ഇടുക്കി: ബഫർ സോൺ വിഷയത്തിൽ 16ന് (ജൂൺ-16) ഇടുക്കി ജില്ലയിൽ ഹർത്താൽ നടത്തുമെന്ന് യുഡിഎഫ്. പരിസ്ഥിതി ലോല വിഷയത്തിലെ സുപ്രീം കോടതി വിധി അസ്ഥിരപ്പെടുത്തുന്ന കാര്യത്തിൽ കേന്ദ്ര സംസ്ഥാന സർക്കാരുകൾ പുലർത്തുന്ന നിസംഗതയിൽ പ്രതിഷേധിച്ചും ഭൂമി പതിവ് ചട്ടങ്ങൾ കാലാനുസ്രതമായി ഭേദഗതി ചെയ്യണമെന്നാവശ്യപ്പെട്ടുമാണ് ഹർത്താലിന് ആഹ്വാനം ചെയ്‌തിരിക്കുന്നത്. 16ന് രാവിലെ ആറ് മുതൽ വൈകിട്ട് ആറ് വരെയാണ് ഹർത്താലെന്ന്
യു.ഡി.എഫ്. ജില്ലാ ചെയർമാൻ അഡ്വ. എസ്. അശോകനും കൺവീനർ പ്രൊഫ. എം.ജെ. ജേക്കബ്ബും അറിയിച്ചു. പരിസ്ഥിതി ലോല വിഷയത്തിൽ ജനങ്ങളുടെ ഉത്തമ താൽപര്യങ്ങൾ സംരക്ഷിക്കുന്ന കാര്യത്തിൽ കേന്ദ്ര സംസ്ഥാന സർക്കാരുകൾക്കു യാതൊരു പ്രതിബദ്ധതയുമില്ല. പരിസ്ഥിതി ലോല വിഷയത്തിൽ കേരള സർക്കാരിന് ഇരട്ടത്താപ്പ് നയമാണ്.
സംരക്ഷിത വന മേഘലയുടെ ഒരു കിലോമീറ്റർ ചുറ്റളവിൽ ബഫർ സോൺ ആയി പ്രഖ്യാപിക്കുവാൻ രണ്ടാം പിണറായി സർക്കാർ മന്ത്രിസഭാ തീരുമാനം കൈക്കൊണ്ടത് ജനവഞ്ചനയാണ്. പ്രസ്തുത മന്ത്രിസഭാ തീരുമാനം നിലനിൽക്കെ പരിസ്ഥിതി ലോല വിഷയത്തിൽ ജനങ്ങൾക്ക് ആശങ്ക വേണ്ട എന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന ജനങ്ങളെ കബളിപ്പിക്കുവാനാണ്. ഭൂമി പതിവ് ചട്ടങ്ങൾ കാലാനുസൃതമായി ഭേദഗതി ചെയ്യണമെന്ന 17.12 2019 തീയതിയിലെ സർവ്വകക്ഷി തീരുമാനം സംസ്ഥാന സർക്കാർ ഇതുവരെ നടപ്പാക്കിയിട്ടില്ല.
ഒരു കിലോമീറ്റർ ബഫർ സോണായി മുമ്പു പ്രഖ്യാപിച്ച സർക്കാർ തീരുമാനം മറച്ചു വച്ച് ഇപ്പോൾ പ്രഖ്യാപിച്ചിട്ടുള്ള ഹർത്താൽ വീണ്ടും ജനങ്ങളെ കബളിപ്പിച്ച് രാഷ്ട്രീയ മുതലെടുപ്പ് നടത്തുവാനാണ്. യുഡിഎഫ് ഹർത്താലിനെ തടയിടുന്നതിനാണ് ഇടതു മുന്നണി നിയമാനുസരണം നോട്ടീസ് പോലും നൽകാതെ 10ന് ഹർത്താൽ പ്രഖ്യാപിച്ചിട്ടുള്ളത്. നിയമാനുസരണമായ നോട്ടീസ് നൽകാതെ ഹർത്താൽ പ്രഖ്യാപിച്ച ഇടതു മുന്നണി നേതാക്കൾക്കെതിരെ കേസെടുക്കണമെന്നും യു.ഡി.എഫ്. നേതാക്കൾ ആവശ്യപ്പെട്ടു.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/HxWx8BgbjGxEl0CFwV9FYd
കെ.എസ്.ഇ.ബി ജീവനക്കാരൻ സ്‌കൂൾ കെട്ടിടത്തിൽ തൂങ്ങി മരിച്ച നിലയിൽ
ഇടുക്കി: കെ.എസ്.ഇ.ബി ജീവനക്കാരനെ സ്‌കൂൾ വരാന്തയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. പുളിയൻമല പുള്ളിക്കുളങ്ങര ബിനോയ് ജോസ് (46) ആണ് മരിച്ചത്. പുളിയൻമല സർക്കാർ സ്‌കൂളിന്‍റെ വരാന്തയിലാണ് മൃതദേഹം തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. വണ്ടൻമേട് പൊലീസ് അസ്വാഭാവിക മരണത്തിനു കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കെ.എസ്.ഇ.ബിയിലെ ലൈൻമാനായിരുന്ന ബിനോയ് കുറച്ചു നാളുകളായി സസ്പെൻഷനിലായിരുന്നു. ബുധനാഴ്ച്ച പുലർച്ചെ 4:30 ഓടെയാണ് ബിനോയിയെ വീട്ടിൽ നിന്നും കാണാതായത്.
തുടർന്ന് ബന്ധുക്കൾ പ്രദേശത്ത് തിരച്ചിൽ നടത്തുകയായിരുന്നു. ബിനോയിയുടെ സഹോദരൻ സ്കൂൾ പരിസരത്തു നടത്തിയ പരിശോധനയിലാണ് സ്കൂൾ കെട്ടിടത്തിന്‍റെ വരാന്തയിൽ തൂങ്ങി മരിച്ച നിലയിൽ കാണപ്പെട്ടത്. ഉടനെ പ്രദേശവാസികളെയും പൊലീസിനെ വിവരം അറിയിച്ചു. പൊലീസ് എത്തി നടപടികൾക്ക് ശേഷം മൃതേദേഹം പോസ്റ്റ്മോർട്ടത്തിനായി മാറ്റി. ഭാര്യ: മിനി. ബിസ്മി, ബിമീഷ് എന്നിവർ മക്കളാണ്.
Post A Comment: