ഇടുക്കി: പുരയിടത്തിൽ നിന്നും ചന്ദനം വെട്ടിക്കടത്താൻ ശ്രമിച്ച രണ്ട് പേർ പിടിയിൽ. കുമളി ചെല്ലാർകോവിൽ ഫോറസ്റ്റ് സെക്ഷൻ പരിധിയിലാണ് സംഭവം നടന്നത്.
എട്ടേക്കർ പുതുവലില്‍ മണലില്‍ കുഞ്ഞുമോന്‍ (48), ചെല്ലാര്‍കോവില്‍ ഒന്നാം മൈല്‍ കൊണ്ടാത്തറയില്‍ തോമസ് (48) എന്നിവരാണ് അറസ്റ്റിലായത്. കുഞ്ഞുമോന്‍റെ കൈവശ സ്ഥലത്തെ വീടിന്‍റെ പരിസരത്തു നിന്നും വെട്ടിയിട്ട ചന്ദന മരത്തിന്‍റെ കഷണങ്ങളാണ് കണ്ടെടുത്തത്.
രഹസ്യ വിവരത്തെ തുടർന്നാണ് പരിശോധന നടത്തിയത്. ചന്ദന മരത്തിനൊപ്പം തൊണ്ടി ആയുധങ്ങളും കസ്റ്റഡിയിലെടുത്തു. സെക്ഷന്‍ ഫോറസ്റ്റര്‍മാരായ പി.കെ. വിനോദ്, വി.എസ്. മനോജ്, എസ്. പ്രസീദ്, ജെ. വിജയകുമാര്‍, ബി.കെ. മഞ്ചേഷ്, എം. സതീശന്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/Drk3CGGtMo5KvmcuCXz9N1
പ്രസവത്തിനു പിന്നാലെ നവജാത ശിശുവും അമ്മയും മരിച്ചു
ആലപ്പുഴ: പ്രസവത്തിനു തൊട്ടു പിന്നാലെ അമ്മയും കുഞ്ഞും മരിച്ചതോടെ ആലപ്പുഴ മെഡിക്കൽ കോളെജിൽ സംഘർഷം. കൈനകരി കായിത്തറ രാംജിത്തിന്‍റെ ഭാര്യ അപര്‍ണയും കുട്ടിയുമാണ് മരിച്ചത്.
സംഭവത്തിൽ ചികിത്സാ പിഴവ് ആരോപിച്ച് ഡോക്ടര്‍മാര്‍ക്കും ജീവനക്കാര്‍ക്കും എതിരെ ബന്ധുക്കള്‍ രംഗത്തെത്തി. അടിയന്തര ചികിത്സ നല്‍കാന്‍ സീനിയര്‍ ഡോക്ടര്‍മാരടക്കം ഇല്ലായിരുന്നുവെന്നും ഈ പിഴവാണ് അമ്മയുടേയും കുഞ്ഞിന്‍റെയും മരണത്തിന് കാരണമായതെന്നും ബന്ധുക്കള്‍ ആരോപിക്കുന്നു.
ഇന്നലെ രാത്രിയാണ് പ്രസവത്തിന് പിന്നാലെ കുഞ്ഞ് മരിച്ചത്. പുറത്തെടുക്കുമ്പോള്‍ തന്നെ കുഞ്ഞിന് ഹൃദയമിടിപ്പ് ഇല്ലായിരുന്നുവെന്നാണ് ബന്ധുക്കളെ അറിയിച്ചത്. കുഞ്ഞ് മരിച്ച വിവരം അറിഞ്ഞപ്പോള്‍ തന്നെ ബന്ധുക്കള്‍ പരാതി ഉന്നയിച്ചിരുന്നു. ഇതേക്കുറിച്ച് അന്വേഷിക്കാമെന്ന് സൂപ്രണ്ട് അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇന്ന് പുലര്‍ച്ചെ അഞ്ചോടെ അമ്മയും മരിച്ചത്
രക്തസമ്മര്‍ദം താഴ്ന്നാണ് അമ്മ മരിച്ചതെന്നാണ് ആശുപത്രി അധികൃതര്‍ ബന്ധുക്കളെ അറിയിച്ചത്. ഇതോടെ ബന്ധുക്കള്‍ ആശുപത്രിയില്‍ ബഹളം വച്ചു. ചികിത്സയിലെ അനാസ്ഥയാണ് മരണത്തിന് കാരണമെന്നാരോപിച്ചാണ് ബഹളം.
Post A Comment: