കോഴിക്കോട്: മസാജ് പാർലറിനു മറവിൽ അനാശാസ്യം നടത്തിയ രണ്ട് പേർ അറസ്റ്റിൽ. മെഡിക്കൽ കോളെജ് പൊലീസാണ് പ്രതികളെ പിടികൂടിയത്. കുതിരവട്ടത്തെ നേച്വർ വെൽനസ് സ്‌പാ ആൻഡ് ബ്യൂട്ടി ക്ലിനിക് മാനേജർ മാനന്തവാടി സ്വദേശി വി.എസ്. വിഷ്‌ണു (21), മസാജ് പാർലറിലെത്തിയ മലപ്പുറം സ്വദേശി പി. മഹ്റൂഫ് (34) എന്നിവരാണ് പിടിയിലായത്.
ഇവിടെ ജോലിക്കാരായിരുന്ന മൂന്ന് സ്ത്രീകളെ പൊലീസ് രക്ഷപെടുത്തിയിട്ടുണ്ട്. ആലപ്പുഴ, വയനാട്, പാലക്കാട് സ്വദേശിനികളാണ് ഇവർ. ഇവരെ സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റുമെന്ന് പൊലീസ് പറഞ്ഞു.
അനധികൃതമായിട്ടാണ് മസാജ് സെന്‍റർ പ്രവർത്തിച്ചിരുന്നത്. വാട്‌സാപ്പ് വഴിയാണ് ആവശ്യക്കാരെ കണ്ടെത്തിയത്. ചൊവ്വാഴ്ച്ച ഉച്ചയക്ക് തുടങ്ങിയ പരിശോധന വൈകിട്ടോടെയാണ് പൂർത്തിയായത്.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/L67XbjS4vdxJpqM0Dz7ehJ
യുവ ഡോക്‌ടർ മുങ്ങിയത് കാമുകനൊപ്പമെന്ന് വിവരം; തൊടുപുഴ പൊലീസ് തലശേരിയിൽ
കൊച്ചി: തൊടുപുഴയിൽ നിന്നും കാണാതായ യുവ വനിതാ ഡോക്‌ടർ വിദേശത്തെ അയൽവാസിയുമായി നാടു വിട്ടെന്ന് സൂചന. തലശേരി സ്വദേശിയായ യുവാവിനൊപ്പം യുവതി കടന്നെന്ന വിവരം ലഭിച്ചതിനെ തുടർന്ന് തൊടുപുഴ പൊലീസ് തലശേരിയിലെത്തി അന്വേഷണം നടത്തി. എറണാകുളം സ്വദേശിനിയായ യുവ ഡോക്‌ടറാണ് തൊടുപുഴയിലെ ആശുപത്രിയിൽ നിന്നും മുങ്ങിയത്.
തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് യുവതി വിദേശത്ത് അടുത്ത ഫ്ലാറ്റിൽ താമസിച്ചിരുന്ന യുവാവുമായി അടുപ്പത്തിലായിരുന്നുവെന്നും ഇയാൾക്കൊപ്പം നാടു വിടുകയായിരുന്നുവെന്നും കണ്ടെത്തിയത്. ഇരുവരും ലഹരിക്ക് അടിമകളാണെന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഇരു മതവിഭാഗങ്ങളിൽപെട്ടവരാണ് ഇവർ. യുവതി വിദേശത്ത് ജനിച്ചു വളർന്നതാണ്. തുടർന്ന് വിദേശത്ത് തന്നെ എം.ബി.ബി.എസ്. പഠനം പൂർത്തിയാക്കിയിരുന്നു.
ഇതിനു ശേഷമാണ് തൊടുപുഴയിലെ ആശുപത്രിയിൽ ഇന്‍റേൺഷിപ്പിന് എത്തിയത്. വിദേശത്തായിരുന്നപ്പോൾ ഇവരുടെ അടുത്ത ഫ്ലാറ്റിലെ താമസക്കാരനായിരുന്നു യുവാവ് എന്നാണ് ലഭിക്കുന്ന വിവരം. ഇരുവരും തമ്മിൽ അടുപ്പത്തിലാണെന്നും വിവരമുണ്ട്. പെണ്‍കുട്ടി ഉപരിപഠനത്തിനായി മറ്റൊരു വിദേശ രാജ്യത്തേക്കും യുവാവ് നാട്ടിലേക്കും വന്നിരുന്നു. ഉപരിപഠനം കഴിഞ്ഞ് നാട്ടിലെത്തിയ പെണ്‍കുട്ടിയെ കാണാതാവുകയായിരുന്നു.
Post A Comment: