www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1777) Idukki (1739) Mostreaded (1611) Crime (1363) National (1184) Entertainment (827) world (420) Viral (419) Video (351) Health (196) Gallery (160) mollywood (160) sports (136) Gulf (130) Trending (109) business (93) bollywood (86) Science (80) Food (52) Travel (38) kollywood (36) Gossip (31) featured (27) Tech (24) auto (24) Sex (23) Beauty (21) hollywood (19) shortfilm (15) trailer (13) Fashion (12) review (12) editorial (11) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

വിഘ്‌നേശിന് നയൻ നൽകിയത് 20 കോടിയുടെ സമ്മാനം

Share it:

ചെന്നൈ: ലേഡീ സൂപ്പർ സ്റ്റാർ നയൻതാരയും വിഘ്നേശും തമ്മിലുള്ള വിവാഹ വിശേഷങ്ങൾ തന്നെയാണ് ഇപ്പോഴും സിനിമാ ലോകത്തെ ചർച്ച. വിവാഹത്തിന് ഇരുവരും നൽകിയ സമ്മാനങ്ങൾ എന്താണെന്നറിയാൻ ആരാധകരും കാത്തിരിക്കുകയായിരുന്നു. ഇപ്പോഴിതാ വിവാഹ സമ്മാനത്തെ കുറിച്ചുള്ള വിവരങ്ങളും പുറത്തു വന്നു. 

കഴിഞ്ഞ ദിവസം നടന്ന വിവാഹത്തിൽ കുടുംബാംഗങ്ങളും സിനിമാ ലോകത്തെ സുഹൃത്തുക്കളും എത്തിയിരുന്നു. രാധിക ശരത്കുമാര്‍, സൂര്യ, ജ്യോതിക, വിജയ്, രജനികാന്ത്, ഷാരൂഖ് ഖാന്‍, ശരത് കുമാര്‍, കാര്‍ത്തി, ദിവ്യദര്‍ശിനി, ദിലീപ്, എ.എല്‍ വിജയ് തുടങ്ങി സിനിമാരംഗത്തെ പ്രമുഖര്‍ വിവാഹത്തിനെത്തിയിരുന്നു.

വിവാഹസമ്മാനമായി വിഘ്നേഷ് ശിവന് നയന്‍താര 20 കോടിയുടെ ബംഗ്ലാവ് നല്‍കിയെന്നാണ് റിപ്പോര്‍ട്ടുകള്‍. വിഘ്‌നേഷിന്‍റെ പേരിലാണ് ബംഗ്ലാവ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഇതിനു പുറമെ വിഘ്നേഷിന്‍റെ സഹോദരിക്ക് 30 പവന്‍റെ സ്വര്‍ണാഭരണങ്ങളും അടുത്ത ബന്ധുക്കള്‍ക്ക് മറ്റ് സമ്മാനങ്ങളും നയന്‍താര നല്‍കിയിട്ടുണ്ടെന്നാണ് വിവരം.

മറുവശത്ത് വിഘ്നേഷും നയന്‍താരയ്ക്ക് വിവാഹ സമ്മാനങ്ങള്‍ നല്‍കിയിട്ടുണ്ട്. വിവാഹത്തിന് നയന്‍താര അണിഞ്ഞ എല്ലാ ആഭരണങ്ങളും വിഘ്നേഷ് നല്‍കിയതാണ്. ഇത് കൂടാതെ അഞ്ച് കോടി വിലവരുന്ന ഡയമണ്ട് മോതിരവും വിഘ്‌നേഷ് വിവാഹസമ്മാനമായി നയന്‍താരയ്ക്ക് നല്‍കിയിട്ടുണ്ട്.

ഏഴ് വര്‍ഷത്തെ പ്രണയത്തിനൊടുവിലാണ് പ്രിയതാരങ്ങള്‍ വിവാഹിതരായത്. വിഘ്‌നേഷ് സംവിധാനം ചെയ്ത നാനും റൗഡി താന്‍ എന്ന സിനിമയുടെ സെറ്റില്‍വെച്ചാണ് ഇരുവരും പ്രണയത്തിലാകുന്നത്.

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/HxWx8BgbjGxEl0CFwV9FYd

ഇടുക്കിയിൽ എൽഡിഎഫ് ഹർത്താൽ പൂർണം

ഇടുക്കി: ബഫർ സോൺ വിഷയത്തിൽ ഇടുക്കി ജില്ലയിൽ എൽ.ഡി.എഫ് ആഹ്വാനം ചെയ്‌ത അപ്രതീക്ഷിത ഹർത്താൽ പൂർണം. പൊതുഗതാഗതം പൂർണമായും സ്‌തംഭിച്ചു. സ്വകാര്യ വാഹനങ്ങൾ അപൂർവമായി മാത്രമാണ് നിരത്തിലിറങ്ങുന്നത്. ഹൈറേഞ്ചിലും ലോ റേഞ്ചിലും നിരത്തുകൾ ഒരുപോലെ ഒഴിഞ്ഞു കിടക്കുകയാണ്. തോട്ടങ്ങളിലും പണികൾ നടക്കുന്നില്ല. 

സർക്കാർ ഓഫീസുകളിൽ അടക്കം ഹാജർ നില കുറവാണ്. ചിലയിടത്ത് ഹർത്താൽ അനുകൂലികൾ വാഹനങ്ങൾ തടയുന്നുണ്ട്. എൽഡിഎഫിന്‍റെ നേതൃത്വത്തിൽ ജില്ലയിലെ വിവിധ കേന്ദ്രങ്ങളിൽ പ്രതിഷേധ പരിപാടികളും നടത്തുന്നുണ്ട്. 

സംരക്ഷിത വനമേഖലക്ക് ചുറ്റുമുള്ള ഒരു കിലോമീറ്റർ പ്രദേശം പരിസ്ഥിതി ലോല മേഖലയാക്കിയ സുപ്രീംകോടതി വിധിക്കെതിരെയാണ് എൽഡിഎഫ് ജില്ലയിൽ അപ്രതീക്ഷിത ഹർത്താലിന് ആഹ്വാനം ചെയ്‌തത്. വിധി റദ്ദാക്കണമെന്നും ഇക്കാര്യത്തിൽ കേന്ദ്ര സർക്കാർ ഇടപെടണെമെന്നും ആവശ്യപ്പെട്ട് എൽഡിഎഫ് ഇടുക്കി ജില്ലാ കമ്മറ്റിയാണ് ഹർത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്. 

രാവിലെ ആറ് മുതൽ വൈകിട്ട് ആറ് വരെയുള്ള ഹർത്താലിൽ നിന്ന് അവശ്യ സർവീസുകളെ ഒഴിവാക്കിയിട്ടുണ്ട്. ഹര്‍ത്താലിന് മുന്നോടിയായി ഇന്നലെ വൈകീട്ട് വിവിധ കേന്ദ്രങ്ങളിൽ പ്രതിഷേധ പരിപാടികൾ സംഘടിപ്പിച്ചു. സുപ്രിംകോടതി വിധിക്കെതിരെ എല്‍ഡിഎഫ് ഇടുക്കി ജില്ലയില്‍ ഹര്‍ത്താലിന് ആഹ്വാനം ചെയ്തെങ്കിലും, കേരളത്തിന്‍റെ ആശങ്ക സംബന്ധിച്ച് സർക്കാർ തലത്തിൽ നിന്ന് രേഖാമൂലം ഇതുവരെ അറിയിപ്പൊന്നും ലഭിച്ചിട്ടില്ലെന്ന് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയ വൃത്തങ്ങളും പറയുന്നു. 

Share it:

Entertainment

Post A Comment: