www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1860) Idukki (1799) Mostreaded (1616) Crime (1416) National (1211) Entertainment (843) world (433) Viral (429) Video (355) Health (205) Gallery (162) mollywood (160) sports (138) Gulf (134) Trending (109) business (94) bollywood (89) Science (80) Food (52) Travel (39) kollywood (37) Gossip (33) Tech (31) featured (27) auto (25) Sex (24) Beauty (21) hollywood (19) editorial (17) shortfilm (15) trailer (14) Fashion (12) review (12) music (9) Troll (8) Fitness (7) home and decor (6) Story (4) boxoffice (2)

Shower Filter for Bathroom

Shower Filter for Bathroom
Hard Water Softener for Shower and Home | Borewell/Tanker Water | for Better Hair and Skin

കൗമാരക്കാരെ വീട്ടിൽ വിളിച്ചു വരുത്തി ലഹരി പാർട്ടിയും ലൈംഗികാതിക്രമവും; 47 കാരി കുടുങ്ങി

Share it:



ന്യൂയോർക്ക്: സോഷ്യൽ മീഡിയയിലൂടെ കൗമാരക്കാരെ ആകർഷിച്ച് വീട്ടിലേക്ക് വരുത്തി ലഹരി പാർട്ടി നടത്തുകയും ലൈംഗികാതിക്രമത്തിന് സാഹചര്യം ഒരുക്കുകയും ചെയ്‌ത 47 കാരി അറസ്റ്റിൽ. സിലിക്കൻവാലിയിലെ പ്രമുഖന്‍റെ ഭാര്യ ഷാനൻ ഒ കോനറിയാണ് അറസ്റ്റിലായത്. 

അമേരിക്കയിലെ സാന്‍റാ ക്ലാര കൗണ്ടി കോടതിയിൽ ഇവർക്കെതിരെയുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ട്. ലൈംഗിക അതിക്രമം, കുട്ടികള്‍ക്ക് മദ്യവിതരണം തുടങ്ങിയ വകുപ്പുകളിലാണ് ഇവർക്കെതിരെ കേസുകൾ രജിസ്റ്റർ ചെയ്‌തിട്ടുള്ളത്. സൈബര്‍ സുരക്ഷാ കമ്പനിയായ സലാഷ് നെക്‌സ്റ്റിന്‍റെ ചീഫ് റവന്യൂ ഓഫീസര്‍ റോബര്‍ട്ട് അമാറലിന്‍റെ ഭാര്യയാണ് ഇവര്‍.  

കാലിഫോര്‍ണിയയിലെ ഇവരുടെ വീട്ടിലാണ് കൗമാരക്കാരായ ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും വേണ്ടി ലഹരി പാര്‍ട്ടികള്‍ നടത്തിയതെന്നാണ് കുറ്റപത്രത്തില്‍ പറയുന്നത്. സോഷ്യല്‍ മീഡിയയിലൂടെ ക്ഷണിച്ചു വരുത്തുന്ന 14, 15 വയസുകാര്‍ക്കു വേണ്ടിയാണ് മദ്യം വിളമ്പുന്ന പാര്‍ട്ടികള്‍ നടത്തിയിരുന്നത്. കുടിച്ച് ഫിറ്റായ കുട്ടികളെ മുറികളില്‍ അടുത്തു കിടത്തി ലൈംഗികാതിക്രമത്തിനുള്ള സാഹചര്യങ്ങള്‍ ഒരുക്കുകയും ചെയ്തു. നിരവധി കുട്ടികളെയാണ്, ഇവരുടെ പാര്‍ട്ടികള്‍ക്കിടയില്‍ ലൈംഗികമായി പീഡിപ്പിച്ചത്. 

കുട്ടികൾ ലൈഗിക ബന്ധത്തിലേർപ്പെടുന്നത് ഇവർ കണ്ട് ആസ്വദിക്കുന്നുണ്ടായിരുന്നു. ഇക്കാര്യം ഭർത്താവിന് അറിയില്ലായിരുന്നുവെന്നും കുറ്റപത്രത്തിൽ വ്യക്തമാക്കുന്നുണ്ട്. ഇവർ 2020-2021 കാലത്ത് നിരവധി ലഹരി പാര്‍ട്ടികളാണ് വീട്ടില്‍ നടത്തിയത്. വീട്ടില്‍ അറിയിക്കരുതെന്ന നിബന്ധനയിലാണ് ഇവര്‍ കൗമാരക്കാര്‍ക്കായി പാര്‍ട്ടികള്‍ നടത്തിയത്. ഈ പാര്‍ട്ടികളില്‍ വിസ്‌കിയും വോഡ്കയുമാണ് വിളമ്പിയത്. കൗമാരക്കാര്‍ക്കിടയില്‍ കോണ്ടവും ഇവര്‍ വിതരണം ചെയ്തു. 

പാർട്ടിയിൽ പങ്കെടുത്ത ഒരു കുട്ടിയുടെ അമ്മ ഇക്കാര്യം അറിഞ്ഞതോടെയാണ് പൊലീസിനെ വിവരം അറിയിച്ചതും ഇവർ പിടിയിലാകുന്നതും. നിരവധി കൗമാരക്കാരാണ് തങ്ങള്‍ക്കുണ്ടായ അനുഭവം പൊലീസിനു മുന്നില്‍ തുറന്നു പറഞ്ഞത്. അറസ്റ്റ് ചെയ്യുന്നതിനായി പൊലീസ് ഇവരുടെ വീട്ടില്‍ എത്തുമ്പോള്‍ അവിടെ അനേകം കൗമാരക്കാരുണ്ടായിരുന്നു. 

ഗുരുതരമായ കുറ്റങ്ങളാണ് ഇവര്‍ക്കെതിരെ ചുമത്തിയത്. കുടിച്ചു ബോധം കെട്ട് താന്‍ ഇവരുടെ മുറിയില്‍ കിടക്കുമ്പോള്‍, മറ്റൊരു കൗമാരക്കാരനെ ഇവര്‍ കൊണ്ടു വന്ന് അടുത്തു കിടത്തുകയും അവന്‍ തന്നെ ബലാല്‍സംഗം ചെയ്തതായും ഒരു പെണ്‍കുട്ടി പൊലീസില്‍ മൊഴി നല്‍കി. ഒരു 14 കാരന്‍ 15 വയസുള്ള പെണ്‍കുട്ടിക്കെതിരെ ലൈംഗിതിക്രമം നടത്തുമ്പോള്‍ ഇവര്‍ അടുത്തിരുന്ന് അത് കാണുകയും ഇവരെ പ്രോത്സാഹിപ്പിക്കുകയും ചെയ്തതായാണ് മറ്റൊരു പരാതി. 

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/L67XbjS4vdxJpqM0Dz7ehJ

അശ്ലീല വീഡിയോ കാണാൻ കമ്പനി അക്കൗണ്ട് കാലിയാക്കി; യുവാവും കാമുകിയും അറസ്റ്റിൽ

രാജ്കോട്ട്: ഇന്‍റർനെറ്റിൽ അശ്ലീല വീഡിയോ കാണാൻ കമ്പനി അക്കൗണ്ടിൽ നിന്നും ഒരു കോടിയോളം രൂപ പിൻവലിച്ച അക്കൗണ്ടന്‍റ് പിടിയിൽ. ഇർഫാൻ ഷെയ്‌ഖ് എന്നയാളുടെ സ്ഥാപനത്തിലെ അക്കൗണ്ടന്‍റായിരുന്ന തുഷാർ സേജ്പാൽ ആണ് പിടിയിലായത്. പിൻവലിച്ച തുകയിൽ കുറച്ച് കാമുകിയുടെ അക്കൗണ്ടിലേക്ക് മാറ്റിയിരുന്നു. ബാക്കി പോൺ വീഡിയോ കാണാനായി ചിലവാക്കുകയായിരുന്നു.

2019 നും 2020 നും ഇടയിലാണ് ഇത്രയുമധികം തുക പിൻവലിച്ചത്. അശ്ലീല വീഡിയോകൾക്ക് അടിമയായ തുഷാർ സേജ്പാൽ 16 ലക്ഷം രൂപ ഇതിനായി മാത്രം ചിലവാക്കിയിട്ടുണ്ട്. ഓൺലൈനിൽ പരിചയപ്പെട്ട യുവതിയുമായി പ്രണയത്തിലായ ഇയാൾ കാമുകിക്കും കമ്പനി അക്കൗണ്ടിൽ നിന്ന് പണം കൈമാറി. ഉത്തർപ്രേദശിലെ ഗാസിയാബാദ് സ്വദേശിയായ യുവതിയുമായാണ് തുഷാർ ഓൺലൈനിലൂടെ പ്രണയത്തിലായത്. യുവതിയുടെ ആവശ്യപ്രാകരം നിരവധി തവണയായി കമ്പനി അക്കൗണ്ടിൽ നിന്നും സേജ്പാൽ പണം ട്രാൻസ്ഫർ ചെയ്ത് നൽകുകയായിരുന്നു. 85 ലക്ഷത്തോളം രൂപ ഇയാൾ കാമുകിയുടെ അക്കൗണ്ടിൽ നിക്ഷേപിച്ചതായി അന്വേഷണത്തിൽ കണ്ടെത്തി. 

സേജ്പാലിന്‍റെ മേധാവിയായ ഇർഫാൻ രാജ്കോട്ടിൽ ഒരു വീട് വാങ്ങിയിരുന്നു. ഇതിന്‍റെ മാസ അടവുകൾ നോക്കാൻ സേജ്പാലിനെയായിരുന്നു ഏൽപ്പിച്ചിരുന്നത്. എന്നാൽ മാസം നൽകേണ്ട അടവ് സേജ്പാൽ കാമുകിയുടെ അക്കൗണ്ടിലേക്ക് നിക്ഷേപിക്കുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു. ഒരു കോടി രൂപയാണ് ഇർഫാൻ ഷെയ്ഖിനെ കബളിപ്പിച്ച് സേജ്പാൽ കാമുകിക്കും പോൺവീഡിയോകൾക്കുമായി ഉപയോഗിച്ചതെന്നാണ് പൊലീസ് കണ്ടെത്തിയിരിക്കുന്നത്. പണം നഷ്ടമായതറിഞ്ഞ് ഇർഫാൻ ഷെയ്ഖ് പൊലീസിനെ സമീപിക്കുകയായിരുന്നുവെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു.

സേജ്പാൽ, കാമുകി സപ്ന, സപ്നയുടെ അമ്മ തുടങ്ങി ഏഴ് പേർക്കെതിരെയാണ് ഇർഫാൻ ഷെയ്ഖ് പരാതി നൽകിയിരിക്കുന്നത്. സംഭവത്തിൽ സേജ്പാൽ അടക്കം മൂന്ന് പേരെയാണ് പൊലീസ് പിടികൂടിയിരിക്കുന്നത്.

Share it:

world

Post A Comment: