ഇടുക്കി: 17 കാരിയെ മൂന്നു വർഷമായി കൂടെ താമസിപ്പിച്ച് പീഡിപ്പിച്ച ശേഷം രണ്ട് മാസം മുമ്പ് അടുപ്പത്തിലായ 20 കാരിയെ വിവാഹം കഴിച്ച യുവാവ് പീഡനക്കേസിൽ അറസ്റ്റിൽ. വണ്ടിപ്പെരിയാർ ഡൈമുക്ക് സ്വദേശി ശരൺരാജ് (28) ആണ് സ്വന്തം കല്യാണത്തിനു പിന്നാലെ പീഡനക്കേസിൽ അറസ്റ്റിലായത്. ജെ.സി.ബി ഓപ്പറേറ്റർ ആയിരുന്ന ശരൺ രാജ് ചെങ്കര സ്വദേശിനിയായ പെൺകുട്ടിയുമായി ഫോണിലൂടെ പ്രണയത്തിലായി.
തുടർന്ന് പെൺകുട്ടിയെ വീട്ടിൽ നിന്നും ഇറക്കിക്കൊണ്ട് വന്ന് അണക്കര എട്ടാം മൈലിൽ വീടെടുത്ത് താമസിച്ചു. മൂന്നു വർഷത്തോളമാണ് ഇത്തരത്തിൽ അണക്കരയിലെ വാടക വീട്ടിൽ ഇരുവരും താമസിച്ചത്. പെൺകുട്ടിക്ക് പ്രായപൂർത്തി ആയതിനു ശേഷം ഇവരുടെ വിവാഹം നടത്താനായിരുന്നു രണ്ട് വീട്ടുകാരുടെയും താൽപര്യം. ഇക്കാര്യത്തിൽ ഇരു കുടുംബങ്ങളും സംസാരിച്ച് ധാരണയിലെത്തിയിരുന്നു.
ഇതിനിടെയാണ് രണ്ട് മാസം മുമ്പ് അടുപ്പത്തിലായ ഡൈമുക്ക് സ്വദേശിയുമായി പ്രതി തമിഴ്നാട്ടിലേക്ക് ഒളിച്ചോടിയത്. ഇവർ തമിഴ്നാട്ടിൽവച്ച് വിവാഹം കഴിക്കുകയും ചെയ്‌തു. സംഭവം അറിഞ്ഞ പ്രതിയുടെ വീട്ടുകാർ തന്നെയാണ് 17 കാരിയെ കൊണ്ട് പീഡനക്കേസിൽ പരാതി കൊടുപ്പിച്ചത്. തുടർന്ന് വണ്ടിപ്പെരിയാർ പൊലീസ് പ്രതിയെ പിടികൂടി. പീഡനം നടന്നത് വണ്ടൻമേട് പൊലീസ് സ്റ്റേഷൻ പരിധിയിലായതിനാൽ കേസ് ഇവിടേക്ക് കൈമാറി.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/IjXOK79vV0mB3M4eg0HiVJ
മോൻസന്‍റെ തിരുമ്മു കേന്ദ്രത്തിൽ എട്ട് ഒളിക്യാമറ
കൊച്ചി: പുരാവസ്‌തു തട്ടിപ്പ് വീരൻ മോൻസൺ മാവുങ്കലിനെതിരെ പുതിയ വെളിപ്പെടുത്തലുമായി യുവതി. മോൻസൺ പീഡനത്തിനിരയാക്കിയെന്ന പരാതി നൽകിയ യുവതിയാണ് ഇയാളുടെ തിരുമ്മൽ കേന്ദ്രത്തിലെ ഒളിക്യാമറകളെ സംബന്ധിച്ച വിവരങ്ങളും പുറത്ത് വിട്ടത്. മോൻസന്‍റെ വീട്ടിലെ തിരുമൽ കേന്ദ്രത്തിൽ എട്ട് ഒളിക്യാമറകളുണ്ടെന്നും ഉന്നത വ്യക്തികളുടെ ദൃശ്യങ്ങൾ ഈ ക്യമാറകളിൽ ചിത്രീകരിച്ചിട്ടുണ്ടെന്നും യുവതി പറയുന്നു. മോൻസന്‍റെ ഭീഷണി ഭയന്നാണ് പലരും പൊലീസിൽ പരാതിപ്പെടാത്തത്. തന്‍റെ ദൃശ്യങ്ങളും മോൻസൻ പകർത്തിയിട്ടുണ്ടെന്നും യുവതി വെളിപ്പെടുത്തുന്നു.
പ്രായപൂർത്തിയാകാത്ത കുട്ടിയെ ബലാത്സംഗം ചെയ്ത കേസിൽ മോൻസൻ മാവുങ്കലിനെതിരെ ക്രൈംബ്രാഞ്ച് അന്വേഷണം നടക്കുകയാണ്. മകൾക്ക് ഉന്നത വിദ്യാഭ്യാസം വാഗ്ദാനം ചെയ്ത് വീട്ടിൽ വിളിച്ചുവരുത്തി ബലാത്സംഗം ചെയ്തെന്നാണ് മോൻസനെതിരെ കുട്ടിയുടെ അമ്മ നൽകിയ പരാതി. കലൂരിലെ രണ്ട് വീട്ടിൽ വെച്ച് നിരവധി വട്ടം പ്രതി പെൺകുട്ടിയെ ഉപദ്രവിച്ചു. പീഡനത്തെ തുടർന്ന് ഗർഭിണിയായ മകളെ നിർബന്ധിച്ച് ഗർഭഛിദ്രം നടത്തിച്ചെന്ന് ഗുരുതര ആരോപണവും പരാതിക്കാർ ഉന്നയിയിച്ചിരുന്നു.
നോർത്ത് പൊലീസ് റജിസ്റ്റർ ചെയ്ത കേസാണ് ക്രൈംബ്രാഞ്ച് ഏറ്റെടുത്ത് അന്വേഷിക്കുന്നത്. പെൺകുട്ടിയുടെ മൊഴിയിൽ ചില ജീവനക്കാരും തന്നെ ലൈംഗിക പീഡനത്തിനിരയാക്കിയെന്ന് വെളിപ്പെടുത്തിയിരുന്നു. ഇവരെയും കേസിൽ പ്രതി ചേർത്തേക്കും.
Post A Comment: