www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1576) Mostreaded (1505) Idukki (1496) Crime (1273) National (1140) Entertainment (805) Viral (406) world (398) Video (340) Health (186) Gallery (157) mollywood (157) sports (133) Gulf (126) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (36) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

ഹാഷിഷ് ഓയിലുമായി യുവതിയടക്കം നാല് പേർ പിടിയിൽ

Share it:



കോഴിക്കോട്: അർധരാത്രിയിൽ മൂന്നു യുവാക്കൾക്കൊപ്പം ഇരുട്ടത്തു നിന്ന യുവതിയെ ചോദ്യം ചെയ്‌തപ്പോൾ കണ്ടെത്തിയത് ഹാഷിഷ് ഓയിൽ. കോഴിക്കോടാണ് മൂന്ന് യുവാക്കളും ഒരു യുവതിയും ഹാഷിഷ് ഓയിലുമായി പിടിയിലായത്. കോഴിക്കോട് ചേവരമ്പലം ഇടശേരി മീത്തല്‍ ഹരികൃഷ്ണ (24), ചേവായൂര്‍ വാകേരി ആകാശ് (24), ചാലപ്പുറം പുതിയ കോവിലകം പറമ്പ് പി.ആർ. രാഹുല്‍ (24), മലപ്പുറം താനൂര്‍ കുന്നുംപുറത്ത് ബിജിലാസ്(24) എന്നിവരാണ് കോഴിക്കോട് മെഡിക്കല്‍ കോളെജ് പൊലീസിന്‍റെ പിടിയിലായത്. ഹരികൃഷ്ണയുടെ കൈയിലുണ്ടായിരുന്ന ബാഗില്‍ നിന്നാണ് 24 ഗ്രാം ഹാഷിഷ് ഓയില്‍ പിടികൂടിയത്.  

വ്യാഴാഴ്ച രാത്രി മെഡിക്കല്‍ കോളേജ് പൊലീസ് സ്റ്റേഷനിലെ അസി. സബ് ഇന്‍സ്‌പെക്റ്റര്‍ പ്രവീണ്‍ കുമാര്‍, സി.പി.ഒ. അരുണ്‍, ഹോം ഗാര്‍ഡ്  രതീഷ് കുമാര്‍ എന്നിവരുമൊന്നിച്ച് സ്റ്റേഷന്‍ പരിധിയില്‍ പട്രോളിങ് നടത്തുകയായിരുന്നു. ഈ സമയം പുലര്‍ച്ചെ 1.30 ന് കോഴിക്കോട് മിംസ് ആശുപത്രിക്ക് കിഴക്ക് വശത്തുള്ള മലബാര്‍ ഹോട്ടലിന് പിറകില്‍ റോഡില്‍ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്ന സ്ഥലത്ത് മൂന്ന് ചെറുപ്പക്കാരും ഒരു യുവതിയും രണ്ട് സ്‌കൂട്ടറുകള്‍ക്കടുത്ത് ഇരുട്ടത്ത് നില്‍ക്കുന്നത് ശ്രദ്ധയില്‍പ്പെട്ടു. 

സംശയം തോന്നി ചോദ്യം ചെയ്‌ത് പരിശോധന നടത്തിയപ്പോഴാണ് ഇവരെ പിടികൂടയത്. പുലര്‍ച്ചെ 4.15നാണ് ഇവരെ അറസ്റ്റ് ചെയ്തത്. ഹാഷിഷ് ഓയിലും ഇവര്‍ വന്ന സ്‌കൂട്ടറുകളും മറ്റ് സാധനങ്ങളും പിടിച്ചെടുത്തു. മെഡിക്കല്‍ കോളെജ് പൊലീസ് ഇന്‍സ്‌പെക്റ്റര്‍ ബെന്നി ലാലുവിന്‍റെ മേല്‍ നോട്ടത്തില്‍ സബ് ഇന്‍സ്‌പെക്ടര്‍ രമേഷ് കുമാറാണ് കേസ് അന്വേഷിക്കുന്നത്.

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/IjXOK79vV0mB3M4eg0HiVJ

മോൻസന്‍റെ തിരുമ്മു കേന്ദ്രത്തിൽ എട്ട് ഒളിക്യാമറ

കൊച്ചി: പുരാവസ്‌തു തട്ടിപ്പ് വീരൻ മോൻസൺ മാവുങ്കലിനെതിരെ പുതിയ വെളിപ്പെടുത്തലുമായി യുവതി. മോൻസൺ പീഡനത്തിനിരയാക്കിയെന്ന പരാതി നൽകിയ യുവതിയാണ് ഇയാളുടെ തിരുമ്മൽ കേന്ദ്രത്തിലെ ഒളിക്യാമറകളെ സംബന്ധിച്ച വിവരങ്ങളും പുറത്ത് വിട്ടത്. മോൻസന്‍റെ വീട്ടിലെ തിരുമൽ കേന്ദ്രത്തിൽ എട്ട് ഒളിക്യാമറകളുണ്ടെന്നും ഉന്നത വ്യക്തികളുടെ ദൃശ്യങ്ങൾ ഈ ക്യമാറകളിൽ ചിത്രീകരിച്ചിട്ടുണ്ടെന്നും യുവതി പറയുന്നു. മോൻസന്‍റെ ഭീഷണി ഭയന്നാണ് പലരും പൊലീസിൽ പരാതിപ്പെടാത്തത്. തന്‍റെ ദൃശ്യങ്ങളും മോൻസൻ പകർത്തിയിട്ടുണ്ടെന്നും യുവതി വെളിപ്പെടുത്തുന്നു. 

പ്രായപൂർത്തിയാകാത്ത കുട്ടിയെ ബലാത്സംഗം ചെയ്ത കേസിൽ മോൻസൻ മാവുങ്കലിനെതിരെ  ക്രൈംബ്രാ‌ഞ്ച് അന്വേഷണം നടക്കുകയാണ്. മകൾക്ക് ഉന്നത വിദ്യാഭ്യാസം വാഗ്ദാനം ചെയ്ത് വീട്ടിൽ വിളിച്ചുവരുത്തി ബലാത്സംഗം ചെയ്തെന്നാണ് മോൻസനെതിരെ  കുട്ടിയുടെ അമ്മ നൽകിയ പരാതി. കലൂരിലെ രണ്ട് വീട്ടിൽ വെച്ച് നിരവധി വട്ടം പ്രതി പെൺകുട്ടിയെ ഉപദ്രവിച്ചു. പീഡനത്തെ തുടർന്ന് ഗർഭിണിയായ മകളെ നിർബന്ധിച്ച് ഗർഭഛിദ്രം നടത്തിച്ചെന്ന് ഗുരുതര ആരോപണവും പരാതിക്കാർ ഉന്നയിയിച്ചിരുന്നു. 

നോർത്ത് പൊലീസ് റജിസ്റ്റർ ചെയ്ത കേസാണ് ക്രൈംബ്രാ‌ഞ്ച് ഏറ്റെടുത്ത് അന്വേഷിക്കുന്നത്. പെൺകുട്ടിയുടെ മൊഴിയിൽ ചില ജീവനക്കാരും തന്നെ ലൈംഗിക പീഡനത്തിനിരയാക്കിയെന്ന് വെളിപ്പെടുത്തിയിരുന്നു. ഇവരെയും കേസിൽ പ്രതി ചേർത്തേക്കും. 


Share it:

Crime

Post A Comment: