www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1573) Mostreaded (1503) Idukki (1496) Crime (1272) National (1140) Entertainment (805) Viral (406) world (398) Video (340) Health (186) Gallery (157) mollywood (157) sports (133) Gulf (124) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (36) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

മോഷണം കഴിഞ്ഞാൽ മീൻ വറുത്തത് കൂട്ടി ഒരു ഊണ് മസ്റ്റ്; ഇടുക്കിയിലെ അടുക്കള കള്ളനെ തേടി പൊലീസ്

Share it:


ഇടുക്കി: മോഷണ ശേഷം വീട്ടിലെ അടുക്കളയിൽ കയറി മീൻ വറുത്തതും ചോറും അകത്താക്കുന്ന കള്ളനെ തെരഞ്ഞ് പൊലീസ്. ഉടുമ്പൻചോല പൊലീസ് സ്റ്റേഷൻ പരിധിയിലാണ് വ്യത്യസ്തനായ കള്ളൻ ഇറങ്ങിയിരിക്കുന്നത്. ഞായറാഴ്ച്ച പുലർച്ചെ ചെമ്മണ്ണാറിലെ കൊച്ചുതാഴത്ത് ജസീന്തയുടെ വീട്ടിലാണ് കള്ളൻ കയറിയത്. രണ്ടര പവന്‍റെ മാലയാണ് കള്ളൻ മോഷ്‌ടിച്ചത്. ഒപ്പം അടുക്കളയിൽ കയറി മീൻ വരുത്തതും  കൂട്ടി ചോറും കഴിച്ചു. ഭർത്താവ് മരിച്ച ജസീന്ത മകനൊപ്പമാണ് താമസിക്കുന്നത്. ഞായാറാഴ്ച മേഖലയിൽ മഴ ശക്തമായിരുന്നു 

ജസീന്ത നേരെത്ത കിടന്നു. ഓട്ടോറിക്ഷ ഓടിക്കുന്ന മകൻ സുഹൃത്തിന്‍റെ വിവാഹത്തിന് പോയിരുന്നു. ഈ സമയത്താണ് അത്ര ബലവത്തല്ലാത്ത വീടിന്‍റെ അടുക്കള വാതിലിലൂടെ കള്ളൻ ഉള്ളിൽ കയറിയത്. വീട്ടിനുള്ളിൽ കയറി പുസ്തകത്തിനുള്ളിൽ സൂക്ഷിച്ചിരുന്ന സ്വർണമാല കവർന്നു. ശേഷം അടുക്കളയിൽ കയറി ചോറും മീൻ വറുത്തതും കൂട്ടി ഭക്ഷണം കഴിച്ചു. ജഗിനുള്ളിലെ ചുട് വെള്ളവും കഴിച്ചു.  

ജസീന്തയുടെ പരാതിയെ തുടർന്ന് സ്ഥലത്ത് സിഐ ഫിലിപ് സാം, എസ്ഐ രാജേന്ദ്രകുറുപ്പ്, എഎസ്ഐമാരായ മുഹമ്മദ് കബീർ, വിജയകുമാർ എന്നിവരുടെ നേതൃത്വത്തിൽ പരിശോധന നടത്തി. വിരലടയാള വിദഗ്ദരെ എത്തിച്ച് സ്ഥലത്ത് പരിശോധന നടത്തി. ജഗിൽ നിന്നും ലഭിച്ച ഏക വിരലടയാളം മാത്രമാണ് പൊലീസിന്‍റെ പിടിവള്ളി. 

ഒരു മണിക്കൂർ കള്ളൻ അകത്ത് ചെലവഴിച്ചെന്നാണ് സൂചന. സമീപത്തെ തമിഴ്നാട് സ്വദേശികളുടെ വീട്ടിലും ഇതേ കളളൻ കയറി. 2500 രൂപ കവർന്നു. ഇവിടുത്തെ അടുക്കളയിലിരുന്ന മിൻ വറുത്തതും അകത്താക്കിയ ശേഷമാണ് സ്ഥലം വിട്ടത്. എന്നാൽ തമിഴ്നാട് സ്വദേശികൾ പരാതി നൽകിയിട്ടില്ല. രണ്ട് സംഭവങ്ങളിലും ഉടുമ്പൻചോല പൊലീസ് അന്വേഷണം ആരംഭിച്ചു. മോഷണത്തിന് ശേഷം തീറ്റ ഹരമാക്കിയ കള്ളൻമാരുടെ വിവരങ്ങളാണ് പൊലീസ് ശേഖരിക്കുന്നത്.

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/Drk3CGGtMo5KvmcuCXz9N1

മൂന്ന് വർഷത്തിനു ശേഷം ഇടുക്കി അണക്കെട്ട് തുറന്നു

ഇടുക്കി: മൂന്ന് വർഷത്തിനു ശേഷം ഇടുക്കി അണക്കെട്ട് വീണ്ടും തുറന്നു. ചൊവ്വാഴ്ച്ച രാവിലെ 11 ഓടെ അണക്കെട്ടിന്‍റെ മൂന്നാമത്തെ ഷട്ടറാണ് ആദ്യം ഉയർത്തിയത്. മൂന്ന് തവണ മുന്നറിയിപ്പ് സൈറണ്‍ മുഴക്കിയ ശേഷമാണ് ഷട്ടര്‍ തുറന്നത്. ഒരു സെക്കന്‍റില്‍ ഒരുലക്ഷം ലിറ്റര്‍ വെള്ളം പുറന്തള്ളുന്ന രീതിയിലാണ് ക്രമീകരണം. വെള്ളം ചെറുതോണി ടൗൺ പിന്നിട്ടതിനു ശേഷം സ്ഥിതിഗതികൾ വിലയിരുത്തിയാണ് രണ്ടാമത്തെ ഷട്ടർ തുറന്നത്. തുടർന്ന് നാലാം നമ്പർ ഷട്ടറും തുറന്നു. 

2018ൽ അണക്കെട്ട് തുറന്നപ്പോൾ ചെറുതോണി ടൗണിൽ അടക്കം വലിയ വെള്ളക്കെട്ടുണ്ടായിരുന്നു. മരങ്ങളും കല്ലും വന്നിടിച്ച് ചെറുതോണി പാലം കഴിഞ്ഞ തവണ തകർന്നിരുന്നു. മാസങ്ങളോളം ഗതാഗതം നിർത്തിവച്ചിരുന്നു. നിരവധി വീടുകൾ തകർന്നു. റോഡുകളും ചപ്പാത്ത് പാലങ്ങളും ഒലിച്ചുപോയിരുന്നു. എന്നാൽ ഇത്തവണ കാര്യമായ നാശനഷ്ടങ്ങൾ ഉണ്ടാകാതെയാണ് വെള്ളം കടന്നു പോകുന്നത്. 

വെള്ളം ഒഴുകി പിന്നീട് എത്തുന്നത് പെരിയാർ വാലി, കീരിത്തോട് വഴി പനംകുട്ടിയിലാണ്. ഇവിടെവച്ചാണ്, മൂന്നാറിൽ നിന്നുള്ള പന്നിയാർകുട്ടി പുഴ, പെരിയാറുമായി ചേരുന്നത്. ഈ വെളളം നേരെ എത്തുന്നത് പാംബ്ല അക്കെട്ടിലേക്കാണ്. അവിടെ നിന്ന് ലോവർ പെരിയാർ വഴി, നേര്യമംഗലത്തും വെള്ളമെത്തും. അടുത്തത് ഭൂതത്താന്‍കെട്ട് അണക്കെട്ടാണ്. ഇവിടെവച്ച് ഇടമലയാർ അണക്കെട്ടിലെ വെള്ളവും പെരിയാറിൽ ചേരും. ഒന്നിച്ചൊഴുകി, പിന്നീട് നേരെ കാലടി വഴി ആലുവ പ്രദേശങ്ങളിലേക്കാണ് വെള്ളമെത്തുക. ആലുവയിൽ വച്ച് രണ്ടായി പിരിഞ്ഞ്, പെരിയാർ അറബിക്കടലിൽ ചേരും. 

പെരിയാർ തീരത്ത് അതീവ ജാഗ്രതയാണ് നിര്‍ദ്ദേശിച്ചിരിക്കുന്നത്. 2018 ആവർത്തിക്കില്ലെന്ന് മന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞു. ജനങ്ങളുടെ സുരക്ഷയ്ക്കാണ് പ്രഥമ പരി​ഗണനയെന്നും മന്ത്രി കെ കൃഷ്ണന്‍കുട്ടി പറഞ്ഞു. നാളെ മുതല്‍ വൈദ്യുതോത്പാദനം പരമാവധിയാക്കും. മൂലമറ്റത്ത് നിന്ന് ആറ് ജനറേറ്ററുകളും പ്രവര്‍ത്തിപ്പിക്കും. ഇടുക്കി അണക്കെട്ടിന് താഴെ പെരിയാറിൽ മീൻപിടിത്തം നിരോധിച്ചു. പുഴയ്ക്ക് സമീപം സെൽഫി, ഫേസ്ബുക്ക് ലൈവ് തുടങ്ങിയവക്കും വിലക്കുണ്ട്. അണക്കെട്ട് മേഖലയിൽ വിനോദസഞ്ചാരത്തിനും നിയന്ത്രണമുണ്ട്. വെള്ളപ്പാച്ചിൽ മേഖലകളിൽ പുഴ മുറിച്ച് കടക്കുന്നത് നിരോധിച്ചു. 

Share it:

Idukki

Mostreaded

Post A Comment: