തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുന്നു. അറബിക്കടലിലും ബംഗാൾ ഉൾക്കടലിലും ന്യൂനമർദം രൂപപ്പെട്ടു. തെക്കുകിഴക്കൻ അറബിക്കടലിൽ ലക്ഷദ്വീപ് തീരത്തിന് സമീപമാണ് ന്യൂനമർദ്ദം രൂപപ്പെട്ടത്.
തെക്കുകിഴക്കൻ ബംഗാൾ ഉൾക്കടലിലും ന്യൂനമർദ്ദം രൂപപ്പെട്ടിട്ടുണ്ട്. അറബിക്കടലിലെ ചക്രവാദച്ചുഴിയാണ് ന്യൂനമർദ്ദമായി മാറിയത്. ഈ സാഹചര്യത്തിൽ ഈ മാസം 17 വരെ സംസ്ഥാനത്ത് വ്യാപകമായി ശക്തമായ മഴ ലഭിക്കും എന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്‍റെ അറിയിപ്പ്.
ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട ന്യൂനമർദ്ദം അടുത്ത 24 മണിക്കൂറിൽ പടിഞ്ഞാറുവടക്ക് പടിഞ്ഞാറു ദിശയിൽ സഞ്ചരിച്ച് ആന്ധ്രാപ്രദേശ്-ഒഡിഷ തീരത്ത് കരയിൽ പ്രവേശിക്കാൻ സാധ്യത എന്നാണ് കാലാവസ്ഥ വിദഗ്ദരുടെ വിലയിരുത്തൽ. കഴിഞ്ഞ ദിവസങ്ങളിൽ കേരളത്തിലെ മഴയ്ക്ക് കാരണമായ പടിഞ്ഞാറൻ പസഫിക് സമുദ്രത്തിലെ കൊമ്പസ് ചുഴലിക്കാറ്റ് ശക്തി കുറയുന്നതിന്‍റെ ഫലമായി അറബിക്കടലിൽ പടിഞ്ഞാറൻ കാറ്റ് ദുർബലമായിട്ടുണ്ട്.
അറബിക്കടലിൽ തെക്കൻ കേരളത്തിൽ ശക്തമായിരുന്ന പടിഞ്ഞാറൻ കാറ്റ് വടക്കൻ കേരളത്തിലേക്കും വ്യാപിച്ചിട്ടുണ്ട്. ഇതേ തുടർന്ന് മധ്യ വടക്കൻ കേരളത്തിൽ ശക്തമായ മഴ ഏതാനും ദിവസം കൂടി തുടരാൻ സാധ്യതയുണ്ട്.
സംസ്ഥാനത്ത് ആറു ജില്ലകളിൽ ഇന്ന് ഓറഞ്ച് അല്ലെർട്ട് പുറപ്പെടുവിച്ചിട്ടുണ്ട്. പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് അതിതീവ്ര മഴ മുന്നറിയിപ്പ്. ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ ജില്ലകളിൽ യെല്ലോ അലർട്ടും പുറപ്പെടുവിച്ചിട്ടുണ്ട്.
വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ....
https://chat.whatsapp.com/K9HGPi6sF9nFJuDUTC4VNe
ഒളിച്ചോടിയ കമിതാക്കൾ ലോഡ്‌ജിൽ മരിച്ച നിലയിൽ
കോഴിക്കോട്: ഭർത്താവിനെയും നാല് വയസുള്ള കുഞ്ഞിനെയും ഉപേക്ഷിച്ച് ഒളിച്ചോടിയ കമിതാക്കളെ ലോഡ്‌ജിൽ മരിച്ച നിലയിൽ കണ്ടെത്തി. കുറുവിലങ്ങാട് സ്വദേശിനി റിൻസി (29), കാമുകൻ മലപ്പുറം പുളിക്കൽ പരുത്തിക്കോട് പിണങ്ങോട്ട് മുഹമ്മദ് നിസാർ (29) എന്നിവരാണ് മരിച്ചത്. കൊയിലാണ്ടിയിൽ നിന്നും കഴിഞ്ഞ സെപ്റ്റംബറിലാണ് റിൻസി ഭർത്താവിനെയും നാല് വയസുള്ള കുഞ്ഞിനെയും ഉപേക്ഷിച്ച് നിസാറിനൊപ്പം ഒളിച്ചോടിയത്. ഏലത്തൂരിലെ സ്വകാര്യ ലോഡ്‌ജിൽ തൂങ്ങി മരിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്.
കുറുവങ്ങാട്ടെ ഇൻഡസ്ട്രീയൽ വർക്കറായ പ്രസാദിന്‍റെ ഭാര്യയാണ് റിൻസി. ഒളിച്ചോടിയതിനു പിന്നാലെ അന്വേഷണം ആരംഭിച്ച പൊലീസ് കഴിഞ്ഞ 10ന് റിൻസിയെയും നിസാറിനെയും കണ്ടെത്തിയിരുന്നു. അസ്വാഭാവിക സാഹചര്യത്തിൽ കണ്ടെത്തിയ ഇരുവരെയും ചോദ്യം ചെയ്‌തപ്പോഴാണ് കൊയിലാണ്ടി പൊലീസ് ചാർജ് ചെയ്‌ത മിസിങ് കേസിലെ പ്രതിയാണ് റിൻസിയെന്ന് ബോധ്യമാകുന്നത്. തുടർന്ന് കൊയിലാണ്ടി പൊലീസ് ഇവരെ കസ്റ്റഡിയിലെടുത്ത് 11ന് കൊയിലാണ്ടി കോടതിയിൽ ഹാജരാക്കിയിരുന്നു.
കാമുകനൊപ്പം പോകാനാണെന്ന് അറിയിച്ചതോടെ കോടതി റിൻസിയെ പോകാൻ അനുവദിച്ചു. കുട്ടിയെ ചൈൽഡ് ലൈനിൽ എൽപ്പിച്ചു. പിന്നീട് ഭർത്താവ് പ്രസാദ് കുട്ടിയെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയി. പിന്നാലെയാണ് റിൻസിയെയും നിസാറിനെയും മരിച്ച നിലയിൽ കണ്ടെത്തിയത്. വിവാഹിതനായ നിസാറും റിൻസിയും തമ്മിൽ നാല് വർഷമായി പ്രണയത്തിലായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. റിയാസിനെതിരെ പാലക്കാട് കഞ്ചാവ് കേസും നിലവിലുണ്ട്.
Post A Comment: