തലശേരി: ഭർത്താവിനെയും പ്രായപൂർത്തിയാകാത്ത കുട്ടിയെയും ഉപേക്ഷിച്ച് കാമുകനൊപ്പം കടന്ന യുവതി പിടിയിൽ. പയ്യന്നൂർ കോളോത്ത സ്വദേശിനിയായ 34 കാരിയാണ് പിടിയിലായത്. നാല് ലക്ഷവും ഒൻപത് പവൻ സ്വർണവുമായിട്ടാണ് യുവതി ഒളിച്ചോടിയത്. തുടർന്ന് യുവതിയുടെ ഭർത്താവ് പൊലീസിൽ പരാതി നൽകുകയായിരുന്നു.
പൊലീസ് നടത്തിയ അന്വേഷണത്തിലാണ് യുവതിയെ കോഴിക്കോട് നിന്നും കണ്ടെത്തിയത്. മാട്ടൂർ നോർത്ത് സ്വദേശി ഹാരിസിനൊപ്പമാണ് യുവതി ഒളിച്ചോടിയത്. കഴിഞ്ഞ മാസം 26 മുതൽ യുവതിയെ കാണാനില്ലായിരുന്നു. 11 വയസുള്ള കുട്ടിയെ ഉപേക്ഷിച്ചാണ് യുവതി കാമുകനൊപ്പം സ്ഥലം വിട്ടത്. മൊബൈൽ നമ്പർ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് യുവതിയെ കണ്ടെത്തിയത്.
പൊലീസ് കണ്ടെത്തുമ്പോൾ ഇവർ വാടക ക്വാർട്ടേഴ്‌സിൽ താമസിക്കുകയായിരുന്നു. ഒളിച്ചോടുമ്പോൾ കൊണ്ടുപോയ പണവുമായി യുവതി ആഡംബര ജീവിതം നയിക്കുകയായിരുന്നു. പിടിയിലാകുമ്പോൾ രണ്ട് ലക്ഷം രൂപമാത്രമായിരുന്നു കൈയിൽ ബാക്കിയുണ്ടായിരുന്നത്.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/L67XbjS4vdxJpqM0Dz7ehJ
മസാജ് പാർലറിന്‍റെ മറവിൽ അനാശാസ്യം; രണ്ട് പേർ അറസ്റ്റിൽ
കോഴിക്കോട്: മസാജ് പാർലറിനു മറവിൽ അനാശാസ്യം നടത്തിയ രണ്ട് പേർ അറസ്റ്റിൽ. മെഡിക്കൽ കോളെജ് പൊലീസാണ് പ്രതികളെ പിടികൂടിയത്. കുതിരവട്ടത്തെ നേച്വർ വെൽനസ് സ്‌പാ ആൻഡ് ബ്യൂട്ടി ക്ലിനിക് മാനേജർ മാനന്തവാടി സ്വദേശി വി.എസ്. വിഷ്‌ണു (21), മസാജ് പാർലറിലെത്തിയ മലപ്പുറം സ്വദേശി പി. മഹ്റൂഫ് (34) എന്നിവരാണ് പിടിയിലായത്.
ഇവിടെ ജോലിക്കാരായിരുന്ന മൂന്ന് സ്ത്രീകളെ പൊലീസ് രക്ഷപെടുത്തിയിട്ടുണ്ട്. ആലപ്പുഴ, വയനാട്, പാലക്കാട് സ്വദേശിനികളാണ് ഇവർ. ഇവരെ സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റുമെന്ന് പൊലീസ് പറഞ്ഞു. അനധികൃതമായിട്ടാണ് മസാജ് സെന്‍റർ പ്രവർത്തിച്ചിരുന്നത്. വാട്‌സാപ്പ് വഴിയാണ് ആവശ്യക്കാരെ കണ്ടെത്തിയത്. ചൊവ്വാഴ്ച്ച ഉച്ചയ്ക്ക് തുടങ്ങിയ പരിശോധന വൈകിട്ടോടെയാണ് പൂർത്തിയായത്.
Post A Comment: