മലപ്പുറം: 17 കാരി വീടിനുള്ളിൽ യു ടൂബ് നോക്കി പ്രസവിച്ച സംഭവത്തിൽ അയൽവാസി അറസ്റ്റിൽ. പ്ലസ് ടു വിദ്യാർഥിനിയാണ് വീട്ടുകാർ പോലും അറിയാതെ മുറിക്കുള്ളിൽ കുഞ്ഞിന് ജൻമം നൽകിയത്. മലപ്പുറം കോട്ടക്കലിലാണ് നാടിനെ നടുക്കുന്ന സംഭവം ഉണ്ടായത്. ഈ മാസം 20നായിരുന്നു പെൺകുട്ടി പ്രസവിച്ചത്.
തുടർന്ന് മൂന്ന് ദിവസത്തിനു ശേഷം വീട്ടുകാർ വിവരം മനസിലാക്കി പെൺകുട്ടിയെ ആശുപത്രിയിലാക്കി. ഇതോടെയാണ് വിവരം പുറത്തു വരുന്നത്. തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് അയൽവാസിയുടെ പീഡനത്തിലൂടെയാണ് പെൺകുട്ടി ഗർഭിണി ആയതെന്ന് കണ്ടെത്തിയത്. 21 കാരനായ അയൽവാസിയെ അറസ്റ്റ് ചെയ്‌തിട്ടുണ്ട്. പെൺകുട്ടിയും കുഞ്ഞും ആരോഗ്യ നില വീണ്ടെടുത്തിട്ടുണ്ട്.
പെൺകുട്ടി ഗർഭിണിയാണെന്ന വിവരം വീട്ടുകാർ അറിഞ്ഞില്ലെന്ന് പൊലീസ് പറഞ്ഞു. അധിക സമയവും മുറിക്കുള്ളിൽ കയറി വാതിലടച്ചിരിക്കുന്ന സ്വഭാവക്കാരിയായിരുന്നു. ഓൺലൈൻ ക്ലാസിൽ പങ്കെടുക്കുകയാണെന്നാണ് വീട്ടുകാർ ധരിച്ചിരുന്നത്. പെൺകുട്ടിയുടെ പിതാവ് സെക്യൂരിറ്റി ജീവനക്കാരനും മാതാവ് കാഴ്ച്ച പരിമിതിയുള്ള ആളുമാണ്. ഇതിനാൽ തന്നെ ഗർഭിണിയാണെന്ന വിവരം പെൺകുട്ടിക്ക് വിദഗ്ദമായി മറച്ചു വക്കാൻ സാധിച്ചു.
പ്രസവത്തിനു ശേഷം അമിത രക്ത സ്രാവം ഉണ്ടാതയോടെയാണ് പെൺകുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തക്ക സമയത്ത് എത്തിച്ചില്ലായിരുന്നുവെങ്കിൽ പെൺകുട്ടിയുടെ ജീവൻ നഷ്ടമാകുമായിരുന്നുവെന്ന് ആശുപത്രി അധികൃതർ പറഞ്ഞു. തന്നെ അയൽവാസിയായ 21 കാരൻ ഭീഷണിപ്പെടുത്തി ലൈംഗിക ബന്ധത്തിലേർപ്പെടുകയായിരുന്നുവെന്നാണ് പെൺകുട്ടി നൽകിയ മൊഴി.
പ്രസവത്തിനു മുമ്പ് രണ്ട് തവണ പെൺകുട്ടി ആരുമറിയാതെ ആശുപത്രിയിൽ ചികിത്സ തേടിയെന്നും വിവരമുണ്ട്. മാതാവിനൊപ്പമാണ് ആശുപത്രിയിൽ പോയത്. എന്നാൽ മാതാവിന് ഗർഭിണിയാണെന്ന വിവരം അറിയില്ലായിരുന്നു. പ്രായപൂർത്തിയാകാതെ ഗർഭിണിയായ പെൺകുട്ടിയെ ചികിത്സിച്ച ആശുപത്രിക്കെതിരെയും നടപടിയുണ്ടായേക്കും.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/HxWx8BgbjGxEl0CFwV9FYd
കൊട്ടിയത്തു നിന്നും ഒളിച്ചോടിയ യുവതികൾ ബംഗളൂരിൽ
കൊട്ടിയം: ഭർത്താക്കൻമാരെ ഉപേക്ഷിച്ച് ഒളിച്ചോടിയ യുവതികളെ ബംഗളൂരുവിൽ നിന്നും കണ്ടെത്തി. 18, 21 വയസ് പ്രായമുള്ള യുവതികളാണ് ഒളിച്ചോടിയത്. മൊബൈൽ ടവർ ലൊക്കേഷൻ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് യുവതികളെ പൊലീസ് പിടികൂടിയത്. കൊട്ടിയത്തു നിന്നാണ് രണ്ട് യുവതികളെ കഴിഞ്ഞ ദിവസം കാണാതായത്. തുടർന്ന് കേസിൽ അന്വേഷണം ഏറ്റെടുത്ത പൊലീസ് 50ലധികം പേരെ ചോദ്യം ചെയ്‌തിരുന്നു. 23നാണ് ഇവരെ കാണാതായത്.
അന്ന് രാവിലെ 11 ഓടെ പരവൂര്‍, കാപ്പില്‍ ഭാഗത്ത് ഇവരുടെ ഫോണ്‍ ടവര്‍ ലൊക്കേഷന്‍ കാണിച്ചിരുന്നു. പിന്നീട് ഫോണ്‍ സ്വിച്ച് ഓഫായി. ഇതോടെ ഇവരെ ട്രെയിസ് ചെയ്യാനുള്ള മാർഗവും അടഞ്ഞു. എന്നാല്‍ കഴിഞ്ഞ ദിവസം ഇവരുടെ ഫോണ്‍ പ്രവര്‍ത്തിക്കുകയും ടവര്‍ ലൊക്കേഷന്‍ വ്യക്തമാവുകയും ചെയ്തതോടെയാണ് ഇവർ ബംഗളൂരുവിൽ ഉണ്ടെന്ന് കണ്ടെത്തിയത്. ബംഗളൂരുവില്‍ നിന്നും കസ്റ്റഡിയിലെടുത്ത യുവതികളുമായി പൊലീസ് സംഘം ചൊവാഴ്ച സന്ധ്യയോടെ കൊട്ടിയത്തേയ്ക്ക് യാത്ര തിരിച്ചിട്ടുണ്ട്.
ഇരുവരും മോഡലിങ് രംഗത്ത് സജീവമാണെന്നും ഇന്‍സ്റ്റഗ്രാം, ടിക്ടോക് തുടങ്ങിയ സമൂഹമാധ്യമങ്ങളില്‍ അക്കൗണ്ടുള്ളവരുമാണെന്നന്നും സ്വന്തം ഇഷ്ടപ്രകാരമാണ് ഇവര്‍ പോയതെന്നും കൊട്ടിയം ഇന്‍സ്‌പെക്ടര്‍ ജിംസ്റ്റെന്‍ പറഞ്ഞു. കൊല്ലത്തെ ഒരു സ്വകാര്യ സ്ഥാപനത്തില്‍ ഫാഷന്‍ ഡിസൈനിങ് വിദ്യാര്‍ഥിനികളാണ് കാണാതായ യുവതികള്‍.
ഉമയനല്ലൂര്‍ വാഴപ്പള്ളി സ്‌കൂളിന് സമീപം താമസിക്കുന്ന 18 കാരിയായ യുവതി മിശ്രവിവാഹിത കുടിയാണ്. കൂട്ടുകാരിയായ കുണ്ടറ പെരുമ്പുഴ സ്വദേശിയായ 21 കാരിയും വിവാഹിതയാണ്.
Post A Comment: