ചെന്നൈ: ശുചീകരണ തൊഴിലാളിക്ക് മാലിന്യ കൂമ്പാരത്തിൽ നിന്നും ലഭിച്ചത് 7.5 ലക്ഷം രൂപ മൂല്യമുള്ള സ്വർണ നാണയങ്ങൾ. മേരിയെന്ന ശുചൂകരണ തൊഴിലാളിക്കാണ് സാത്താൻകുളം പൊലീസ് സ്റ്റേഷൻ പരിധിയിൽ നിന്നും സ്വർണ നാണയം ലഭിച്ചത്.
ഗണേഷ് രാമൻ എന്ന കൊറിയർ കമ്പനി ജീവനക്കാരന്‍റെ 100 ഗ്രാം തൂക്കമുള്ള സ്വർണനാണയമായിരുന്നു നഷ്ടമായത്. സ്വർണ ആഭരണങ്ങൾ പൊതിയാൻ ഉപയോഗിക്കുന്ന പേപ്പറിൽ മടക്കി കട്ടിലിന്‍റെ അടിയിലാണ് ഗണേഷ് രാമൻ സ്വർണ നാണയം സൂക്ഷിച്ചിരുന്നത്. ഒരു ദിവസം സ്വർണ നാണയം കാണാതായി. ഭാര്യയോട് ചോദിച്ചപ്പോൾ മുറി വൃത്തിയാക്കി ചപ്പുചവറുകൾ വലിച്ചെറിഞ്ഞതായി പറഞ്ഞു. ഉടൻ തന്നെ ഗണേഷ് രാമൻ പൊലീസ് സ്റ്റേഷനിൽ പരാതി നൽകി.
സിസി ടിവി ദൃശ്യങ്ങളുടെ സഹായത്തോടെയാണ് അന്ന് മാലിന്യം ശേഖരിക്കാൻ വന്ന ശുചീകരണ തൊഴിലാളി ആരാണെന്ന് കണ്ടെത്തിയത്. എന്നാൽ അന്വേഷണം നടക്കുന്നതിന് മുമ്പ് തന്നെ ചപ്പുചറവുകളിൽ നിന്ന് കളഞ്ഞു കിട്ടിയ സ്വർണ നാണയം ശുചീകരണ തൊഴിലാളിയായ മേരി അധികാരികളെ ഏൽപ്പിക്കുകയായിരുന്നു.
മാലിന്യം വേർതിരിക്കുന്നതിനിടെ കിലുങ്ങുന്ന ശബ്ദ്ദം കേട്ടാണ് മേരി നോക്കിയത്. കവറിൽ പൊതിഞ്ഞ നിലയിൽ കണ്ട സ്വർണ നാണയം ഉടൻ തന്നെ മേരി മാനേജരെ ഏൽപ്പിച്ചു. സത്യസന്ധത കാണിച്ച മേരിയെ പൊലീസ് സ്റ്റേഷനിൽ അഭിനന്ദിച്ചു.
വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ....
Post A Comment: