കൊച്ചി: നാല് വയസുകാരിയെ പീഡിപ്പിച്ച ശേഷം ഒളിവിൽ പോയ വൈദികൻ അറസ്റ്റിൽ. വരാപ്പുഴ തുണ്ടത്തുംകടവ് സ്വദേശി ഫാ. സിബി വർഗീസാണ് അറസ്റ്റിലായത്. എറണാകുളം റൂറൽ ക്രൈംബ്രാഞ്ചാണ് ഇയാളെ പിടികൂടിയത്. 32 കാരനായ ഇയാൾ മരടിലെ സെന്‍റ് മേരീസ് മഗ്ദലിൻ പള്ളിയിലെ സഹവികാരിയായിരുന്നു.
പീഡന വിവരം പുറത്തു വന്നതോടെ ഇയാൾ സംസ്ഥാനം വിട്ടിരുന്നു. വിവിധ സംസ്ഥാനങ്ങളിലായി ഇയാൾ ഒളിവിൽ കഴിയുകയായിരുന്നു. തുടർന്ന് കേസിൽ അന്വേഷണം നടത്തിയ ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി വി. രാജീവാണ് പ്രതിയെ പിടികൂടിയത്.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/GFiO4fXCQd3BswL7p5oEzF
സൃഹൃത്തിന്‍റെ കുടുംബ ജീവിതം തകർക്കാൻ ഭാര്യയുടെ നഗ്ന ചിത്രം പ്രചരിപ്പിച്ചു; യുവതി അറസ്റ്റിൽ
തിരുവനന്തപുരം: വൈരാഗ്യം തീർക്കാൻ മുൻ സുഹൃത്തിന്‍റെ ഭാര്യയുടെ ചിത്രം മോർഫ് ചെയ്‌ത് നഗ്ന ചിത്രമാക്കി പ്രചരിപ്പിച്ച സംഭവത്തിൽ യുവതി അറസ്റ്റിൽ. കാഞ്ഞിരംപാറ സ്വദേശിനി സൗമ്യയെയാണ് സൈബർ പൊലീസ് അറസ്റ്റ് ചെയ്‌തത്. നൂറിലധികം ഫെയ്‌സ് ബുക്ക്, ഇൻസ്റ്റഗ്രാം അക്കൗണ്ടുകൾ വഴിയാണ് സൗമ്യ യുവതിയുടെ നഗ്ന ദൃശ്യം പ്രചരിപ്പിച്ചത്. യുവതിയുടെ മോർഫ് ചെയ്‌ത നഗ്ന ചിത്രം വ്യാപകമായി സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത് ശ്രദ്ധയിൽപെട്ടതോടെ നടത്തിയ അന്വേഷണത്തിലാണ് യുവതി കുടുങ്ങിയത്.
സംഭവത്തിൽ യുവതിയുടെ വീട്ടുകാർ മുഖ്യമന്ത്രിക്കും പരാതി നൽകിയിരുന്നു. തുടർന്ന് നടന്ന അന്വേഷണം ഈ അക്കൗണ്ട് ഉടമകളിലേക്കെത്തി. യുവാക്കളിലേക്ക് അന്വേഷണമെത്തിയപ്പോഴാണ് സൗമ്യ ഒരുക്കിയ ഹണിട്രാപ്പിന്‍റെ ചുരുളഴിഞ്ഞത്.
മുൻ സുഹൃത്തിന്‍റെ ദാമ്പത്യ ജീവിതം തകർക്കാനാണ് സൗമ്യ ഹണിട്രാപ്പ് കെണിയൊരുക്കിയത്. സുഹൃത്തിന്‍റെ ഭാര്യയുടെ മോർഫ് ചെയ്ത് നഗ്നചിത്രങ്ങള്‍ ഉണ്ടാക്കി. ഇത് പ്രചരിപ്പിക്കാൻ യുവാക്കളെ ഹണിട്രാപ്പ് വലവിരിച്ചു. ഫേസ്ബുക്ക് വഴി പരിചയപ്പെടുന്ന യുവാക്കളുമായുള്ള വീഡിയോ ചാറ്റിൽ നഗ്ന ദൃശ്യങ്ങള്‍ കാണിക്കും.
പിന്നീട് ഇവരുടെ ഫേസ്ബുക്ക് അക്കൗണ്ട് വിവരങ്ങളും മൊബൈൽ നമ്പരുമടക്കം വാങ്ങും. യുവാക്കളുടെ പേരിൽ ഫേസ്ബുക്കിലും ഇൻസ്റ്റഗ്രാമിലും പുതിയ അക്കൗണ്ടുകളും, മൊബൈൽ നമ്പരുപയോഗിച്ച് വാട്സ് ആപ്പും തുടങ്ങും. ഇവ വഴിയാണ് വീട്ടമയുടെ ഫോട്ടോ പ്രചരിപ്പിച്ചത്.
അന്വേഷണം ഉണ്ടായാലും യുവാക്കളിലേക്ക് മാത്രം എത്തുമെന്നായിരുന്നു കമ്പ്യൂട്ടർ വിദഗ്ദകൂടിയായ സൗമ്യ കണക്കൂട്ടിയത്. സൗമ്യക്ക് വ്യാജ അക്കൗണ്ടുകളുണ്ടാക്കാൻ സഹായിച്ച ഇടുക്കി സ്വദേശി നെബിനെ പൊലീസ് പിടികൂടിയിരുന്നു. നെബിനിൽ നിന്നാണ് സൗമ്യയെ കുറിച്ചുള്ള കൂടുതൽ വിവരങ്ങള്‍ സൈബർ പൊലീസിന് ലഭിച്ചത്. സൈബർ ഡിവൈഎസ്പി ശ്യാം ലാൽ, ഇൻസ്പെക്ടർ സിജു കെ.എൽ എന്നിവരുടെ നേതൃത്വത്തിലായിരുന്ന അന്വേഷണം.
Post A Comment: