കോഴിക്കോട്: ഭർത്താവിനെയും നാല് വയസുള്ള കുഞ്ഞിനെയും ഉപേക്ഷിച്ച് ഒളിച്ചോടിയ കമിതാക്കളെ ലോഡ്‌ജിൽ മരിച്ച നിലയിൽ കണ്ടെത്തി. കുറുവിലങ്ങാട് സ്വദേശിനി റിൻസി (29), കാമുകൻ മലപ്പുറം പുളിക്കൽ പരുത്തിക്കോട് പിണങ്ങോട്ട് മുഹമ്മദ് നിസാർ (29) എന്നിവരാണ് മരിച്ചത്. കൊയിലാണ്ടിയിൽ നിന്നും കഴിഞ്ഞ സെപ്റ്റംബറിലാണ് റിൻസി ഭർത്താവിനെയും നാല് വയസുള്ള കുഞ്ഞിനെയും ഉപേക്ഷിച്ച് നിസാറിനൊപ്പം ഒളിച്ചോടിയത്. ഏലത്തൂരിലെ സ്വകാര്യ ലോഡ്‌ജിൽ തൂങ്ങി മരിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്.
കുറുവങ്ങാട്ടെ ഇൻഡസ്ട്രീയൽ വർക്കറായ പ്രസാദിന്‍റെ ഭാര്യയാണ് റിൻസി. ഒളിച്ചോടിയതിനു പിന്നാലെ അന്വേഷണം ആരംഭിച്ച പൊലീസ് കഴിഞ്ഞ 10ന് റിൻസിയെയും നിസാറിനെയും കണ്ടെത്തിയിരുന്നു. അസ്വാഭാവിക സാഹചര്യത്തിൽ കണ്ടെത്തിയ ഇരുവരെയും ചോദ്യം ചെയ്‌തപ്പോഴാണ് കൊയിലാണ്ടി പൊലീസ് ചാർജ് ചെയ്‌ത മിസിങ് കേസിലെ പ്രതിയാണ് റിൻസിയെന്ന് ബോധ്യമാകുന്നത്. തുടർന്ന് കൊയിലാണ്ടി പൊലീസ് ഇവരെ കസ്റ്റഡിയിലെടുത്ത് 11ന് കൊയിലാണ്ടി കോടതിയിൽ ഹാജരാക്കിയിരുന്നു.
കാമുകനൊപ്പം പോകാനാണെന്ന് അറിയിച്ചതോടെ കോടതി റിൻസിയെ പോകാൻ അനുവദിച്ചു. കുട്ടിയെ ചൈൽഡ് ലൈനിൽ എൽപ്പിച്ചു. പിന്നീട് ഭർത്താവ് പ്രസാദ് കുട്ടിയെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയി. പിന്നാലെയാണ് റിൻസിയെയും നിസാറിനെയും മരിച്ച നിലയിൽ കണ്ടെത്തിയത്. വിവാഹിതനായ നിസാറും റിൻസിയും തമ്മിൽ നാല് വർഷമായി പ്രണയത്തിലായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. റിയാസിനെതിരെ പാലക്കാട് കഞ്ചാവ് കേസും നിലവിലുണ്ട്.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/L67XbjS4vdxJpqM0Dz7ehJ
Post A Comment: