ദുബായ്: ട്വന്‍റി20 ലോകകപ്പിൽ പാക്കിസ്ഥാനോട് ഇന്ത്യക്ക് തോൽവി. ടീം ഇന്ത്യയെ 10 വിക്കറ്റിനാണ് പാക്കിസ്‌താൻ തകർത്തെറിഞ്ഞത്. 152 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന പാകിസ്ഥാന്‍ 17.5 ഓവറില്‍ വിക്കറ്റ് നഷ്‌ടമില്ലാതെ ജയത്തിലെത്തി.
നായകന്‍ ബാബര്‍ അസം 52 പന്തില്‍ 68 റണ്‍സും വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്‌മാന്‍ മുഹമ്മദ് റിസ്‌വാന്‍ 55 പന്തില്‍ 79 റണ്‍സുമെടുത്ത് പുറത്താകാതെ നിന്നു. സ്‌കോര്‍: ഇന്ത്യ-151-7 (20 Ov), പാകിസ്ഥാന്‍- 152-0 (17.5 Ov). ലോകകപ്പ് ചരിത്രത്തില്‍ ആദ്യമായാണ് പാകിസ്ഥാന്‍ ഇന്ത്യയെ തോല്‍പിക്കുന്നത്.
152 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന പാകിസ്ഥാന് നായകന്‍ ബാബര്‍ അസമും വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്‌മാന്‍ മുഹമ്മദ് റിസ്‌വാനും മിന്നും തുടക്കം നല്‍കിയപ്പോള്‍ ബ്രേക്ക് ത്രൂവിന് ഇന്ത്യ കഷ്‌ടപ്പെട്ടു. പവര്‍പ്ലേയില്‍ വിക്കറ്റ് നഷ്‌ടമില്ലാതെ 43 റണ്‍സിലായിരുന്ന ടീമിനെ ഇരുവരും എട്ടാം ഓവറില്‍ 50 കടത്തി.
നേരത്തെ തുടക്കത്തിലെ തകര്‍ച്ചയ്‌ക്ക് ശേഷം ടീം ഇന്ത്യ വിരാട് കോലിയുടെ അര്‍ധ സെഞ്ചുറിയുടെയും റിഷഭ് പന്തിന്‍റെ ഇന്നിംഗ്‌സിന്‍റേയും കരുത്തില്‍ പൊരുതാവുന്ന സ്‌കോര്‍ കണ്ടെത്തുകയായിരുന്നു. ഇന്ത്യ 20 ഓവറില്‍ ഏഴ് വിക്കറ്റിന് 151 റണ്‍സെടുത്തു. ഒരുവേള 31-3 എന്ന നിലയില്‍ തകര്‍ന്നിടത്തുനിന്നാണ് ഇന്ത്യയുടെ തിരിച്ചുവരവ്. പാകിസ്ഥാനായി ഷഹീന്‍ അഫ്രീദി മൂന്നും ഹസന്‍ അലി രണ്ടും വിക്കറ്റ് വീഴ്‌ത്തി.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/JADaOBrSTxqKfsrW1ZkLRV
പാലം പണിതില്ല; വാഗമണ്ണിൽ യുവാവിന്‍റെ ആത്മഹത്യാ ഭീഷണി
ഇടുക്കി: തൂണ് പണിതിട്ടും പാലം പണിയാത്ത നടപടിയിൽ പ്രതിഷേധിച്ച് വാഗമണ്ണിൽ യുവാവിന്‍റെ ആത്മഹത്യാ ഭീഷണി. നാരകക്കുഴി പുത്തൻപുരയ്ക്കൽ ജോൺസനാണ് ഞായറാഴ്ച്ച പണി പാതിയാക്കി തൂണിനു മുകളിൽ കയറി ആത്മഹത്യാ ഭീഷണി മുഴക്കിയത്.
നാരകക്കുഴിയിലേക്കുള്ള പാലം പണിയാൻ അധികൃതർ രണ്ട് തൂണുകൾ പണിതെങ്കിലും പണി പൂർത്തിയാക്കാതെ കരാറുകാരൻ മുങ്ങിയിരുന്നു. ഇതോടെ മഴക്കാലമാകുമ്പോൾ നാരകക്കുഴി പ്രദേശം ഒറ്റപ്പെടുന്നതാണ് പതിവ്. ഇതിനെ തുടർന്നാണ് യുവാവ് പാലം പണി പൂർത്തിയാക്കണമെന്നാവശ്യപ്പെട്ട് തൂണിൽ കയറി ആത്മഹത്യാ ഭീഷണി മുഴക്കിയത്.
കലക്റ്റർ എത്തി വാക്ക് നൽകാതെ ഇറങ്ങില്ലെന്നായിരുന്നു ഇയാൾ പറഞ്ഞത്. ഉച്ചയ്ക്ക് ഒന്നോടെയാണ് യുവാവ് പാലത്തിന്‍റെ തൂണിൽ കയറിയത്. തുടർന്ന് വൈകിട്ട് നാലോടെ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് പി.എം. നൗഷാദ് സ്ഥലത്തെത്തി പാലം പണി പൂര്‍ത്തിയാക്കാന്‍ വേണ്ട നടപടി സ്വീകരിക്കുമെന്ന് ഉറപ്പ് നല്‍കിയതോടെയാണ് യുവാവ് താഴെയിറങ്ങിയത്.
Post A Comment: