നൈനിറ്റാൾ: ഉത്തരാഖണ്ഡിലെ നൈറ്റിനാൽ ജില്ലയിൽ വൻ മേഘവിസ്‌ഫോടനം. 17 പേർ മരിച്ചതായാണ് സംസ്ഥാന എമർജൻസി ഓപ്പറേഷൻ സെന്‍റർ നൽകുന്ന പ്രാഥമിക വിവരം. നൈനിറ്റാൾ നദി കരകവിഞ്ഞു. റാം നഗറിലെ റിസോർട്ടിൽ 100 ഓളം പേർ കുടുങ്ങിക്കിടക്കുന്നതായാണ് റിപ്പോർട്ട്.
കഴിഞ്ഞ രാത്രിയാണ് ഇവിടെ ദുരന്തം ഉണ്ടായത്. ചമ്പാവതി ജില്ലയിൽ നൈനിറ്റാലിനെയും ഉദ്ധം സിങ് നഗറിനെയും ബന്ധിപ്പിക്കുന്ന ഹൽദ്വാനി പാലത്തിന്‍റെ ഒരു ഭാഗം ഒഴുകിപോയി. തലനാരിഴയ്ക്കാണ് രണ്ടു ബൈക്ക് യാത്രികർ രക്ഷപ്പെട്ടത്.
കനത്ത മഴയും മണ്ണിടിച്ചിലും മൂലം ബദരീനാഥ് ദേശീയപാത തടസപ്പെട്ടു. ഇവിടെ കുടുങ്ങിപ്പോയ നിരവധി യാത്രക്കാരെ രക്ഷപ്പെടുത്തി. നൈനിറ്റാൾ തടാകത്തിൽ ജലനിരപ്പ് ഉയർന്നു. റോഡുകളിലെല്ലാം വെള്ളം കയറി. വീടുകളിലും കെട്ടിടങ്ങളിലും വെള്ളം കയറി. മേഖലയിൽ ഇത്തവണ കൂടുതൽ മഴ എത്തിയെന്നാണ് റിപ്പോർട്ട്.
രാംനഗറിലെ ലെമൺ ട്രീ റിസോർട്ടിൽ 100 ഓളം പേരാണ് കുടുങ്ങിക്കിടക്കുന്നത്. കോസി നദിയിൽ നിന്നുള്ള വെള്ളം റിസോർട്ടിൽ കയറിയിട്ടുണ്ട്. എന്നാൽ ആളുകൾ സുരക്ഷിതരാണ്. ഇവരെ ഒഴിപ്പിക്കാൻ രക്ഷാപ്രവർത്തകർ ശ്രമം തുടരുന്നു എന്ന് ഉത്തരാഖണ്ഡ് ഡിജിപി അശോക് കുമാർ പറഞ്ഞു. വ്യോമസേനയുടെ ഹെലികോപ്റ്ററുകൾ സ്ഥലത്തെത്തിയിട്ടുണ്ട്.
ഗുജറാത്തിൽ നിന്നുള്ള തീർത്ഥാടകരാണ് റിസോർട്ടിൽ കുടുങ്ങിയവരിൽ ഏറെയും. ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേൽ ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌കർ സിങ് ധാമിയെ ഫോണിൽ വിളിച്ച് എല്ലാ സഹായവും വാഗ്‌ദാനം ചെയ്‌തു. തീർത്ഥാടകരുടെ സഹായത്തിനായി 079-232251900 എന്ന ഹെൽപ് ലൈൻ നമ്പറും നൽകിയിട്ടുണ്ട്.
വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ....#WATCH | Uttarakhand: Nainital Lake overflows and floods the streets in Nainital & enters building and houses here. The region is receiving incessant heavy rainfall. pic.twitter.com/G2TLfNqo21
— ANI (@ANI) October 19, 2021
https://chat.whatsapp.com/Drk3CGGtMo5KvmcuCXz9N1
മൂന്ന് വർഷത്തിനു ശേഷം ഇടുക്കി അണക്കെട്ട് തുറന്നു
ഇടുക്കി: മൂന്ന് വർഷത്തിനു ശേഷം ഇടുക്കി അണക്കെട്ട് വീണ്ടും തുറന്നു. ചൊവ്വാഴ്ച്ച രാവിലെ 11 ഓടെ അണക്കെട്ടിന്‍റെ മൂന്നാമത്തെ ഷട്ടറാണ് ആദ്യം ഉയർത്തിയത്. മൂന്ന് തവണ മുന്നറിയിപ്പ് സൈറണ്‍ മുഴക്കിയ ശേഷമാണ് ഷട്ടര്‍ തുറന്നത്. ഒരു സെക്കന്‍റില്‍ ഒരുലക്ഷം ലിറ്റര്‍ വെള്ളം പുറന്തള്ളുന്ന രീതിയിലാണ് ക്രമീകരണം. വെള്ളം ചെറുതോണി ടൗൺ പിന്നിട്ടതിനു ശേഷം സ്ഥിതിഗതികൾ വിലയിരുത്തിയാണ് രണ്ടാമത്തെ ഷട്ടർ തുറന്നത്. തുടർന്ന് നാലാം നമ്പർ ഷട്ടറും തുറന്നു.
2018ൽ അണക്കെട്ട് തുറന്നപ്പോൾ ചെറുതോണി ടൗണിൽ അടക്കം വലിയ വെള്ളക്കെട്ടുണ്ടായിരുന്നു. മരങ്ങളും കല്ലും വന്നിടിച്ച് ചെറുതോണി പാലം കഴിഞ്ഞ തവണ തകർന്നിരുന്നു. മാസങ്ങളോളം ഗതാഗതം നിർത്തിവച്ചിരുന്നു. നിരവധി വീടുകൾ തകർന്നു. റോഡുകളും ചപ്പാത്ത് പാലങ്ങളും ഒലിച്ചുപോയിരുന്നു. എന്നാൽ ഇത്തവണ കാര്യമായ നാശനഷ്ടങ്ങൾ ഉണ്ടാകാതെയാണ് വെള്ളം കടന്നു പോകുന്നത്.
വെള്ളം ഒഴുകി പിന്നീട് എത്തുന്നത് പെരിയാർ വാലി, കീരിത്തോട് വഴി പനംകുട്ടിയിലാണ്. ഇവിടെവച്ചാണ്, മൂന്നാറിൽ നിന്നുള്ള പന്നിയാർകുട്ടി പുഴ, പെരിയാറുമായി ചേരുന്നത്. ഈ വെളളം നേരെ എത്തുന്നത് പാംബ്ല അക്കെട്ടിലേക്കാണ്. അവിടെ നിന്ന് ലോവർ പെരിയാർ വഴി, നേര്യമംഗലത്തും വെള്ളമെത്തും. അടുത്തത് ഭൂതത്താന്‍കെട്ട് അണക്കെട്ടാണ്. ഇവിടെവച്ച് ഇടമലയാർ അണക്കെട്ടിലെ വെള്ളവും പെരിയാറിൽ ചേരും. ഒന്നിച്ചൊഴുകി, പിന്നീട് നേരെ കാലടി വഴി ആലുവ പ്രദേശങ്ങളിലേക്കാണ് വെള്ളമെത്തുക. ആലുവയിൽ വച്ച് രണ്ടായി പിരിഞ്ഞ്, പെരിയാർ അറബിക്കടലിൽ ചേരും.
പെരിയാർ തീരത്ത് അതീവ ജാഗ്രതയാണ് നിര്‍ദ്ദേശിച്ചിരിക്കുന്നത്. 2018 ആവർത്തിക്കില്ലെന്ന് മന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞു. ജനങ്ങളുടെ സുരക്ഷയ്ക്കാണ് പ്രഥമ പരിഗണനയെന്നും മന്ത്രി കെ കൃഷ്ണന്‍കുട്ടി പറഞ്ഞു. നാളെ മുതല്‍ വൈദ്യുതോത്പാദനം പരമാവധിയാക്കും. മൂലമറ്റത്ത് നിന്ന് ആറ് ജനറേറ്ററുകളും പ്രവര്‍ത്തിപ്പിക്കും. ഇടുക്കി അണക്കെട്ടിന് താഴെ പെരിയാറിൽ മീൻപിടിത്തം നിരോധിച്ചു. പുഴയ്ക്ക് സമീപം സെൽഫി, ഫേസ്ബുക്ക് ലൈവ് തുടങ്ങിയവക്കും വിലക്കുണ്ട്. അണക്കെട്ട് മേഖലയിൽ വിനോദസഞ്ചാരത്തിനും നിയന്ത്രണമുണ്ട്. വെള്ളപ്പാച്ചിൽ മേഖലകളിൽ പുഴ മുറിച്ച് കടക്കുന്നത് നിരോധിച്ചു.
Post A Comment: