ജക്കാര്‍ത്ത: വിവാഹേതര ലൈംഗിക ബന്ധം നിരോധിച്ച് ഇന്തോനേഷ്യ. രാജ്യത്ത് വിവാഹേതര ലൈംഗിക ബന്ധത്തിലേര്‍പ്പെടുന്നത് ക്രിമിനല്‍ കുറ്റമാക്കിയാണ് ഇന്തോനേഷ്യന്‍ പാര്‍ലമെന്‍റ് പുതിയ ക്രിമിനല്‍ കോഡിന് അംഗീകാരം നല്‍കിയത്. ഇതോടെ പുരുഷനും സ്ത്രീക്കും വിവാഹിതരാകാതെ ഒരുമിച്ചു കഴിയാനാകില്ല. നിയമം ഇന്തോനേഷ്യന്‍ പൗരന്മാര്‍ക്കും വിദേശികള്‍ക്കും ഒരുപോലെ ബാധകമാണ്.
മൂന്ന് വര്‍ഷത്തിനുള്ളില്‍ നിയമം പ്രാബല്യത്തിലാകുമെന്നാണ് റിപ്പോര്‍ട്ട്. പുതിയ നിയമ പ്രകാരം വിവാഹത്തിന് പുറത്തുള്ള ലൈംഗിക ബന്ധത്തിന് ഒരു വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കും. ലിവിങ് ടുഗതറും പുതിയ നിയമപ്രകാരം ആറു മാസംവരെ ശിക്ഷ ലഭിക്കാവുന്ന കുറ്റകൃത്യമാണ്. വ്യഭിചാരവും ജയിലില്‍ അടയ്ക്കാവുന്ന കുറ്റമായിരിക്കും.
എന്നാല്‍ വിവാഹത്തിനു മുന്‍പുള്ള ലൈംഗിക ബന്ധം വിലക്കിയിട്ടില്ല. പുതിയ നിയമത്തിന് ചൊവ്വാഴ്ച പാര്‍ലമെന്‍റ് ഏകകണ്ഠമായാണ് അംഗീകാരം നല്‍കിയത്. പുതിയ നിയമം വിനോദ സഞ്ചാര വ്യവസായത്തെ ബാധിക്കുമെന്ന ആശങ്കയും ഉടലെടുത്തിട്ടുണ്ട്. നിക്ഷേപത്തേയും ബാധിച്ചേക്കാം.
പുതിയ ക്രിമിനല്‍ കോഡ് ജനാധിപത്യവിരുദ്ധവും പൗരസ്വാതന്ത്ര്യം ഇല്ലാതാക്കുന്നതും ആണെന്ന് വ്യാപകമായ വിമര്‍ശനം ഉണ്ട്. 2019 നിയമം പാര്‍ലമെന്റി ല്‍ എത്തിയിരുന്നെങ്കിലും രാജ്യവ്യാപകമായുണ്ടായ പ്രതിഷേധത്തെ തുടര്‍ന്ന് പിന്‍വലിക്കുകയായിരുന്നു.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/Drk3CGGtMo5KvmcuCXz9N1
Post A Comment: