മലപ്പുറം: ഒറ്റയ്ക്ക് നടന്നു പോയ കോളെജ് വിദ്യാർഥിനിയെ വാഴത്തോട്ടത്തിലേക്ക് വലിച്ചുകൊണ്ടു പോയി പീഡിപ്പിക്കാൻ ശ്രമിച്ചത് 15 കാരൻ. ഇന്നലെയാണ് മലപ്പുറം കൊണ്ടോട്ടിയിൽ വിദ്യാർഥിനിക്ക് നേരെ പീഡന ശ്രമം ഉണ്ടായത്. പിടിയിലായ 15 കാരൻ കുറ്റം സമ്മതിച്ചിട്ടുണ്ടെന്നാണ് വിവരം. ഇയാളെ ചോദ്യം ചെയ്‌തു വരികയാണ്.
തിങ്കളാഴ്ച ഉച്ചയ്ക്ക് കോളജിലേക്ക് പോകുകയായിരുന്ന 21കാരിക്ക് നേരെയാണ് അതിക്രമമുണ്ടായത്. ആളൊഴിഞ്ഞ സ്ഥലത്ത് കാത്തുനിന്നയാള്‍ കീഴ്‌പ്പെടുത്തി വയലിലെ വാഴത്തോട്ടത്തിലേക്കു വലിച്ചിഴച്ച് കൊണ്ടുപോവുകയായിരുന്നു.
കുതറിമാറി രക്ഷപ്പെട്ട പെണ്‍കുട്ടിയെ ഇയാള്‍ വീണ്ടും ആക്രമിക്കാന്‍ ശ്രമിച്ചു. മുഖത്തു കല്ലുകൊണ്ടിടിച്ചു പരുക്കേല്‍പ്പിച്ചു. ഇതോടെ പെണ്‍കുട്ടി തൊട്ടടുത്ത വീട്ടിലേക്ക് ഓടിക്കയറുകയായിരുന്നു. പരിക്കേറ്റ പെണ്‍കുട്ടിയെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പ്രതിയെന്ന് സംശയിക്കുന്ന ആളുടെ ചെരിപ്പ് സംഭവസ്ഥലത്ത് നിന്ന് ലഭിച്ചിരുന്നു. പരിസരങ്ങളിലെ സിസിടിവി കാമറ ദൃശ്യങ്ങള്‍ ഉള്‍പ്പെടെ ശേഖരിച്ചാണ് പ്രതിക്കായി പോലീസ് അന്വേഷണം നടത്തുന്നത്.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/LL40qooRKZ87BK1m3FV3rX
കോളെജ് വിദ്യാർഥിനിയെ കൂട്ടബലാത്സംഗം ചെയ്‌തു; സഹപാഠിയായ 21 കാരൻ അറസ്റ്റിൽ
ഗുവാഹത്തി: കോളെജ് വിദ്യാർഥിനിയെ മയക്കി കിടത്തിയ ശേഷം നഗ്ന ചിത്രം പകർത്തുകയും പീഡിപ്പിക്കുകയും ചെയ്‌ത സംഭവത്തിൽ സഹപാഠിയായ 21 കാരൻ അറസ്റ്റിൽ. ഇയാളുടെ ബന്ധുവും സുഹൃത്തും കേസിലെ പ്രതികളാണ്. ഇവർക്കായി തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്. കോളെജിലെ സഹപാഠിയായ 21 കാരനാണ് പെൺകുട്ടിയെ ചതിച്ച് പീഡനത്തിനിരയാക്കിയത്.
ആറ് മാസം മുമ്പായിരുന്നു സംഭവം. സംഭവത്തിൽ പരാതിയുമായി പോകേണ്ടെന്ന നിലപാടിലായിരുന്നു യുവതി. എന്നാൽ കഴിഞ്ഞ ദിവസം യുവതിക്ക് വിവാഹാലോചന വന്നപ്പോൾ വരന് പ്രതികൾ പെൺകുട്ടിയുടെ നഗ്ന ഫോട്ടോ അയച്ചുകൊടുത്തു. ഇതോടെയാണ് യുവതി പരാതിയുമായി രംഗത്തെത്തിയത്.
പീഡനം നടന്നത് അബോധാവസ്ഥയിലായതിനാൽ എത്ര പേർ പീഡിപ്പിച്ചുവെന്ന് വ്യക്തമല്ലെന്നും യുവതി പറഞ്ഞു. സംഭവ ദിവസം ഇരുചക്രവാഹനത്തിൽ പ്രതിയ്ക്കൊപ്പം യുവതി കോളെജിലേക്ക് പോകവേ വാഹനം തകരാറിലായി. തുടർന്ന് ഇരുവരും ബന്ധുവിന്‍റെ കാറിൽ യാത്ര തുടർന്നു.
യാത്രയ്ക്കിടെ, അവർ നൽകിയ മയക്കുമരുന്ന് കലർന്ന പാനീയം കുടിക്കുകയും ഉടൻ തന്നെ ബോധരഹിതയായി വീഴുകയും ചെയ്തു. ബോധം വീണ്ടെടുത്തപ്പോൾ പെൺകുട്ടി സഹപാഠിയുടെ ബന്ധുവീട്ടിലെ ഒരു മുറിയിലായിരുന്നു. അവളുടെ സഹപാഠിയും മറ്റൊരു യുവാവും അപ്പോൾ ആ വീട്ടിൽ ഉണ്ടായിരുന്നു.
മൂവരും തന്നെ ബലാത്സംഗം ചെയ്യുകയും നഗ്നചിത്രങ്ങൾ പകർത്തുകയും ചെയ്തതായി സംശയിക്കുന്നുവെന്ന് യുവതി പൊലീസിൽ മൊഴി നൽകി. യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ കൂട്ടബലാത്സംഗം, ക്രിമിനൽ ഭീഷണിപ്പെടുത്തൽ, സ്വകാര്യത ലംഘനം, ലൈംഗികത വ്യക്തമാക്കുന്ന കാര്യങ്ങൾ പ്രസിദ്ധീകരിക്കുക അല്ലെങ്കിൽ പ്രചരിപ്പിക്കുക എന്നീ കുറ്റകൃത്യങ്ങളാണ് പ്രതികൾക്കെതിരെ എഫ്‌ഐആറിൽ രജിസ്റ്റർ ചെയ്തിരിക്കുന്നത്.
Post A Comment: