ഇടുക്കി: ജില്ലയുടെ ആകാശ സ്വപ്‌നങ്ങൾക്ക് ചിറക് വിരിച്ച് സത്രം എയർ സ്ട്രിപ്പിൽ വിമാനം പറന്നിറങ്ങി. ഇന്ന് രാവിലെ 10 ഓടെയാണ് കൊച്ചിയിൽ നിന്നും പുറപ്പെട്ട വൈറസ് എസ്.ഡബ്ലിയു 80 എന്ന കുഞ്ഞൻ വിമാനം എയർ സ്ട്രിപ്പിൽ ലാൻഡ് ചെയ്‌തത്.
എന്‍സിസി വിദ്യാര്‍ഥികള്‍ക്ക് വിമാന പറക്കല്‍ പരിശീലനം നല്‍കുകയാണ് പ്രഥമ ലക്ഷ്യം. കാലക്രമേണ മെഡിക്കല്‍ എമര്‍ജന്‍സിയും ടൂറിസവും പോലുള്ള കാര്യങ്ങള്‍ക്കായി ഇതു വികസിപ്പിച്ചെടുക്കും.
കൊച്ചിയില്‍ നിന്നും പറന്നുയര്‍ന്ന വിമാനമാണ് സത്രം എയര്‍സ്ട്രിപ്പില്‍ ഇറങ്ങിയത്. മുമ്പ് രണ്ടുതവണ വിമാനമിറക്കാന്‍ ശ്രമം നടത്തിയെങ്കിലും വിജയിച്ചിരുന്നില്ല. ഒരു തവണ മണ്‍തിട്ട തടസമായി നിന്നതു മൂലമാണ് വിമാനം ഇറക്കാന്‍ സാധിക്കാതിരുന്നത്. ഈ മണ്‍തിട്ട നീക്കിയതിനെ തുടര്‍ന്നാണ് വീണ്ടും വിമാനമിറക്കാന്‍ തീരുമാനിച്ചത്.
കഴിഞ്ഞ ജൂലൈ മാസം പെയ്‌ത കനത്ത മഴയില്‍ എയര്‍ സ്ട്രിപ്പിന്റെ റണ്‍വേയുടെ ഒരു ഭാഗം മണ്ണിടിച്ചിലില്‍ തകര്‍ന്നിരുന്നു. കനത്ത മഴയ്ക്കൊപ്പം നിര്‍മാണത്തിലെ അപാകതയും ഇടുക്കി സത്രം എയര്‍ സ്ട്രിപ്പിന്റെ റണ്‍വേയുടെ ഒരു ഭാഗം ഇടിഞ്ഞു പോകാന്‍ കാരണമായതായാണ് ദുരന്ത നിവാരണ അതോറിട്ടിയിലെ ശാസ്ത്ര സംഘത്തിന്‍റെ പരിശോധനയില്‍ കണ്ടെത്തിയത്.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/KxwQkuDFdXP0KRUrdgxDi5
ആന പാപ്പാന്‍റെ കൈവിരൽ കടിച്ചു മുറിച്ചു
തിരുവനന്തപുരം: മരുന്നു കൊടുക്കുന്നതിനിടെ കുട്ടിയാന പാപ്പാന്‍റെ വിരൽ കടിച്ചു മുറിച്ചു. കോട്ടൂർ ആന പരിപാലന കേന്ദ്രത്തിൽ ചൊവ്വാഴ്ച്ച വൈകിട്ടാണ് സംഭവം. പുഷ്‌കരന്‍ എന്ന പാപ്പാന്‍റെ ഒരു വിരലാണ് അറ്റു പോയത്. പുഷ്കരന്‍റെ ഒരു വിരല്‍ അറ്റുപോകുകയും, മറ്റൊരു വിരലിനു ഗുരുതരമായി പരുക്കേല്‍ക്കുകയും ചെയ്തു.
കോട്ടൂര്‍ വനത്തില്‍ നിന്ന് ആന പരിപാലന കേന്ദ്രത്തിലെത്തിച്ച ആരണ്യ എന്ന കുട്ടിയാനയാണ് കടിച്ചത്. രണ്ടു മാസം മുന്‍പ് തള്ളയാന ചരിഞ്ഞതിനെത്തുടര്‍ന്നാണ് കുട്ടിയാനയെ പരിപാലനകേന്ദ്രത്തില്‍ കൊണ്ടുവന്നത്.
മരുന്ന് കൊടുക്കുന്നതിനിടെ, കൂടിനു സമീപത്തെ മണ്ണുമാന്തി യന്ത്രം സ്റ്റാര്‍ട്ട് ചെയ്തതോടെ കുട്ടിയാന കയ്യില്‍ കടിക്കുകയായിരുന്നു എന്ന് പുഷ്‌കരന്‍ പിള്ള പറഞ്ഞു. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഒരു വിരല്‍ തുന്നിച്ചേര്‍ക്കാന്‍ കഴിയാത്ത വിധം ചതഞ്ഞു വേര്‍പെട്ട നിലയിലായിരുന്നു.
Post A Comment: