www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1577) Mostreaded (1505) Idukki (1497) Crime (1273) National (1140) Entertainment (805) Viral (406) world (398) Video (340) Health (186) Gallery (157) mollywood (157) sports (133) Gulf (126) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (36) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

വസ്ത്രം മാറുമ്പോൾ ഒളിഞ്ഞുനോട്ടം; കഞ്ഞിക്കുഴിയിലെ അധ്യാപകൻ സ്ഥിരം ഞരമ്പ് രോഗി

Share it:



ഇടുക്കി: എൻ.എസ്.എസ്. ക്യാമ്പിനിടെ വിദ്യാർഥിനികളോട് അപമര്യാദയായി പെരുമാറിയ സംഭവത്തിൽ പ്രതിസ്ഥാനത്തുള്ള അധ്യാപകൻ പതിവ് ഞരമ്പ് രോഗിയെന്ന് റിപ്പോർട്ട്. ഇടുക്കി കഞ്ഞിക്കുഴിയിലെ സ്‌കൂൾ അധ്യാപകൻ ഹരി ആർ. വിശ്വനാഥനെതിരെയാണ് പൊലീസ് പോക്‌സോ ചുമത്തി കേസെടുത്തിരിക്കുന്നത്. പൊലീസ് കേസെടുത്തതിനു പിന്നാലെ ഇയാൾ ഒളിവിലാണ്.  

അതേസമയം ഇയാൾ അപമാനിക്കാൻ ശ്രമിച്ച പെൺകുട്ടികൾക്ക് ഒപ്പമുണ്ടായിരുന്ന വിദ്യാർഥികളെ ഇയാൾ സ്വാധീനിക്കാൻ ശ്രമിക്കുന്ന ശബ്‌ദ സന്ദേശവും പുറത്തു വന്നിട്ടുണ്ട്. ഫോണിൽ വിളിച്ചാണ് ഇയാൾ വിദ്യാർഥികളോട് പരാതി പിൻവലിക്കണമെന്ന് ആവശ്യപ്പെടുന്നത്. 

തന്‍റെ ജീവിതം പോകുമെന്നും അറസ്റ്റുണ്ടാകുമെന്നും അധ്യാപകൻ പറയുന്നത് വ്യക്തമാണ്. എന്നാൽ മുമ്പുണ്ടായ അനുഭവവും വിദ്യാർഥി തിരിച്ചു പറയുന്നുണ്ട്. അതേസമയം നിരവധി വിദ്യാർഥിനികൾക്ക് അധ്യാപകനിൽ നിന്നും മോശം അനുഭവം ഉണ്ടായിട്ടുണ്ടെന്നാണ് വിവരം. പലരും മാനഹാനി ഭയന്ന് പരാതിപ്പെടാൻ ധൈര്യപ്പെട്ടിരുന്നില്ല. 

സ്‌കൂളുകളിൽ നടക്കുന്ന ക്യാമ്പുകളിൽ സജീവ സാനിധ്യമായിരുന്നു ഈ അധ്യാപകൻ. പെൺകുട്ടികൾ കിടക്കുന്നതിനു സമീപം ചെല്ലുക, വിദ്യാർഥിനികൾ വസ്ത്രം മാറുന്നത് ഒളിഞ്ഞു നോക്കുക, വിദ്യാർഥിനികളോട് അശ്ലീല ചുവയോടെ സംസാരിക്കുക തുടങ്ങിയവായിരുന്നു ഇയാളുടെ പ്രധാന ഹോബി. 

എന്‍എസ്എസ് ക്യാമ്പിനെത്തിയ പെണ്‍കുട്ടികള്‍ വസ്ത്രം മാറുന്ന സ്ഥലത്ത് ഒളിഞ്ഞു നോക്കിയെന്നും ലൈംഗിക ചുവയോടെ സംസാരിച്ചുവെന്നുമാണ് ഹരികുമാറിനെതിരെ പൊലീസിന് ലഭിച്ച പരാതി.  ബിജെപി അനുകൂല അധ്യാപക സംഘടയുടെ ജില്ലാ ഭാരവാഹിയാണ് ഹരി ആര്‍ വിശ്വനാഥ്.  അധ്യാപകനെ സ്‌കൂള്‍ മാനേജ്‌മെന്‍റ് സസ്‌പെന്‍റ് ചെയ്തിട്ടുണ്ട്. 

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/JADaOBrSTxqKfsrW1ZkLRV

മധുകൊലക്കേസ് പ്രതികളുടെ ജാമ്യം റദ്ദാക്കി 

പാലക്കാട്: അട്ടപ്പാടി മധുകൊലക്കേസിലെ 12 പ്രതികളുടെ ജാമ്യം കോടതി റദ്ദാക്കി. ഹൈക്കോടതി നിർദേശിച്ച ജാമ്യ വ്യവസ്ഥ ലംഘിച്ച് പ്രതികൾ സാക്ഷികളെ സ്വാധീനിച്ചുവെന്ന പ്രോസിക്യൂഷൻ വാദം അംഗീകരിച്ചുകൊണ്ടാണ് മണ്ണാർക്കാട് എസ്‍സി-എസ്‍ടി കോടതിയുടെ നടപടി. കേസിലെ 16 പ്രതികളിൽ 12 പേരുടെ ജാമ്യം റദ്ദാക്കണം എന്നായിരുന്നു പ്രോസിക്യൂഷന്‍റെ ആവശ്യം.

രണ്ടാം പ്രതി മരയ്ക്കാർ, മൂന്നാം പ്രതി ഷംസുദ്ദീൻ, നാലാം പ്രതി അനീഷ്, അ‍ഞ്ചാം പ്രതി രാധാകൃഷ്ണൻ, ആറാം പ്രതി അബൂബക്കർ, ഏഴാം പ്രതി സിദ്ദിഖ്, ഒമ്പതാം പ്രതി നജീബ്, പത്താം പ്രതി ജൈജു മോൻ, പതിനൊന്നാം പ്രതി അബ്ദുൾ കരീം, പന്ത്രണ്ടാം പ്രതി സജീവ്, പതിനഞ്ചാം പ്രതി ബിജു, പതിനാറാം പ്രതി മുനീർ എന്നിവരുടെ ജാമ്യമാണ് റദ്ദാക്കിയത്.

അതേസമയം ഒന്നാം പ്രതി ഹുസൈൻ, എട്ടാം പ്രതി ഉബൈദ്, പതിമൂന്നാം പ്രതി സതീഷ്, പതിനാലാം പ്രതി ഹരീഷ് എന്നിവരുടെ ജാമ്യം റദ്ദാക്കിയിട്ടില്ല. ജാമ്യം റദ്ദാക്കിയതിന് പിന്നാലെ, നാലാം പ്രതി അനീഷ്, ഏഴാം പ്രതി സിദ്ദിഖ്, പതിനഞ്ചാം പ്രതിബിജു എന്നിവരെ റിമാൻഡ് ചെയ്തു. മറ്റുള്ളവർക്കായി ജാമ്യമില്ലാ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിട്ടുണ്ട്. 

പ്രതികൾ നേരിട്ടും ഇടനിലക്കാർ മുഖേനയും സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിച്ചതിനുള്ള തെളിവുകളും പ്രോസിക്യൂഷൻ കോടതിക്ക് കൈമാറിയിരുന്നു. 


Share it:

Crime

Post A Comment: