ഇടുക്കി: ഉപ്പുതറ പഞ്ചായത്തിലെ ഫാമുകളിൽ പന്നികൾ കൂട്ടതോടെ ചത്തത് പന്നിപ്പനി ബാധിച്ചാണെന്ന് പരിശോധനാ ഫലം. ചത്ത പന്നികളുടെ ശ്രവങ്ങള്‍ ബാംഗളുരു, ഭോപ്പാല്‍ എന്നിവിടങ്ങളിലെ ലാബോറട്ടറികളില്‍ എത്തിച്ചു നടത്തിയ പരിശോധനയിലാണ് പന്നിപ്പനി സ്ഥിരീകരിച്ചത്. ഇതോടെ ഫാമുകളിൽ ശേഷിച്ച 11 പന്നികളെ ദയാവധത്തിനു വിധേയമാക്കി.
ഉപ്പുതറയില്‍ രണ്ടു ഫാമുകളിലായി 51 പന്നികളാണ് രോഗത്തെ തുടര്‍ന്ന് ചത്തത്. സംശയം തോന്നിയതിനെ തുടര്‍ന്ന് ജീവനുള്ള പന്നികളുടെ ശേഖരിച്ച രക്ത സാംബിള്‍ പരിശോധിച്ചപ്പോള്‍ പന്നിപ്പനി നെഗറ്റീവ് ആയിരുന്നു. എന്നാല്‍ ചത്ത പന്നികളുടെ ശ്രവങ്ങള്‍ ബാംഗളുരു, ഭോപ്പാല്‍ എന്നിവിടങ്ങളിലെ ലാബോറട്ടറികളില്‍ നടത്തിയ പരിശോധനയിലാണ് പന്നിപ്പനിയാണെന്ന് സ്ഥിരീകരിച്ചത്.
ജില്ലയില്‍ 3000 പന്നികള്‍ ചത്തെന്നാണ് മൃഗസംരക്ഷണ വകുപ്പിന്‍റെ കണക്ക്. 1000 പന്നികളെ ദയാവധത്തിനും വിധേയമാക്കി. എന്നാല്‍ ലൈസന്‍സ് ഇല്ലാതെ പ്രവര്‍ത്തിക്കുന്ന ഫാമുകളില്‍ നൂറു കണക്കിന് പന്നികള്‍ ചത്തിട്ടുണ്ട്. 100 ലധികം കിലോ തൂക്കമുള്ള പന്നികളാണ് ചത്തത്. ഡോ. ജയ്‌സണ്‍ ജോര്‍ജ്, ഡോ. കെ.സി. ഗദ്ദാഫി, ഡോ. പാര്‍ഥിപന്‍, ഡോ. നിശാന്ത് എം. പ്രഭ, ഡോ. നിയാസ് എന്നിരുടെ നേതൃത്വത്തിലാണ് ദയാവധം നടത്തിയത്.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
Post A Comment: