ദുവാഡ: പ്ലാറ്റ് ഫോമിനും ട്രെയിനിനും ഇടയിൽ അകപ്പെട്ട് വിദ്യാർഥിനി. ആന്ധ്രാപ്രദേശിലെ വിശാഘപട്ടണത്തിനു സമീപം ദുവാഡ റെയിൽവെ സ്റ്റേഷനിലാണ് സംഭവം നടന്നത്. ട്രെയിൻ ഇറങ്ങുമ്പോൾ തെന്നി വീണ വിദ്യാർഥിനി ട്രാക്കിനും പ്ലാറ്റ് ഫോമിനും ഇടയിൽ അകപ്പെടുകയായിരുന്നു.
ഗുണ്ടൂര്‍-റായ്ഗഡ പാസഞ്ചര്‍ ട്രെയിനില്‍ നിന്നും ഇറങ്ങവെയായിരുന്നു അപകടം. സഹായത്തിന് വേണ്ടിയുള്ള വിദ്യാര്‍ത്ഥിനിയുടെ നിലവിളി കേട്ട് സ്റ്റേഷന്‍ അധികൃതര്‍ ഓടിയെത്തി രക്ഷാപ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുകയായിരുന്നു.
ട്രെയിന്‍ ഉടനടി നിര്‍ത്താന്‍ ആവശ്യപ്പെട്ടു. റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്‌സ് ആണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. ഒന്നരമണിക്കൂര്‍ നേരത്തെ ശ്രമത്തിന് ശേഷമാണ് വിദ്യാർഥിനിയെ രക്ഷിക്കാന്‍ സാധിച്ചത്. പിന്നീട് ആശുപത്രിയിലേക്ക് മാറ്റി.
A student was slipped while deboarding Guntur-Raigad express train and got #Stuck in between the train and the platform, at #Duvvada rly stn. Appreciable job by #RailwayPolice , rescued the girl safely and shifted to the nearby hospital.#Visakhapatnam #AndhraPradesh #Vizag pic.twitter.com/wezF8Eb6wl
— Surya Reddy (@jsuryareddy) December 7, 2022
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/Drk3CGGtMo5KvmcuCXz9N1
പ്രസവത്തിനു പിന്നാലെ നവജാത ശിശുവും അമ്മയും മരിച്ചു
ആലപ്പുഴ: പ്രസവത്തിനു തൊട്ടു പിന്നാലെ അമ്മയും കുഞ്ഞും മരിച്ചതോടെ ആലപ്പുഴ മെഡിക്കൽ കോളെജിൽ സംഘർഷം. കൈനകരി കായിത്തറ രാംജിത്തിന്‍റെ ഭാര്യ അപര്‍ണയും കുട്ടിയുമാണ് മരിച്ചത്.
സംഭവത്തിൽ ചികിത്സാ പിഴവ് ആരോപിച്ച് ഡോക്ടര്‍മാര്‍ക്കും ജീവനക്കാര്‍ക്കും എതിരെ ബന്ധുക്കള്‍ രംഗത്തെത്തി. അടിയന്തര ചികിത്സ നല്‍കാന്‍ സീനിയര്‍ ഡോക്ടര്‍മാരടക്കം ഇല്ലായിരുന്നുവെന്നും ഈ പിഴവാണ് അമ്മയുടേയും കുഞ്ഞിന്‍റെയും മരണത്തിന് കാരണമായതെന്നും ബന്ധുക്കള്‍ ആരോപിക്കുന്നു.
ഇന്നലെ രാത്രിയാണ് പ്രസവത്തിന് പിന്നാലെ കുഞ്ഞ് മരിച്ചത്. പുറത്തെടുക്കുമ്പോള്‍ തന്നെ കുഞ്ഞിന് ഹൃദയമിടിപ്പ് ഇല്ലായിരുന്നുവെന്നാണ് ബന്ധുക്കളെ അറിയിച്ചത്. കുഞ്ഞ് മരിച്ച വിവരം അറിഞ്ഞപ്പോള്‍ തന്നെ ബന്ധുക്കള്‍ പരാതി ഉന്നയിച്ചിരുന്നു. ഇതേക്കുറിച്ച് അന്വേഷിക്കാമെന്ന് സൂപ്രണ്ട് അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇന്ന് പുലര്‍ച്ചെ അഞ്ചോടെ അമ്മയും മരിച്ചത്
രക്തസമ്മര്‍ദം താഴ്ന്നാണ് അമ്മ മരിച്ചതെന്നാണ് ആശുപത്രി അധികൃതര്‍ ബന്ധുക്കളെ അറിയിച്ചത്. ഇതോടെ ബന്ധുക്കള്‍ ആശുപത്രിയില്‍ ബഹളം വച്ചു. ചികിത്സയിലെ അനാസ്ഥയാണ് മരണത്തിന് കാരണമെന്നാരോപിച്ചാണ് ബഹളം.
Post A Comment: