റാഞ്ചി: വേശ്യാവൃത്തിക്ക് സമ്മതിക്കാതിരുന്ന 17 കാരിയെ മൂത്ത സഹോദരിമാരും ഭർത്താവും കാമുകനും ചേർന്ന് പീഡിപ്പിച്ചു കൊന്നു. ജാർഖണ്ഡിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. ഏഴ് മാസം മുമ്പാണ് 17കാരിയെ കാണാതായത്. തുടർന്ന് നടന്ന അന്വേഷണത്തിൽ മൃതദേഹം കണ്ടെത്തിയതോടെയാണ് കൊലപാതക വിവരം പുറത്തു വരുന്നത്. ജാർഖണ്ഡിലെ സോനാർ അണക്കെട്ടിന് സമീപത്തുനിന്ന് മജിസ്ട്രേറ്റിന്‍റെ സാന്നിധ്യത്തിൽ പെൺകുട്ടിയുടെ മൃതദേഹം പുറത്തെടുത്തു പോസ്റ്റ് മോർട്ടത്തിനായി മാറ്റി.
പെൺകുട്ടിയുടെ സഹോദരിമാരായ രാഖി ദേവി, രൂപ ദേവി, സഹോദരീ ഭർത്താവ് ധനഞ്ജയ് അഗർവാൾ, സഹോദരിയുടെ കാമുകൻമാരായ പ്രതാപ് കുമാർ, നിതീഷ് എന്നിവരാണ് കൊലപാതകം നടത്തിയത്. അഞ്ച് സഹോദരിമാരുള്ള കുടുംബത്തിലെ നാലാമത്തെയാളാണ് മരിച്ച പെൺകുട്ടി. മാതാപിതാക്കൾ നേരത്തെ മരിച്ച ഇവരിൽ മൂത്ത സഹോദരി രാഖിക്കൊപ്പമായിരുന്നു പെൺകുട്ടി താമസിച്ച് പോന്നത്. ലൈംഗിക തൊഴിലാളിയായ രാഖി പെൺകുട്ടിയെയും വേശ്യാവൃത്തിയിലേക്ക് ക്ഷണിച്ചു. എന്നാൽ വിസമ്മതിച്ച പെൺകുട്ടിയെ തന്ത്രപൂർവ്വം വലയിലാക്കി കൊലപ്പെടുത്തുകയായിരുന്നു.
രാഖിയും ധനഞ്ജയയും ചേർന്ന് പെൺകുട്ടിയെ വേശ്യാവൃത്തിക്ക് നിർബന്ധിക്കുകയും പലരേയും അടുത്തേക്ക് പറഞ്ഞയക്കുകയും ചെയ്തു. വിസമ്മതിച്ച പെൺകുട്ടിയെ പദ്ധതിയിട്ട് കുരുക്കിലാക്കാൻ തീരുമാനിച്ചു. മറ്റൊരാളുമായി ബന്ധമുണ്ടായിരുന്ന പെൺകുട്ടിക്ക്, ഇയാളെ വിവാഹം ചെയ്യാനായിരുന്നു താൽപര്യം.
ഇത് രാഖിയും മറ്റ് സഹോദരിയും സമ്മതിച്ചില്ല. ഇതിനിടെ രാഖിയുടെ കാമുകൻമാരായ പ്രതാപ്, നീതീഷ് എന്നിവർ പെൺകുട്ടിയിൽ താൽപര്യം ഉണ്ടെന്ന് അറിയിച്ചു. ഇരുവരും പലപ്പോഴും രാഖിയുടെ വീട്ടിലെത്തി പെൺകുട്ടിയെ ഉപദ്രവിക്കുന്നതും പതിവാക്കി. രാഖിയുടെ സഹായത്തോടെ ആയിരുന്നു ഇത്. കൊലപാതകം നടന്നതിനു രണ്ടു ദിവസം മുമ്പും ഇവർ വീട്ടിലെത്തിയിരുന്നു.
രാഖിയെ ബലാത്സംഗം ചെയ്‌ത ശേഷം കെട്ടിത്തൂക്കി കൊലപ്പെടുത്തുകയായിരുന്നു. പിന്നീട് സഹോദരിമാരായ രാഖിയും രൂപയും എത്തി ധനഞ്ജയെയും വിളിച്ചുവരുത്തി ഓട്ടോറിക്ഷയിൽ മൃതദേഹം ഡാമിനടുത്ത് തള്ളുകയായിരുന്നു. അതേസമയം പെൺകുട്ടി ആത്മഹത്യ ചെയ്തതാണെന്നാണ് സഹോദരിമാർ വാദിക്കുന്നത്.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/EHHrJBoyVtLCzZWup9UaY6
കാലവർഷം പിൻവാങ്ങുന്നു; 24 മണിക്കൂറിനുള്ളിൽ തുലാവർഷം ശക്തമാകും
തിരുവനന്തപുരം: അടുത്ത 24 മണിക്കൂറിൽ കാലവർഷം പൂർണമായി പിൻവാങ്ങുമെന്നും തൊട്ടു പിന്നാലെ തുലാവർഷം ശക്തമാകുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. തുലാവർഷത്തിനു മുന്നോടിയായി ബംഗാൾ ഉൾക്കടലിലും തെക്കെ ഇന്ത്യയിലും വടക്ക് കിഴക്കൻ കാറ്റിന്‍റെ വരവിന്‍റെ ഫലമായി അടുത്ത അഞ്ച് ദിവസത്തേക്ക് കേരളത്തിൽ മഴ കനക്കും. ഇടി മിന്നലോട് കൂടിയ മഴയ്ക്കാണ് സാധ്യത.
ഒറ്റപ്പെട്ട ശക്തമായ മഴ പെയ്യാനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. നാളെ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ അതിശക്തമായ മഴക്കും സാധ്യതയെന്നും കാലാവസ്ഥാ മുന്നറിയിപ്പിലുണ്ട്. ചൊവ്വാഴ്ചയോടെ തുലാവർഷം കേരളത്തിൽ എത്തുമെന്ന് കാലാവാസ്ഥാ വിദഗ്ദ്ധർ നേരത്തെ പ്രവചിച്ചിരുന്നു.
Post A Comment: