www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1777) Idukki (1739) Mostreaded (1611) Crime (1363) National (1184) Entertainment (827) world (420) Viral (419) Video (351) Health (196) Gallery (160) mollywood (160) sports (136) Gulf (130) Trending (109) business (93) bollywood (86) Science (80) Food (52) Travel (38) kollywood (36) Gossip (31) featured (27) Tech (24) auto (24) Sex (23) Beauty (21) hollywood (19) shortfilm (15) trailer (13) Fashion (12) review (12) editorial (11) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

മദ്യം കൊടുത്തില്ല; മധ്യ വയസ്‌കനെ വെട്ടിക്കൊന്നു; 50 കാരി അറസ്റ്റിൽ

Share it:



ഇടുക്കി: തൊടുപുഴ നഗരത്തിലെ ബസ് കാത്തിരിപ്പു കേന്ദ്രത്തിൽ മധ്യ വയസ്‌കനെ വെട്ടേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് തെളിഞ്ഞു. സംഭവത്തിൽ വെള്ളിയാമറ്റം പന്നിമറ്റം തെക്കേതിൽ സെലീന (50) അറസ്റ്റിലായി. ഉടുമ്പന്നൂർ നടൂപ്പറമ്പിൽ അബ്‌ദുൾ സലാം (അമ്പി-52) ആണ് മരിച്ചത്. മദ്യം നൽകാതിരുന്നതിന്‍റെ വൈരാഗ്യത്തിൽ സെലീന അബ്ദുൾ സലാമിന്‍റെ കാൽകുഴയിൽ വെട്ടി പരുക്കേൽപ്പിക്കുകയും ഇയാൾ ചോര വാർന്ന് മരിക്കുകയുമായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. 

തിങ്കളാഴ്ച വൈകിട്ട് ഏഴോടെയായിരുന്നു സംഭവം. ലഹരിക്ക് അടിമപ്പെട്ട് ടൗണിൽ കറങ്ങി നടന്നിരുന്ന അബ്ദുൾ സലാം പിടിച്ചുപറി മോഷണക്കേസുകളിലെ പ്രതിയാണ്. ഇയാൾ ടൗൺഹാളിനു സമീപത്തെ ബസ് കാത്തിരിപ്പ് കേന്ദ്രത്തിലാണ് സ്ഥിരമായി ഉറങ്ങിയിരുന്നത്. തിങ്കളാഴ്ച വൈകിട്ട് സെലീന ഇവിടെയെത്തി അബ്ദുൾ സലാമിന്‍റെ പക്കലിരുന്ന മദ്യം ആവശ്യപ്പെട്ടു. നൽകാൻ അബ്ദുൾ സലാം തയ്യാറായില്ല.  

ഇതേച്ചൊല്ലി ഇരുവരും തമ്മിൽ വാക്കേറ്റവും ഉന്തും തള്ളുമുണ്ടായി. ഇതിനിടെ സെലീന അബ്ദുൾ സലാമിന്‍റെ കാൽക്കുഴക്ക് മുകളിലായി വെട്ടി മുറിവേൽപ്പിച്ചു. മാരകമായി മുറിവേറ്റ അബ്ദുൾ സലാം രക്തം ഒഴുകുന്ന നിലയിൽ നഗരത്തിലൂടെ നടന്നു. തുടർന്ന് വെയിറ്റിങ് ഷെഡിലെത്തി കിടന്നു. അപ്പോഴേക്കും സാരമായ തോതിൽ രക്തം വാർന്ന് പോയിരുന്നു. ഇത് കണ്ട യാത്രക്കാർ അറിയിച്ചതനുസരിച്ച് പൊലീസെത്തി ഇയാളെ തൊടുപുഴയിലെ ജില്ലാ ആശുപത്രിയിലും തുടർന്ന് കോട്ടയം മെഡിക്കൽ കോളേജിലും എത്തിച്ചു. 

എന്നാൽ ചൊവ്വാഴ്ച രാവിലെ ഇയാൾ മരിച്ചു. ഇതോടെ പൊലീസ് സെലീനയെ കസ്റ്റഡിയിലെടുത്തു. എന്നാൽ താനല്ല അക്രമിച്ചതെന്ന നിലപാടിൽ സെലീന ഉറച്ച് നിന്നു. തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിൽ പരുക്കേറ്റ ശേഷം അബ്ദുൽ സലാം നഗരത്തിൽ നടക്കുന്നതിനിടെ പലരുടെയും അടുക്കൽ ചെന്ന് സെലീനയാണ് മുറിവേൽപ്പിച്ചതെന്ന കാര്യം പറഞ്ഞിരുന്നു. ഇവരിൽ ചിലരെ കണ്ടെത്തി ഇക്കാര്യത്തിൽ ഉറപ്പ് വരുത്തിയ ശേഷം ഇന്നലെ നടത്തിയ വിശദമായ ചോദ്യം ചെയ്യലിലാണ് സെലീന കുറ്റം സമ്മതിച്ചത്.

ഇതിന്‍റെ അടിസ്ഥാനത്തിൽ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. വെട്ടി പരിക്കേൽപ്പിച്ച ശേഷം നഗരസഭാ പാർക്കിന് സമീപത്തെ കംഫർട്ട് സ്റ്റേഷന് സമീപത്തായി പാലത്തിൽ നിന്ന് കത്തി താഴേക്ക് എറിഞ്ഞു. ഇത് തെളിവെടുപ്പിനിടെ പൊലീസ് കണ്ടെത്തി. 

കത്തി കളഞ്ഞ ശേഷം ജ്യോതി സൂപ്പർ ബസാറിന് സമീപത്ത് സ്ഥിരമായി സെലീന തങ്ങുന്ന കംഫർട്ട് സ്റ്റേഷനിലെത്തി കുളിച്ച് വസ്ത്രം മാറി. അക്രമ സമയത്ത് ഉപയോഗിച്ച ചോര പുരണ്ട വസ്ത്രം ഉൾപ്പെടെയുള്ളവ ഇവിടെയെത്തിച്ചുള്ള തെളിവെടുപ്പിൽ പൊലീസ് കണ്ടെത്തി. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്‌തു.  

ടെലഗ്രാമിൽ ഫോളോ ചെയ്യാനായി

https://chat.whatsapp.com/JsVgnGYPwOZ0Bsjs6hu5nD

പങ്കാളി അറിയാതെ കോണ്ടത്തിൽ ദ്വാരം; യുവതിക്ക് തടവ് ശിക്ഷ

ബെർലിൻ: പങ്കാളി അറിയാതെ ഗർഭ നിരോധന ഉറകളിൽ ദ്വാരമുണ്ടാക്കി ഗർഭിണിയാകാൻ ശ്രമിച്ച സംഭവത്തിൽ യുവതിക്ക് തടവ് ശിക്ഷ. ജർമനിയിലാണ് സംഭവം നടന്നത്. 39 കാരിയായ യുവതിക്കാണ് കോടതി ആറ് മാസം തടവു ശിക്ഷ വിധിച്ചത്. ജർമനിയുടെ നീതിന്യായ വ്യവസ്ഥയിൽ തന്നെ ആദ്യമായിട്ടാണ് ഇത്തരം ഒരു സംഭവമെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

പങ്കാളിയുടെ കോണ്ടത്തില്‍ അയാളുടെ അറിവോ അനുമതിയോ ഇല്ലാതെ ബോധപൂര്‍വ്വം തുളകളുണ്ടാക്കി എന്ന കുറ്റത്തിനാണ് ശിക്ഷ. പടിഞ്ഞാറന്‍ ജര്‍മനിയിലെ ബീലെഫെല്‍ഡ് പ്രാദേശിക കോടതിയാണ് ചരിത്രപ്രധാനമായ വിധിയെഴുതിയതെന്ന് ജര്‍മനിയിലെ ഏറ്റവും പ്രചാരമുള്ള പത്രങ്ങളിലൊന്നായ ബില്‍ഡ് റിപ്പോര്‍ട്ട് ചെയ്തു. 

ഓണ്‍ലൈനില്‍ പരിചയപ്പെട്ടശേഷം പരസ്പരം ലൈംഗികമായി ബന്ധം പുലര്‍ത്തിപ്പോന്ന യുവതിയും 42-കാരനായ യുവാവുമാണ് കേസില്‍ ഉള്‍പ്പെട്ടത്. 2021-ലാണ് ഇരുവരും ഓണ്‍ലൈനില്‍ പരിചയപ്പെട്ടത്. സെക്സിനു വേണ്ടിയുള്ള ബന്ധത്തില്‍ ഇരുവര്‍ക്കും തമ്മില്‍ മറ്റൊരു വിധത്തിലുമുള്ള കമ്മിറ്റ്മെന്‍റും ഉണ്ടായിരുന്നില്ല. ഇയാളുമായി ആഴത്തിലുള്ള ബന്ധം യുവതിക്ക് ഉണ്ടായിരുന്നുവെങ്കിലും വിവാഹിതനാവാന്‍ യുവാവിന് താല്‍പ്പര്യമുണ്ടായിരുന്നില്ല. 

യുവാവുമായി സാധാരണ ബന്ധം പുലര്‍ത്തിയിരുന്ന യുവതി കൂടുതല്‍ അടുപ്പമുണ്ടാക്കുക എന്ന ആഗ്രഹത്തോടെയാണ് ഈ കാര്യം ചെയ്തത് എന്നാണ് കേസ് രേഖകള്‍ പറയുന്നത്. 

ഇതിന്‍റെ ഭാഗമായി ഇവര്‍ യുവാവ് സൂക്ഷിച്ചിരുന്ന ഗര്‍ഭനിരോധന ഉറകളുടെ പാക്കറ്റ് തുറന്ന് അവയില്‍ രഹസ്യമായി ദ്വാരങ്ങളുണ്ടാക്കി. യുവാവില്‍നിന്നും ഗര്‍ഭിണിയാവുക എന്നതായിരുന്നു ഇവരുടെ ഉദ്ദേശ്യം. എന്നാല്‍, ലൈംഗിക ബന്ധം നടന്നിട്ടും ഇവര്‍ ഗര്‍ഭിണിയായില്ല. 

എങ്കിലും, താന്‍ ഗര്‍ഭിണിയാണെന്നും കോണ്ടത്തില്‍ രഹസ്യമായി താന്‍ ദ്വാരങ്ങള്‍ ഉണ്ടാക്കിയിരുന്നുവെന്നും യുവതി ഇയാള്‍ക്ക് പിന്നീട് വാട്ട്സാപ്പ് മെസേജ് അയച്ചു. തുടര്‍ന്നാണ് യുവാവ് കോടതിയെ സമീപിച്ചത്. തന്‍റെ അറിവോ സമ്മതമോ ഇല്ലാതെയാണ് യുവതി ഇങ്ങനെ ചെയ്തതെന്നും ഇത് ബോധപൂര്‍വ്വം കൃത്രിമത്വം കാണിച്ചതാണെന്നും അയാള്‍ പരാതിയില്‍ പറഞ്ഞു. തുടര്‍ന്നാണ് കോടതി കേസ് പരിഗണിച്ചത്. 

ജര്‍മനിയുടെ നീതിന്യായ ചരിത്രത്തിലെ അപൂര്‍വ്വ സംഭവമായ ഈ കേസ് എങ്ങനെ പരിഗണിക്കണമെന്ന കാര്യത്തില്‍ ജഡ്ജിക്കും പ്രോസിക്യൂട്ടര്‍മാര്‍ക്കും ഏറെ സംശയങ്ങള്‍ ഉണ്ടായിരുന്നു. യുവതി കുറ്റം ചെയ്തതായി തെല്‍ഞ്ഞുവെങ്കിലും എന്ത് കുറ്റമാണ് ഇവര്‍ക്കെതിരെ ചുമത്തുക എന്നതായിരുന്നു സംശയം. ഇത് ബലാല്‍സംഗത്തിന്റെ പരിധിയില്‍ വരുമോ എന്നതായിരുന്നു ആദ്യ അന്വേഷണം. എന്നാല്‍, ആ നിര്‍വചനത്തില്‍ ഇത് പെടില്ലെന്ന് കോടതിക്ക് ബോധ്യമായി. തുടര്‍ന്നാണ് ലൈംഗിക അതിക്രമം എന്ന കുറ്റം ചുമത്തി യുവതിക്ക് ശിക്ഷ വിധിച്ചത്. 

ജര്‍മന്‍ നിയമപ്രകാരം, സ്ത്രീകള്‍ അറിയാതെ കോണ്ടത്തില്‍ ദ്വാരങ്ങളുണ്ടാക്കുന്ന പുരുഷന്‍മാര്‍ക്കെതിരെ ചുമത്തുന്ന നിയമമാണ് ഈ കേസില്‍ ഒടുവില്‍ പരിഗണിച്ചത്. സാധാരണ പുരുഷന്‍മാര്‍ക്കെതിരായാണ് ഈ കുറ്റം ചുമത്താറുള്ളത്. ഇവിടെ പ്രതി സ്ത്രീയാണ്. അതിനാല്‍, ഈ നിയമത്തെ തിരിച്ചു വായിക്കുകയാണ് ജഡ്ജുമാര്‍ ചെയ്തത്. കേസില്‍ പ്രതിയായ സ്ത്രീ സമാനമായ കുറ്റമാണ് ചെയ്തതെന്ന് കോടതി കണ്ടെത്തുകയും അതനുസരിച്ചുള്ള തടവുശിക്ഷ വിധിക്കുകയുമായിരുന്നുവെന്ന് ജഡ്ജ് ആസ്ട്രിഡ് സലേവ്സ്‌കി പറഞ്ഞു. 


Share it:

Idukki

Post A Comment: