പത്തനംതിട്ട: എട്ട് മാസം മാത്രം പ്രായമുള്ള കുഞ്ഞിനെ പിതാവ് സ്റ്റീൽ പൈപ്പ് കൊണ്ട് മർദിച്ചു. അടൂർ മുണ്ടപ്പള്ളിയിലാണ് സംഭവം നടന്നത്. വലതു കവിൾ ഭാഗത്ത് അടിയേറ്റ കുഞ്ഞിന്‍റെ താടിയെല്ലിന് പൊട്ടലേറ്റിട്ടുണ്ട്.
കുട്ടിയുടെ പിതാവ് ഷിനുമോനെ പൊലീസ് അറസ്റ്റ് ചെയ്‌തു. കുടുംബ വഴക്കിനിടെയാണ് കുട്ടിക്ക് മർദനമേറ്റതെന്ന് പൊലീസ് പറഞ്ഞു. കുട്ടിയുടെ അമ്മയെയും സ്റ്റീൽ പൈപ്പ്കൊണ്ട് മർദിച്ചിട്ടുണ്ട്.
വഴക്കിനിടെ അമ്മയെ ആക്രമിക്കാൻ ശ്രമിക്കുന്നത് ഭാര്യ തടയുകയായിരുന്നു. ഇതോടെയാണ് ഭാര്യയെയും ആക്രമിച്ചത്. ഇയാളെ കോടതിയിൽ ഹാജരാക്കി.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/KxwQkuDFdXP0KRUrdgxDi5
കാര്യണ്യ പ്ലസ് ഒന്നാം സമ്മാനം തയ്യൽ തൊഴിലാളിക്ക്
കോട്ടയം: റിസൽറ്റ് നോക്കി സമ്മാനമില്ലെന്ന് കരുതി പോക്കറ്റിലിട്ട ലോട്ടറി ടിക്കറ്റിന് ഒന്നാം സമ്മാനം. പെരുവ പതിച്ചേരില്‍ കനില്‍ കുമാറിനാണ് ഇന്നലെ നടന്ന നറുക്കെടുപ്പില്‍ ഒന്നാം സമ്മാനമായ 80 ലക്ഷം രൂപ ലഭിച്ചത്. തയ്യൽ തൊഴിലാളിയാണ് കനിൽ കുമാർ.
ഇന്നലെ ഉച്ചയോടെ വെള്ളൂര്‍ സ്വദേശിയായ ലോട്ടറി ഏജന്‍റ് കടയിൽ എത്തിയപ്പോഴാണ് ലോട്ടറി എടുത്തത്. വൈകിട്ട് ഫലം നോക്കിയപ്പോള്‍ സമ്മാനമൊന്നും ഇല്ലെന്നു കരുതിയ ഇയാള്‍ ലോട്ടറി പോക്കറ്റില്‍ തന്നെ വച്ചു.
പിന്നീട് കടയ്ക്കുള്ള വായ്പ ആവശ്യത്തിനായി ബാങ്കിലെത്തിയപ്പോള്‍ ഒരു സുഹൃത്താണ് കനില്‍ എടുത്ത ലോട്ടറിക്കാണ് ഒന്നാം സമ്മാനം അടിച്ചിരിക്കുന്നതെന്ന് ഫോണ്‍ വിളിച്ചറിയിച്ചത്. സമ്മാനാര്‍ഹമായ ടിക്കറ്റ് മുളക്കുളം സര്‍വീസ് സഹകരണ ബാങ്കില്‍ ഏല്‍പിച്ചു.
പ്രസന്നയാണ് കനിലിന്‍റെ ഭാര്യ. പ്രസന്നയും ഭര്‍ത്താവിനൊപ്പം തയ്യല്‍ ജോലി ചെയ്യുകയാണ്. പോളിടെക്‌നിക് വിദ്യാര്‍ഥിയായ വിഷ്ണുവാണ് മകന്‍. കഴിഞ്ഞ ഏഴ് വര്‍ഷമായി മൂര്‍ക്കാട്ടുപടിയില്‍ വാടകയ്ക്ക് താമിസിക്കുന്ന ഈ കുടുംബത്തിന് ഇനി സ്വന്തം വീടെന്ന സ്വപ്നം യാഥാര്‍ത്ഥ്യമാകും.
Post A Comment: