റിയാദ്: 24 മണിക്കൂറിനിടെ സൗദിക്ക് നേരെ രണ്ടാമതും ഭീകരാക്രമണ ശ്രമം. യമൻ വിമത സായുധ സംഘമായ ഹൂതികളാണ് ഡ്രോൺ ആക്രമണത്തിനു ശ്രമിച്ചത്. സ്‌ഫോടക വസ്തുക്കൾ നിറച്ച റിമോട്ട് കോൺട്രോൾഡ് ബോട്ട് ഉപയോഗിച്ച് ആക്രമണ നീക്കം നടത്തി 24 മണിക്കൂറിനിടെയാണ് വീണ്ടും ആക്രമണം ഉണ്ടായത്.
സ്‌ഫോടക വസ്‍തുക്കള്‍ നിറച്ച പൈലറ്റില്ലാ വിമാനങ്ങൾ (ഡ്രോൺ) ഉപയോഗിച്ച് ദക്ഷിണ സൗദിയിലെ ഖമീസ് മുശൈത്തിലാണ് ആക്രമണശ്രമം നടത്തിയത്. എന്നാൽ സൗദി സഖ്യസേന ആക്രമണത്തെ പരാജയപ്പെടുത്തി.
ഖമീസ് മുശൈത്തില്‍ സാധാരണക്കാരെയും സിവിലിയന്‍ കേന്ദ്രങ്ങളും ലക്ഷ്യമിട്ട് ചൊവ്വാഴ്ച ഉച്ചയോടെയാണ് ഹൂതികള്‍ രണ്ടു ഡ്രോണുകള്‍ തൊടുത്തുവിട്ടത്. ലക്ഷ്യസ്ഥാനത്തെത്തുന്നതിനു മുമ്പായി ഡ്രോണുകള്‍ കണ്ടെത്തി വെടിവെച്ചിടുകയായിരുന്നെന്ന് സഖ്യസേനാ വക്താവ് ബ്രിഗേഡിയര്‍ തുര്‍ക്കി അല്‍മാലികി അറിയിച്ചു.
തിങ്കളാഴ്ച്ച ഉച്ചകഴിഞ്ഞ് റിമോട്ട് കണ്‍ട്രോള്‍ ബോട്ടുകള്‍ ഉപയോഗിച്ച് ആക്രമണം നടത്താനുള്ള ശ്രമം അവസാന നിമിഷത്തില്‍ സഖ്യസേന പരാജയപ്പെടുത്തുകയായിരുന്നു. സ്‌ഫോടക വസ്‍തുക്കള്‍ നിറച്ച രണ്ട് റിമോട്ട് കണ്‍ട്രോള്‍ ബോട്ടുകള്‍ യെമനിലെ അല്‍സലീഫില്‍ വെച്ച് സഖ്യസേന തകര്‍ക്കുകയായിരുന്നു.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/L67XbjS4vdxJpqM0Dz7ehJ
യുവ ഡോക്‌ടർ മുങ്ങിയത് കാമുകനൊപ്പമെന്ന് വിവരം; തൊടുപുഴ പൊലീസ് തലശേരിയിൽ
കൊച്ചി: തൊടുപുഴയിൽ നിന്നും കാണാതായ യുവ വനിതാ ഡോക്‌ടർ വിദേശത്തെ അയൽവാസിയുമായി നാടു വിട്ടെന്ന് സൂചന. തലശേരി സ്വദേശിയായ യുവാവിനൊപ്പം യുവതി കടന്നെന്ന വിവരം ലഭിച്ചതിനെ തുടർന്ന് തൊടുപുഴ പൊലീസ് തലശേരിയിലെത്തി അന്വേഷണം നടത്തി. എറണാകുളം സ്വദേശിനിയായ യുവ ഡോക്‌ടറാണ് തൊടുപുഴയിലെ ആശുപത്രിയിൽ നിന്നും മുങ്ങിയത്.
തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് യുവതി വിദേശത്ത് അടുത്ത ഫ്ലാറ്റിൽ താമസിച്ചിരുന്ന യുവാവുമായി അടുപ്പത്തിലായിരുന്നുവെന്നും ഇയാൾക്കൊപ്പം നാടു വിടുകയായിരുന്നുവെന്നും കണ്ടെത്തിയത്. ഇരുവരും ലഹരിക്ക് അടിമകളാണെന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഇരു മതവിഭാഗങ്ങളിൽപെട്ടവരാണ് ഇവർ.
യുവതി വിദേശത്ത് ജനിച്ചു വളർന്നതാണ്. തുടർന്ന് വിദേശത്ത് തന്നെ എം.ബി.ബി.എസ്. പഠനം പൂർത്തിയാക്കിയിരുന്നു. ഇതിനു ശേഷമാണ് തൊടുപുഴയിലെ ആശുപത്രിയിൽ ഇന്‍റേൺഷിപ്പിന് എത്തിയത്. വിദേശത്തായിരുന്നപ്പോൾ ഇവരുടെ അടുത്ത ഫ്ലാറ്റിലെ താമസക്കാരനായിരുന്നു യുവാവ് എന്നാണ് ലഭിക്കുന്ന വിവരം. ഇരുവരും തമ്മിൽ അടുപ്പത്തിലാണെന്നും വിവരമുണ്ട്. പെണ്‍കുട്ടി ഉപരിപഠനത്തിനായി മറ്റൊരു വിദേശ രാജ്യത്തേക്കും യുവാവ് നാട്ടിലേക്കും വന്നിരുന്നു. ഉപരിപഠനം കഴിഞ്ഞ് നാട്ടിലെത്തിയ പെണ്‍കുട്ടിയെ കാണാതാവുകയായിരുന്നു.
Post A Comment: