, 16 വാര്‍ഡുകളില്‍ -11147 രൂപ എന്നിങ്ങനെയാണ് തുക വകയിരുത്തിയത്.
നിര്‍മാണം നടത്തിയതായി വ്യാജ രേഖയുണ്ടാക്കിയതായി വിജിലന്‍സ് കണ്ടെത്തിയിട്ടുണ്ട്. കുഴല്‍ കിണറുകളുടെ അറ്റകുറ്റപണികള്‍, പമ്പ് നീക്കം ചെയ്യല്‍, ഫ്‌ളഷിങ്, റീഫിറ്റിങ്, കണക്ഷന്‍ മാറ്റി സ്ഥാപിക്കല്‍ തുടങ്ങിയ പണികളുടെ കരാറുകാരനായിരുന്ന മോഹന്‍ദാസിനൊപ്പം ചേര്‍ന്ന് ഭരണ പക്ഷം തങ്ങളുടെ ഔദ്യോഗിക പദവി ദുരുപയോഗം ചെയ്തതായും അന്വേഷണ സംഘം കണ്ടെത്തിയതിന്‍റെ അടിസ്ഥാനത്തിലാണ് പ്രതികളെ വിചാരണ ചെയ്യാന്‍ അനുമതി നല്‍കിയിരിക്കുന്നത്.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/KXENxMQq8p0GB9zypaK3W5
അഞ്ച് ദിവസം കനത്ത മഴയ്ക്ക് സാധ്യത
തിരുവനന്തപുരം: അടുത്ത അഞ്ച് ദിവസം കേരളത്തിൽ വിവിധയിടങ്ങളിൽ ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ബംഗാൾ ഉൾക്കടലിൽ തെക്കൻ ആൻഡമാൻ കടലിൽ ചക്രവാത ചുഴി രൂപപ്പെട്ടിട്ടുണ്ട്. ഇത് വെള്ളിയാഴ്ച്ചയോടെ ന്യൂനമർദമായും തുടർന്നുള്ള 48 മണിക്കൂറിൽ വടക്ക് പടിഞ്ഞാറ് ദിശയിൽ സഞ്ചരിച്ച് തീവ്ര ന്യൂനമർദമായും മാറാനുള്ള സാധ്യതയുണ്ട്.
ഇതിനെ തുടർന്നാണ് കേരളത്തിൽ അഞ്ച് ദിവസം മഴ പ്രതീക്ഷിക്കുന്നത്. തെക്കെ ഇന്ത്യയ്ക്ക് മുകളിലെ ന്യൂനമർദ പാത്തി, കിഴക്ക് പടിഞ്ഞാറൻ കാറ്റുകളുടെ സംയോജനം എന്നിവയുടെ സ്വാധീനവും മഴയ്ക്ക് കാരണമാകും.
ഇന്നും കേരളത്തിൽ വ്യാപകമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. കാസർകോട്, വയനാട്, കോഴിക്കോട്, മലപ്പുറം, പാലക്കാട് ജില്ലകളിൽ ശക്തമായ മഴയാണ് പ്രവചിക്കുന്നത്.
Post A Comment: