മോസ്‌കോ: ആറ് യാത്രക്കാരുമായി യാത്ര പുറപ്പെട്ട റഷ്യൻ വിമാനം കാണാതായി. ആന്‍റനോവ് 26 എന്ന ചെറുവിമാനമാണ് തെക്ക്-കിഴക്കൻ ഖബറോക്‌സ് പ്രദേശത്തു നിന്നും കാണാതായത്. വിമാനം റഡാറിൽ നിന്നും അപ്രത്യക്ഷമായി. ഇതോടെ വിമാനത്തിനു വേണ്ടി തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്.
വിമാനം തകർന്നു വീണെന്നാണ് സ്ഥിരീകരിക്കാത്ത റിപ്പോർട്ട്. ആശയ വിനിമയ ഉപകരണങ്ങളുടെ പരിശോധനക്കായിട്ടായിരുന്നു വിമാനം പുറപ്പെട്ടത്. പറന്നുയർന്ന് 38 കിലോമീറ്റർ അകലെവച്ചാണ് റഡാർ ബന്ധം നഷ്ടമായത്.
ഫെഡറൽ എയർ ട്രാൻസ്പോർട്ട് ഏജൻസിയുടെ എം.ഐ 8 ഹെലികോപ്റ്റർ തെരച്ചിൽ ആരംഭിച്ചിട്ടുണ്ട്. അതേസമയം പ്രതികൂല കാലാവസ്ഥ തെരച്ചിലിനു തടസമുണ്ടാക്കുന്നതായിട്ടാണ് റിപ്പോർട്ട്. 1970-80 കാലത്ത് സോവിയറ്റ് യൂണിയൻ നിർമിച്ചതാണ് ചെറുവിമാനം.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/Ku96p9eW31wHF7wmoRJTkB
ഭർത്താവ് മരിച്ചതറിയാതെ മൃതദേഹത്തിനൊപ്പം ഭാര്യ കഴിഞ്ഞത് നാല് ദിവസം
അടൂർ: ഭർത്താവ് മരിച്ചതറിയാതെ പുഴുവരിച്ച മൃതദേഹത്തിനൊപ്പം ഭാര്യ കഴിഞ്ഞത് നാല് ദിവസം. പഴക്കുളം പടിഞ്ഞാറ് സ്ലോമ വീട്ടിൽ ഫിലിപ്പോസ് ചെറിയാൻ (76) ആണ് മരിച്ചത്. ഇയാളുടെ ഭാര്യ അൽഫോൺസയാണ് നാല് ദിവസത്തോളം പുഴുവരിച്ച് ദുർഗന്ധം വമിക്കുന്ന മൃതദേഹത്തിനൊപ്പം കഴിഞ്ഞത്. മൃതദേഹത്തിനു നാല് ദിവസം പഴക്കമുണ്ടെന്ന് പൊലീസ് പറഞ്ഞു.
ഫിലിപ്പോസ് ചെറിയാനും ഭാര്യയും മാത്രമായിരുന്നു വീട്ടിൽ താമസം. ഇന്നലെ രാവിലെ അയൽവാസി വീട്ടിലേക്ക് വിളിച്ചപ്പോൾ ഫിലിപ്പോസ് സുഖമില്ലാതെ കിടക്കുകയാണെന്ന് ഭാര്യ പറഞ്ഞു. തുടർന്ന് അയൽവാസി വിവരം പുനലൂരിൽ താമസിക്കുന്ന ഇവരുടെ മകളെ അറിയിച്ചു. ഇതോടെ ഫിലിപ്പോസിനെ ആശുപത്രിയിൽ കൊണ്ടു പോകാൻ കൊച്ചുമകൻ ഇന്നലെ രാവിലെ ആംബുലൻസുമായി എത്തിയപ്പോഴാണ് മരണം അറിയുന്നത്.
അൽഫോൺസ മാനസിക നിലതെറ്റിയതു പോലെയാണ് സംസാരിക്കുന്നതെന്ന് പൊലീസ് പറഞ്ഞു. കഴിഞ്ഞ 16ന് ഫിലിപ്പോസ് രണ്ടാം ഡോസ് വാക്‌സിൻ എടുത്തിരുന്നു. മരണ കാരണം വ്യക്തമായിട്ടില്ല. ജെസി, ജോസ് എന്നിവരാണ് മക്കൾ.
Post A Comment: